HOME
DETAILS

പാടിപഴകിയ വാഗ്ദാനങ്ങള്‍, ദുര്‍ഗതി മാറാതെ പാടിച്ചിറ ആശുപത്രി

  
Web Desk
December 30 2016 | 23:12 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b4%b4%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ ഗവ. ആശുപത്രിയുടെ പേരില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കാവുന്നു. പാടിച്ചിറ ആശുപത്രിയില്‍ കിടത്തിചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയിട്ടും കിടത്തിചികിത്സ ആരംഭിക്കാന്‍ ഇതുവരെ നടപടിയായില്ല.
കിടത്തി ചികിത്സിക്കുന്നതിനായി 1990ലാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ അന്നുമുതല്‍ ഇത് അടഞ്ഞുകിടക്കുകയാണ്. ഇവിടെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തതാണ് പ്രധാനപ്രശ്‌നം. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ 20 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രം ആശുപത്രിയായി ഉയര്‍ത്തിയാല്‍ മാത്രമെ കിടത്തി ചികിത്സ ആരംഭിക്കാന്‍ കഴിയുകയുള്ളുവെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം.
മരക്കടവ് കോളനിയില്‍ 2008ല്‍ പട്ടിണി മരണം ഉണ്ടായപ്പോള്‍ ഇവിടെയെത്തിയ ആരോഗ്യ മന്ത്രി ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഓരോ തെരഞ്ഞെടുപ്പുകളിലും നല്‍കുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്നു പാടിച്ചിറ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്നത്. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചില്ല. ഗോത്ര ജനതയുടെ ചികിത്സ ഉറപ്പ് വരുത്തുമെന്നും ആശുപത്രിക്ക് ആംബുലന്‍സ് നല്‍കുമെന്നും പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. പി. കൃഷ്ണപ്രസാദ് എം.എല്‍.എയായിരുന്ന കാലത്ത് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും നിയമപ്രശ്‌നം മൂലം അത് ഫയലില്‍ ഒതുങ്ങി. പാടിച്ചിറ ആശുപത്രിയെ സാമൂഹിക കേന്ദ്രമായി ഉയര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഒരു സ്വകാര്യ ആശുപത്രി പോലുമില്ലാത്ത പഞ്ചായത്താണ് മുള്ളന്‍കൊല്ലി. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് ഈ മേഖലയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി, കിടത്തി ചികിത്സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  20 minutes ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  20 minutes ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  37 minutes ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  38 minutes ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  43 minutes ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  an hour ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  an hour ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 hours ago