HOME
DETAILS

കണ്ണീരണിഞ്ഞ് അമ്മയുടെ തമിഴ്മക്കള്‍

  
backup
December 07 2016 | 01:12 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%ae

കണ്ണൂര്‍: 'ഇനിയൊരാള്‍ക്കും ഞങ്ങളെ ഇത്രമേല്‍ സഹായിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നില്ല. അമ്മയ്ക്കു പകരം അമ്മ മാത്രം'.. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നെത്തിയ രംഗന് കരച്ചിലടക്കാനായില്ല. ജയലളിതയുടെ സഹായത്തില്‍ 1996ല്‍ വിവാഹം കഴിച്ചയാളാണു രംഗന്‍. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ കണ്ണൂര്‍ തെക്കിബസാറിലെ വാടക മുറിയില്‍ കരച്ചില്‍ അടക്കാതെ കഴിയുകയാണ് രംഗന്‍. 'വിവാഹ സമയത്ത് വീട്ടിലേക്കുള്ള സാധനങ്ങള്‍ മുഴുവന്‍ വാങ്ങി നല്‍കിയത് അമ്മയാണ്. അവരുടെ മരണം ഇനിയും ഞങ്ങളുടെ കുടംബത്തിനു താങ്ങാന്‍ കഴിഞ്ഞിട്ടില്ല. വീട്ടില്‍ നിന്നു ഭാര്യയും കുട്ടികളും വിളിച്ചിരുന്നു. കുടുംബം മുഴുവന്‍ അമ്മയോടെന്നും കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും മരണമുണ്ടെന്നു പറഞ്ഞ് സമാധാനിക്കാന്‍ കഴിയുന്നില്ലെന്നും രംഗന്‍ പറയുന്നു.
ഇത്തരത്തില്‍ ജയലളിതയുടെ വിയോഗത്തില്‍ നടുക്കം മാറാതെ കഴിയുകയാണു കണ്ണൂരിലെത്തിയ മിക്ക തമിഴരും. കെട്ടിട നിര്‍മാണത്തിനും റസ്റ്റോറന്റ് ജോലിക്കും മറ്റുമായി കണ്ണൂരിലും പരിസരപ്രദേശത്തും താമസിക്കുന്നവര്‍ ഇന്നലെ മുഴുവന്‍ അവരവരുടെ വീടുകളില്‍ ദുഃഖം കടിച്ചമര്‍ത്തി കഴിച്ചുകൂട്ടി.
തൊഴിലിടങ്ങളില്‍ പോകാതെ ടെലിവിഷനു മുന്നില്‍ അമ്മയെ അവസാനമായി നോക്കി നിന്നു. ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കാരത്തിനായി കൊണ്ടുപോവുന്നതുവരെ കണ്ണീരണിഞ്ഞ് അവര്‍ അമ്മയ്ക്കായി പ്രാര്‍ഥിച്ചു. അമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പൊട്ടുകയായിരുന്നു പലരും.
ജയലളിതയുടെ മരണം ഇന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിവരമറിഞ്ഞ ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ ലഭിക്കാത്തതിനാല്‍ തിരികെ മടങ്ങിയതായും തമിഴ്‌നാട്ടിലെ ഇരൂരില്‍ നിന്നെത്തിയ മൂര്‍ത്തിയും കൃഷ്ണനും പറഞ്ഞു. നാട്ടില്‍ നിന്നു വിളിച്ചവരെല്ലാം കണ്ണീരോടെയാണു സംസാരിക്കുന്നത്. ഇവിടെയുള്ള പലര്‍ക്കും നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും മൂര്‍ത്തി പറഞ്ഞു. കാട്ടാമ്പള്ളിയിലെ എടയില്‍പീടികയിലും കക്കാടും താമസിക്കുന്ന നിരവധി തമിഴര്‍ ഇന്നലെ അമ്മയ്ക്കായി പ്രത്യേക പ്രാര്‍ഥനയും അനുശോചന യോഗവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

Kerala
  •  7 hours ago
No Image

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  8 hours ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  9 hours ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  9 hours ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  9 hours ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  9 hours ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  10 hours ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  10 hours ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  10 hours ago