HOME
DETAILS

കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വിസ് പാളുന്നു

  
backup
December 23, 2016 | 9:26 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

കൊച്ചി: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ഒരു വര്‍ഷം മുന്‍പു തുടങ്ങിയ കൊറിയര്‍ സര്‍വിസ് പദ്ധതി പാളി. സംസ്ഥാനത്തെല്ലായിടത്തേക്കും ബസുകള്‍ ഓടുന്നുണ്ടെങ്കിലും സമയത്തിന് എത്തിക്കാന്‍ കഴിയാത്തതും ഉപയോക്താക്കള്‍ക്കു നേരിട്ട് സാധനങ്ങള്‍ എത്തിക്കാനാകാത്തതുമാണു പദ്ധതി പരാജയപ്പെടാന്‍ കാരണം.
ഒറ്റ ദിവസം കൊണ്ട് സ്വീകര്‍ത്താവിന് കിട്ടുന്ന സൗകര്യമെന്നായിരുന്നുവാഗ്ദാനമെങ്കിലും ഇതു പാലിക്കാനാകുന്നില്ല. ഉച്ചയ്ക്ക് ഒന്നരയ്ക്കു മുന്‍പ് അയച്ചാലേ ഈ കൊറിയര്‍ സര്‍വിസില്‍ പ്രധാന നഗരമാണെങ്കില്‍ പോലും അതതു ദിവസം ലഭിക്കൂ. എറണാകുളത്തു നിന്നുതിരുവനന്തപുരത്തേക്ക് അയക്കുന്ന കൊറിയര്‍ ഉച്ചയ്ക്കു രണ്ടിനു ശേഷമാണെങ്കില്‍ പിറ്റേ ദിവസം രാവിലെ 11നേ ഉപയോക്താവിനു ലഭിക്കൂ. എന്നാല്‍ ഇതേദിവസം നൂറോളം ബസുകള്‍ റൂട്ടില്‍ ഓടുന്നുമുണ്ട്. സ്വകാര്യ കൊറിയര്‍ സര്‍വിസുകള്‍ വൈകുന്നേരം ഏഴുവരെ വാങ്ങി എത്തിക്കേണ്ട സ്ഥലത്ത് രാവിലെതന്നെ എത്തിക്കുന്നു. ഗ്രാമ,നഗര വ്യത്യാസമില്ലാതെ ലഭിക്കുന്നു.   
ഗ്രാമങ്ങളിലേക്കു പോലും രാത്രി സര്‍വിസുകള്‍ ഉണ്ടായിരുന്നിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നില്ല. സ്വകാര്യ കൊറിയര്‍ ഏജന്‍സികള്‍ മാസം ഒരു കോടിയിലധികം രൂപയുടെ ബിസിനിസ് നടത്തുമ്പോള്‍ സംസ്ഥാനത്തെല്ലായിടത്തും വാഹന ചാര്‍ജ് ഇല്ലാതെ എത്തിക്കാന്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് 15 ലക്ഷം രൂപയുടെ ബിസിനിസ് മാത്രമേ മാസം ചെയ്യാന്‍ കഴിയുന്നുള്ളൂ.
ബുക്ക് ചെയ്യുന്ന സമയം തന്നെ ഉപയോക്താവിന് എസ്.എം.എസ് അലര്‍ട്ട് ലഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കാനായിട്ടില്ല. ട്രാക്കിങ് സംവിധാനവും ഫലപ്രദമല്ല. ജീവനക്കാര്‍ പദ്ധതിയോടു വേണ്ടത്ര സഹകരണം നല്‍കാത്തതാണു പദ്ധതി പൊളിയാനുള്ള പ്രധാനകാരണം. ഒരു വര്‍ഷം മുന്‍പാണ് ട്രാക്കോണ്‍ കൊറിയര്‍ സര്‍വിസുമായി ചേര്‍ന്നു കെ.എസ്.ആര്‍.ടി.സി റിച്ചോണ്‍ ഫാസ്റ്റ്് ബസ് കൊറിയര്‍ സര്‍വിസ് ആരംഭിച്ചത്.
19 കേന്ദ്രങ്ങളിലാണ് തുടങ്ങിയത്. ഇപ്പോള്‍ 47 ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗഌരുവിലും കോയമ്പത്തൂരുമായി മൂന്നു കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഓരോ ജില്ലയിലും 50ലധികം കേന്ദ്രങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സിക്കാകട്ടെ സ്വന്തം ഡിപ്പോകളില്‍ പോലും ഇതുവരെ ഏജന്‍സി തുടങ്ങാനായിട്ടില്ല.
ഈ കൊറിയര്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന ജില്ല എറണാകുളമാണ്. മാസം രണ്ടു ലക്ഷത്തിനുമേല്‍ രൂപയുടെ വരുമാനമാണ് ഇവിടെ നിന്നുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നീ കേന്ദ്രങ്ങളാണ് ബിസിനിസ് കൂടുതല്‍ നടക്കുന്ന ജില്ലകള്‍.
ഏറ്റവും വളര്‍ച്ച നേടുന്ന കൊറിയര്‍ ഏജന്‍സിയായി കെ.എസ്.ആര്‍.ടി.സിയെ മാറ്റിയെടുക്കാമെങ്കിലും സ്വകാര്യ ഏജന്‍സികളെ സഹായിക്കാനാണു ജീവനക്കാരുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീപിടിത്തം തുടർക്കഥയായി കോഴിക്കോട് നഗരം; സുരക്ഷാ സംവിധാനങ്ങൾ പേരിനുമാത്രം, അപകടം ഉണ്ടാവുമ്പോൾ മാത്രം ജാഗ്രത

Kerala
  •  a minute ago
No Image

  ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി

Kerala
  •  14 minutes ago
No Image

മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഒപി ബഹിഷ്കരണം ആരംഭിച്ച് മൂന്നാം ദിവസം; നാളെ മുതൽ സമരം ശക്തമാക്കാൻ തീരുമാനം

Kerala
  •  18 minutes ago
No Image

റമദാന്‍: അബൂദബിയില്‍ ടോള്‍, പാര്‍ക്കിങ് സമയക്രമം പുതുക്കി; ഷാര്‍ജയില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം

uae
  •  27 minutes ago
No Image

തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്നു; കോഴിക്കോട് നഗരം ഭീതിയില്‍, അധികൃതര്‍ക്കെതിരെ വ്യാപാരികള്‍

Kerala
  •  40 minutes ago
No Image

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പും അഴിമതിയും; 62കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

Kerala
  •  an hour ago
No Image

കാട്ടുപന്നിക്കെതിരേ ആകാം 'സ്പോർട്സ് മാൻ സ്പിരിറ്റ്'; വെടിവെക്കാൻ സ്‌പോർട്സ് തോക്കുകൾ വിലക്കിയ ഉത്തരവ് മരവിപ്പിച്ചു

Kerala
  •  an hour ago
No Image

രണ്ടാമൂഴത്തിന് മധുസൂദനനെങ്കിൽ കുഞ്ഞികൃഷ്ണൻ 'സ്വതന്ത്രനാ'കും

Kerala
  •  an hour ago
No Image

നവകേരള സർവേ; സർക്കാർ ചെലവിൽ പാർട്ടിയുടെ 'ഡാറ്റ മൈനിംഗ്'

Kerala
  •  an hour ago
No Image

വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവം; വിമാനത്തിന്റെ ബ്ലാക് ബോക്‌സുകൾ കേടുവന്നതായി വ്യോമയാന അതോറിറ്റി

National
  •  an hour ago