HOME
DETAILS

കണ്ണീരണിഞ്ഞ് അമ്മയുടെ തമിഴ്മക്കള്‍

  
Web Desk
December 07 2016 | 01:12 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%ae

കണ്ണൂര്‍: 'ഇനിയൊരാള്‍ക്കും ഞങ്ങളെ ഇത്രമേല്‍ സഹായിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നില്ല. അമ്മയ്ക്കു പകരം അമ്മ മാത്രം'.. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നെത്തിയ രംഗന് കരച്ചിലടക്കാനായില്ല. ജയലളിതയുടെ സഹായത്തില്‍ 1996ല്‍ വിവാഹം കഴിച്ചയാളാണു രംഗന്‍. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ കണ്ണൂര്‍ തെക്കിബസാറിലെ വാടക മുറിയില്‍ കരച്ചില്‍ അടക്കാതെ കഴിയുകയാണ് രംഗന്‍. 'വിവാഹ സമയത്ത് വീട്ടിലേക്കുള്ള സാധനങ്ങള്‍ മുഴുവന്‍ വാങ്ങി നല്‍കിയത് അമ്മയാണ്. അവരുടെ മരണം ഇനിയും ഞങ്ങളുടെ കുടംബത്തിനു താങ്ങാന്‍ കഴിഞ്ഞിട്ടില്ല. വീട്ടില്‍ നിന്നു ഭാര്യയും കുട്ടികളും വിളിച്ചിരുന്നു. കുടുംബം മുഴുവന്‍ അമ്മയോടെന്നും കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും മരണമുണ്ടെന്നു പറഞ്ഞ് സമാധാനിക്കാന്‍ കഴിയുന്നില്ലെന്നും രംഗന്‍ പറയുന്നു.
ഇത്തരത്തില്‍ ജയലളിതയുടെ വിയോഗത്തില്‍ നടുക്കം മാറാതെ കഴിയുകയാണു കണ്ണൂരിലെത്തിയ മിക്ക തമിഴരും. കെട്ടിട നിര്‍മാണത്തിനും റസ്റ്റോറന്റ് ജോലിക്കും മറ്റുമായി കണ്ണൂരിലും പരിസരപ്രദേശത്തും താമസിക്കുന്നവര്‍ ഇന്നലെ മുഴുവന്‍ അവരവരുടെ വീടുകളില്‍ ദുഃഖം കടിച്ചമര്‍ത്തി കഴിച്ചുകൂട്ടി.
തൊഴിലിടങ്ങളില്‍ പോകാതെ ടെലിവിഷനു മുന്നില്‍ അമ്മയെ അവസാനമായി നോക്കി നിന്നു. ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കാരത്തിനായി കൊണ്ടുപോവുന്നതുവരെ കണ്ണീരണിഞ്ഞ് അവര്‍ അമ്മയ്ക്കായി പ്രാര്‍ഥിച്ചു. അമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പൊട്ടുകയായിരുന്നു പലരും.
ജയലളിതയുടെ മരണം ഇന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിവരമറിഞ്ഞ ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ ലഭിക്കാത്തതിനാല്‍ തിരികെ മടങ്ങിയതായും തമിഴ്‌നാട്ടിലെ ഇരൂരില്‍ നിന്നെത്തിയ മൂര്‍ത്തിയും കൃഷ്ണനും പറഞ്ഞു. നാട്ടില്‍ നിന്നു വിളിച്ചവരെല്ലാം കണ്ണീരോടെയാണു സംസാരിക്കുന്നത്. ഇവിടെയുള്ള പലര്‍ക്കും നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും മൂര്‍ത്തി പറഞ്ഞു. കാട്ടാമ്പള്ളിയിലെ എടയില്‍പീടികയിലും കക്കാടും താമസിക്കുന്ന നിരവധി തമിഴര്‍ ഇന്നലെ അമ്മയ്ക്കായി പ്രത്യേക പ്രാര്‍ഥനയും അനുശോചന യോഗവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  7 minutes ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  22 minutes ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  26 minutes ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  29 minutes ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  an hour ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 hours ago