HOME
DETAILS

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

  
Web Desk
March 11 2025 | 16:03 PM

Wayanad rehabilitation Disaster victims will not sign consent forms only 8 people handed over today

വയനാട്: പത്ത് സെൻറ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ, പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പിടേണ്ടെന്ന നിലപാടിലാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ. സർക്കാർ പ്രഖ്യാപിച്ച പാക്കേജിനോട് ജനകീയ ആക്ഷൻ കമ്മിറ്റി പ്രത്യക്ഷ വിരോധം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇന്ന് 89 ദുരന്തബാധിതരുമായി കളക്ടർ കൂടിക്കാഴ്ച നടത്തിയെങ്കിലും, വെറും 8 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കുമെന്നു അധികൃതർ അറിയിച്ചു.

ദുരന്തബാധിതരുടെ ആവശ്യം: പത്ത് സെൻറ് ഭൂമിയോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ

സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജിനനുസരിച്ച്, ഏഴ് സെൻറ് ഭൂമിയും വീടും ടൗൺഷിപ്പിൽ നൽകാനാണ് തീരുമാനം. താൽപര്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ ദുരന്തബാധിതർ സ്വീകരിക്കില്ലെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. പുനരധിവാസത്തിന് പത്ത് സെൻറ് ഭൂമിയോ വീടുമായോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ വേണമെന്നതാണ് അവരുടെ ആവശ്യം. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിൽ, അവർ സമ്മതപത്രം ഒപ്പിടില്ലെന്ന് കളക്ടറുടെ യോഗത്തിൽ ഉറപ്പിച്ചു.

സമ്മതപത്രം ഒപ്പിടുന്നവർ പോലും അതിൽ അവരുടെ ആവശ്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തുമെന്നും ജനശബ്ദം ഭാരവാഹികൾ വ്യക്തമാക്കി. ഇന്നലെ കളക്ടർ ആദ്യഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 125 ദുരന്തബാധിതരുടെ യോഗം വിളിച്ചെങ്കിലും 13 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. അതിൽ, ഒരാൾ മാത്രം 15 ലക്ഷം രൂപ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.സമ്മതപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 24 ആയിരിക്കും.

In Wayanad, landslide-affected victims refuse to sign consent forms, demanding 10 cents of land or ₹40 lakh compensation. Out of 89 victims who attended the collector’s meeting, only 8 submitted the forms. The final beneficiary list will be published on April 20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയിലെ കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലിസ്; ആത്മഹത്യക്കുറിപ്പ് ലഭിച്ചു

Kerala
  •  7 days ago
No Image

കീം 2025: പരീക്ഷകൾ ഏപ്രിൽ 23 മുതൽ

Kerala
  •  8 days ago
No Image

വ്യാപാരയുദ്ധത്തിന് തയ്യാറെന്ന് ചൈന; ട്രംപിന്റെ തീരുവ വര്‍ദ്ധനവിന് ശക്തമായ മറുപടി

International
  •  8 days ago
No Image

യുഎഇയിൽ ട്രാഫിക് പിഴകളിൽ നിന്ന് രക്ഷപ്പെടണോ? ഈ കാര്യങ്ങൾ അറിഞ്ഞ് വാഹനമോടിച്ചാൽ മതി

uae
  •  8 days ago
No Image

സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി കെഎസ്ആർടിസി; ബജറ്റ് ടൂർ പദ്ധതിയിൽ വൻ നേട്ടം

Kerala
  •  8 days ago
No Image

ഹജ്ജ് തീർത്ഥാടനം: അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് ജാ​ഗ്രത വേണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  8 days ago
No Image

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ വിഷു–ഈസ്റ്റർ ഫെയർ; ഏപ്രിൽ 19 വരെ എല്ലാ താലൂക്കുകളിലും

Kerala
  •  8 days ago
No Image

യുഎഇ: വാഹനമോടിക്കുമ്പോൾ ഇനി ഒരു കരുതലാവാം; അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് അഴിയും പിഴയും ഉറപ്പ്

uae
  •  8 days ago
No Image

ആരോപണങ്ങള്‍ക്കിടയിലും സുഡാനെ ചേര്‍ത്തുപിടിച്ച് യുഎഇ; ഒരു ദശകത്തിനിടെ നല്‍കിയത് മൂന്നര ബില്ല്യണ്‍ ഡോളര്‍

uae
  •  8 days ago
No Image

കൈക്കൂലി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ജീവനക്കാരന് തടവും 30 കോടി പിഴയും ചുമത്തി കുവൈത്ത് കോടതി

Kuwait
  •  8 days ago