HOME
DETAILS

തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും അജ്ഞാത സംഘം ഭീതി വിതക്കുന്നു

  
backup
December 09, 2016 | 8:46 PM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa

തൊടുപുഴ : തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും അജ്ഞാത സംഘം ഭീതി വിതക്കുന്നു.
കഴിഞ്ഞ ദിവസം കീരികോട് ട്യൂഷന്‍ കഴിഞ്ഞുപോയ പെണ്‍കട്ടിയെ വാഹനത്തിലെത്തിയ അജ്ഞാത സംഘം ഭയപ്പെടുത്തിയതിന് പിന്നാലെ വ്യാഴാഴ്ച ഉടുമ്പന്നൂരിലും സമാന സംഭവം ആവര്‍ത്തിച്ചത്  പരിഭ്രാന്തി സൃഷ്ടിച്ചു.  ഉടുമ്പന്നൂര്‍ മങ്കുഴി ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന പരിയാരം സ്വദേശിയായ ആണ്‍കുട്ടിയെയാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്.  
ചുവന്ന മാരുതി ഓംമ്‌നിയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നുവെന്ന് കുട്ടി പറയുന്നു. ലിഫ്റ്റ് നിഷേധിച്ചെങ്കിലും പിന്നാലെ മുഖംമൂടി ധരിച്ചനിലയില്‍ ഇവര്‍ വീണ്ടും വന്നതോടെ കുട്ടി സമീപത്തുള്ള ഒരു വീട്ടില്‍ ഓടി കയറുകയായിരുന്നു. എന്നാല്‍ സംഭവം സംബന്ധിച്ച് കുട്ടി വൈകുന്നേരം വീട്ടില്‍ വന്ന് പറഞ്ഞശേഷമാണ് മാതാപിതാക്കള്‍ പൊലിസില്‍ വിവരം അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് കരിമണ്ണൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് കീരികോട് നിന്നും ഇത്തരമൊരു സംഭവം റിപോര്‍ട്ട്  ചെയ്തത്.   ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വിദ്യാര്‍ഥിനിയെ മുഖംമൂടി സംഘം പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.  ഇവര്‍ പെണ്‍കുട്ടിയെ തടയാന്‍ ശ്രമിക്കുകയും പ്രത്യേക രീതില്‍ ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടി ഓടി അടുത്ത വീട്ടിലെത്തുകയായിരുന്നു.
തുടര്‍ന്ന് പരിസരവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.  മുഖംമൂടി സംഭവത്തിന് ശേഷം വീടിന് ചുറ്റും തിരച്ചില്‍ നടത്തിയപ്പോഴാണ് വിരലില്‍ മഷി പുരട്ടി പതിപ്പിച്ചത് പോലുള്ള അടയാളം കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലുള്ളവരോണോ ഇതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി 

Kerala
  •  3 minutes ago
No Image

റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമനം രണ്ട് ശതമാനം മാത്രം

Kerala
  •  6 minutes ago
No Image

പഴയ വാഹനങ്ങൾക്ക് വിലക്ക്, 200ഓളം സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ

Kerala
  •  9 minutes ago
No Image

മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരുക്ക് 

National
  •  24 minutes ago
No Image

ഉൽപാദന ബോണസ് നിർത്തലാക്കാൻ കേന്ദ്രം; നെൽകർഷകർക്ക് കനത്ത തിരിച്ചടിയാകും

Kerala
  •  an hour ago
No Image

ചവിട്ടി വീഴ്ത്തി, മുക്ക് ഇടിച്ചു തകര്‍ത്തു; അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദ്ദനം 

Kerala
  •  an hour ago
No Image

ഡിജിറ്റൽ അറസ്റ്റ്: വലിയ തുക പിൻവലിക്കുമ്പോൾ മുന്നറിയിപ്പ് സംവിധാനം വേണമെന്ന് ബാങ്കുകളോട് സുപ്രിംകോടതി

National
  •  an hour ago
No Image

ആർ.ജെ.ഡി യോഗത്തിൽ മുന്നണി വിടണമെന്ന് ആവശ്യം; രാജി സന്നദ്ധത അറിയിച്ച് ശ്രേയാംസ് കുമാർ

Kerala
  •  an hour ago
No Image

സച്ചിദാനന്ദന്റെ തുറന്നുപറച്ചിൽ വെട്ടിലായി സി.പി.എം; അനുകൂലിച്ചും എതിർത്തും സാംസ്കാരിക- രാഷ്ട്രീയ കേരളം

Kerala
  •  an hour ago
No Image

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; ഡി.എം.കെയിൽ സീറ്റ് വിഭജന ചർച്ച വേഗത്തിലാക്കണമെന്ന് കോൺഗ്രസ്

National
  •  an hour ago