HOME
DETAILS

വിത്തുകാട് കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ പതിച്ചുകൊടുക്കല്‍; എം.എല്‍.എ നടത്തിയത് നാടകമെന്ന്

  
backup
January 06, 2017 | 5:14 AM

%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

കല്‍പ്പറ്റ: വിത്തുകാട് ഭൂസമരകേന്ദ്രത്തിലെ ഏതാനും കുടുംബങ്ങള്‍ക്ക് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടു നമ്പര്‍ പതിച്ചുകൊടുത്തത് കേവലം നാടകമാണെന്ന് സി.പി.ഐ-എം.എല്‍ ജില്ലാ സെക്രട്ടറി സാം പി മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ നസിറുദ്ദീന്‍, പി.ടി പ്രേമാനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോട്ടപ്പടി വില്ലേജിലെ വിത്തുകാടില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തിലായിരുന്ന ഭൂമിയില്‍ സി.പി.ഐ-എം.എല്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ 2008 ജനുവരി 25ന് ആരംഭിച്ചതാണ് ഭൂസമരം.
നിലവില്‍ ഏകദേശം 80 ഏക്കറിലായി 106 ഭൂരഹിത കുടുംബങ്ങളാണ് സമരകേന്ദ്രത്തില്‍ കുടില്‍കെട്ടി താമസിക്കുന്നത്. ആദിവാസി, ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ് ഇതില്‍ അധികവും. സമരഭൂമിയിലെ കുടുംബങ്ങള്‍ക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2015 ഒക്‌ടോബറില്‍ താല്‍ക്കാലിക വീട്ടുനമ്പര്‍ അനുവദിക്കുകയും അര്‍ഹതയുളളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ്. എന്നിരിക്കെയാണ് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയുമായ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടുനമ്പര്‍ പതിച്ചുനല്‍കല്‍ നാടകം അരങ്ങേറിയത്.
സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ പതിച്ചുനല്‍കുന്നതിനു മേപ്പാടി പഞ്ചായത്ത് ഏതാനും വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്.
അനുവദിക്കുന്ന താല്‍ക്കാലിക നമ്പര്‍ സ്ഥിര നമ്പര്‍ ലഭിക്കുന്നതിനു പരിഗണിക്കില്ല, സര്‍ക്കാരില്‍നിന്നോ മറ്റു വകുപ്പുകളില്‍നിന്നോ നിര്‍ദേശം ലഭിക്കുന്ന പക്ഷം പാര്‍പ്പിടം സ്വന്തം ഉത്തരവാദിത്തത്തില്‍ പൊളിച്ചുനീക്കണം, താത്കാലിക നമ്പര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 2016 നവംബര്‍ 16ലെ ഉത്തരവിന് വിധേയമായിരിക്കും എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. ഇവ അംഗീകരിച്ച് സമ്മതപത്രം ഒപ്പിട്ടുനില്‍കുന്നവര്‍ക്ക് പഞ്ചായത്ത് താല്‍ക്കാലിക വീട്ടു നമ്പര്‍ അനുവദിക്കുമെന്നാണ് സിപിഎം പ്രാദേശിക ഘടകം സമരകേന്ദ്രത്തിലെ കുടുംബങ്ങളെ അറിയിച്ചത്.
ഒരിക്കല്‍ താല്‍ക്കാലിക നമ്പര്‍ അനുവദിച്ച കുടുംബങ്ങള്‍ക്ക് വീണ്ടും താല്‍ക്കാലിക നമ്പര്‍ നല്‍കുന്നതിനായി സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നത് തട്ടിപ്പാണ്. സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്ക് സ്ഥിരം വീട്ടുനമ്പര്‍ ലഭിക്കുന്നതിനുള്ള ഇടപെടലാണ് സി.പി.എമ്മും എം.എല്‍.എയും നടത്തേണ്ടിയിരുന്നത്-നേതാക്കള്‍ പറഞ്ഞു.
എക്കാലവും ഭൂമാഫിയയ്ക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്ന സി.പി.എം വിത്തുകാട് ഭൂസമരത്തെ തകര്‍ക്കാനാണ് ഇതുവരെ ശ്രമിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  3 days ago
No Image

സുരക്ഷാ ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍; താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

bahrain
  •  3 days ago
No Image

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  3 days ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  3 days ago
No Image

മാനവീയം വീഥിയിലെ കമിതാക്കളുടെ തമ്മിൽതല്ല്; സ്വമേധയാ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago
No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  3 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  3 days ago