HOME
DETAILS

കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വിസ് പാളുന്നു

  
backup
December 23, 2016 | 9:26 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

കൊച്ചി: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ഒരു വര്‍ഷം മുന്‍പു തുടങ്ങിയ കൊറിയര്‍ സര്‍വിസ് പദ്ധതി പാളി. സംസ്ഥാനത്തെല്ലായിടത്തേക്കും ബസുകള്‍ ഓടുന്നുണ്ടെങ്കിലും സമയത്തിന് എത്തിക്കാന്‍ കഴിയാത്തതും ഉപയോക്താക്കള്‍ക്കു നേരിട്ട് സാധനങ്ങള്‍ എത്തിക്കാനാകാത്തതുമാണു പദ്ധതി പരാജയപ്പെടാന്‍ കാരണം.
ഒറ്റ ദിവസം കൊണ്ട് സ്വീകര്‍ത്താവിന് കിട്ടുന്ന സൗകര്യമെന്നായിരുന്നുവാഗ്ദാനമെങ്കിലും ഇതു പാലിക്കാനാകുന്നില്ല. ഉച്ചയ്ക്ക് ഒന്നരയ്ക്കു മുന്‍പ് അയച്ചാലേ ഈ കൊറിയര്‍ സര്‍വിസില്‍ പ്രധാന നഗരമാണെങ്കില്‍ പോലും അതതു ദിവസം ലഭിക്കൂ. എറണാകുളത്തു നിന്നുതിരുവനന്തപുരത്തേക്ക് അയക്കുന്ന കൊറിയര്‍ ഉച്ചയ്ക്കു രണ്ടിനു ശേഷമാണെങ്കില്‍ പിറ്റേ ദിവസം രാവിലെ 11നേ ഉപയോക്താവിനു ലഭിക്കൂ. എന്നാല്‍ ഇതേദിവസം നൂറോളം ബസുകള്‍ റൂട്ടില്‍ ഓടുന്നുമുണ്ട്. സ്വകാര്യ കൊറിയര്‍ സര്‍വിസുകള്‍ വൈകുന്നേരം ഏഴുവരെ വാങ്ങി എത്തിക്കേണ്ട സ്ഥലത്ത് രാവിലെതന്നെ എത്തിക്കുന്നു. ഗ്രാമ,നഗര വ്യത്യാസമില്ലാതെ ലഭിക്കുന്നു.   
ഗ്രാമങ്ങളിലേക്കു പോലും രാത്രി സര്‍വിസുകള്‍ ഉണ്ടായിരുന്നിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നില്ല. സ്വകാര്യ കൊറിയര്‍ ഏജന്‍സികള്‍ മാസം ഒരു കോടിയിലധികം രൂപയുടെ ബിസിനിസ് നടത്തുമ്പോള്‍ സംസ്ഥാനത്തെല്ലായിടത്തും വാഹന ചാര്‍ജ് ഇല്ലാതെ എത്തിക്കാന്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് 15 ലക്ഷം രൂപയുടെ ബിസിനിസ് മാത്രമേ മാസം ചെയ്യാന്‍ കഴിയുന്നുള്ളൂ.
ബുക്ക് ചെയ്യുന്ന സമയം തന്നെ ഉപയോക്താവിന് എസ്.എം.എസ് അലര്‍ട്ട് ലഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കാനായിട്ടില്ല. ട്രാക്കിങ് സംവിധാനവും ഫലപ്രദമല്ല. ജീവനക്കാര്‍ പദ്ധതിയോടു വേണ്ടത്ര സഹകരണം നല്‍കാത്തതാണു പദ്ധതി പൊളിയാനുള്ള പ്രധാനകാരണം. ഒരു വര്‍ഷം മുന്‍പാണ് ട്രാക്കോണ്‍ കൊറിയര്‍ സര്‍വിസുമായി ചേര്‍ന്നു കെ.എസ്.ആര്‍.ടി.സി റിച്ചോണ്‍ ഫാസ്റ്റ്് ബസ് കൊറിയര്‍ സര്‍വിസ് ആരംഭിച്ചത്.
19 കേന്ദ്രങ്ങളിലാണ് തുടങ്ങിയത്. ഇപ്പോള്‍ 47 ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗഌരുവിലും കോയമ്പത്തൂരുമായി മൂന്നു കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഓരോ ജില്ലയിലും 50ലധികം കേന്ദ്രങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സിക്കാകട്ടെ സ്വന്തം ഡിപ്പോകളില്‍ പോലും ഇതുവരെ ഏജന്‍സി തുടങ്ങാനായിട്ടില്ല.
ഈ കൊറിയര്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന ജില്ല എറണാകുളമാണ്. മാസം രണ്ടു ലക്ഷത്തിനുമേല്‍ രൂപയുടെ വരുമാനമാണ് ഇവിടെ നിന്നുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നീ കേന്ദ്രങ്ങളാണ് ബിസിനിസ് കൂടുതല്‍ നടക്കുന്ന ജില്ലകള്‍.
ഏറ്റവും വളര്‍ച്ച നേടുന്ന കൊറിയര്‍ ഏജന്‍സിയായി കെ.എസ്.ആര്‍.ടി.സിയെ മാറ്റിയെടുക്കാമെങ്കിലും സ്വകാര്യ ഏജന്‍സികളെ സഹായിക്കാനാണു ജീവനക്കാരുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  2 days ago
No Image

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കോടതിയിൽ എത്തിയ രണ്ട് ഭാര്യമാർ തമ്മിൽ വൻ സംഘർഷം; ജാമ്യം ലഭിച്ച് ഭർത്താവ് പുറത്തിറങ്ങിയപ്പോൾ ഭാര്യമാർ രണ്ടും ജയിലിൽ

National
  •  2 days ago
No Image

പാമ്പുകടിയേറ്റതിന് പിന്നാലെ പക്ഷാഘാതം; ചികിത്സയിലായിരുന്നയാൾ 12 വർഷത്തിന് ശേഷം മരിച്ചു

Kerala
  •  2 days ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അബുദബിയിൽ നിർണ്ണായക കൂടിക്കാഴ്ച; ശൈഖ് മുഹമ്മദുമായി ചർച്ച നടത്തി അജിത് ഡോവൽ

uae
  •  2 days ago
No Image

ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

National
  •  2 days ago
No Image

ചെപ്പോക്കിലെ മഞ്ഞക്കടൽ നിശബ്ദം; സഞ്ജുവിന്റെ ചെന്നൈയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

Cricket
  •  2 days ago
No Image

ഇന്ത്യയുടെ ആഘോഷങ്ങൾക്ക് പിന്നിലെ ചോരക്കറ; ലാഭത്തിനുവേണ്ടി തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്ന വിരുദുനഗറിന്റെ വെടിക്കെട്ട് സമ്പദ്‌വ്യവസ്ഥ; In-Depth Story

National
  •  2 days ago
No Image

കൊച്ചിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതം

Kerala
  •  2 days ago
No Image

ബുർജ് ഖലീഫയെ വെല്ലാൻ സഊദിയുടെ ജിദ്ദ ടവർ; 100 നിലകൾ പൂർത്തിയായി, റെക്കോർഡ് ഉയരത്തിലേക്ക്

Saudi-arabia
  •  2 days ago
No Image

നെയ്യാറ്റിൻകര കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോയത് അഭിഭാഷകനായ സഹോദരന്റെ വീട്ടിലേക്ക്; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

Kerala
  •  2 days ago