HOME
DETAILS

കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വിസ് പാളുന്നു

  
backup
December 23, 2016 | 9:26 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

കൊച്ചി: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ഒരു വര്‍ഷം മുന്‍പു തുടങ്ങിയ കൊറിയര്‍ സര്‍വിസ് പദ്ധതി പാളി. സംസ്ഥാനത്തെല്ലായിടത്തേക്കും ബസുകള്‍ ഓടുന്നുണ്ടെങ്കിലും സമയത്തിന് എത്തിക്കാന്‍ കഴിയാത്തതും ഉപയോക്താക്കള്‍ക്കു നേരിട്ട് സാധനങ്ങള്‍ എത്തിക്കാനാകാത്തതുമാണു പദ്ധതി പരാജയപ്പെടാന്‍ കാരണം.
ഒറ്റ ദിവസം കൊണ്ട് സ്വീകര്‍ത്താവിന് കിട്ടുന്ന സൗകര്യമെന്നായിരുന്നുവാഗ്ദാനമെങ്കിലും ഇതു പാലിക്കാനാകുന്നില്ല. ഉച്ചയ്ക്ക് ഒന്നരയ്ക്കു മുന്‍പ് അയച്ചാലേ ഈ കൊറിയര്‍ സര്‍വിസില്‍ പ്രധാന നഗരമാണെങ്കില്‍ പോലും അതതു ദിവസം ലഭിക്കൂ. എറണാകുളത്തു നിന്നുതിരുവനന്തപുരത്തേക്ക് അയക്കുന്ന കൊറിയര്‍ ഉച്ചയ്ക്കു രണ്ടിനു ശേഷമാണെങ്കില്‍ പിറ്റേ ദിവസം രാവിലെ 11നേ ഉപയോക്താവിനു ലഭിക്കൂ. എന്നാല്‍ ഇതേദിവസം നൂറോളം ബസുകള്‍ റൂട്ടില്‍ ഓടുന്നുമുണ്ട്. സ്വകാര്യ കൊറിയര്‍ സര്‍വിസുകള്‍ വൈകുന്നേരം ഏഴുവരെ വാങ്ങി എത്തിക്കേണ്ട സ്ഥലത്ത് രാവിലെതന്നെ എത്തിക്കുന്നു. ഗ്രാമ,നഗര വ്യത്യാസമില്ലാതെ ലഭിക്കുന്നു.   
ഗ്രാമങ്ങളിലേക്കു പോലും രാത്രി സര്‍വിസുകള്‍ ഉണ്ടായിരുന്നിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നില്ല. സ്വകാര്യ കൊറിയര്‍ ഏജന്‍സികള്‍ മാസം ഒരു കോടിയിലധികം രൂപയുടെ ബിസിനിസ് നടത്തുമ്പോള്‍ സംസ്ഥാനത്തെല്ലായിടത്തും വാഹന ചാര്‍ജ് ഇല്ലാതെ എത്തിക്കാന്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് 15 ലക്ഷം രൂപയുടെ ബിസിനിസ് മാത്രമേ മാസം ചെയ്യാന്‍ കഴിയുന്നുള്ളൂ.
ബുക്ക് ചെയ്യുന്ന സമയം തന്നെ ഉപയോക്താവിന് എസ്.എം.എസ് അലര്‍ട്ട് ലഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കാനായിട്ടില്ല. ട്രാക്കിങ് സംവിധാനവും ഫലപ്രദമല്ല. ജീവനക്കാര്‍ പദ്ധതിയോടു വേണ്ടത്ര സഹകരണം നല്‍കാത്തതാണു പദ്ധതി പൊളിയാനുള്ള പ്രധാനകാരണം. ഒരു വര്‍ഷം മുന്‍പാണ് ട്രാക്കോണ്‍ കൊറിയര്‍ സര്‍വിസുമായി ചേര്‍ന്നു കെ.എസ്.ആര്‍.ടി.സി റിച്ചോണ്‍ ഫാസ്റ്റ്് ബസ് കൊറിയര്‍ സര്‍വിസ് ആരംഭിച്ചത്.
19 കേന്ദ്രങ്ങളിലാണ് തുടങ്ങിയത്. ഇപ്പോള്‍ 47 ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗഌരുവിലും കോയമ്പത്തൂരുമായി മൂന്നു കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ഓരോ ജില്ലയിലും 50ലധികം കേന്ദ്രങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സിക്കാകട്ടെ സ്വന്തം ഡിപ്പോകളില്‍ പോലും ഇതുവരെ ഏജന്‍സി തുടങ്ങാനായിട്ടില്ല.
ഈ കൊറിയര്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന ജില്ല എറണാകുളമാണ്. മാസം രണ്ടു ലക്ഷത്തിനുമേല്‍ രൂപയുടെ വരുമാനമാണ് ഇവിടെ നിന്നുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നീ കേന്ദ്രങ്ങളാണ് ബിസിനിസ് കൂടുതല്‍ നടക്കുന്ന ജില്ലകള്‍.
ഏറ്റവും വളര്‍ച്ച നേടുന്ന കൊറിയര്‍ ഏജന്‍സിയായി കെ.എസ്.ആര്‍.ടി.സിയെ മാറ്റിയെടുക്കാമെങ്കിലും സ്വകാര്യ ഏജന്‍സികളെ സഹായിക്കാനാണു ജീവനക്കാരുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാരുണ്യത്തിന്റെ വേറിട്ട കാഴ്ച; തെരുവ് പശുക്കള്‍ക്ക് ഓണ്‍ലൈനായി ഭക്ഷണം നല്‍കി യുവതിയും ഡെലിവറി ഏജന്റും

National
  •  a day ago
No Image

തസ്‌ലീമ നസ്രീന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക്; ചടങ്ങിലേക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

International
  •  a day ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  a day ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  a day ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  a day ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  a day ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  a day ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  a day ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  a day ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  a day ago