HOME
DETAILS

വിത്തുകാട് കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ പതിച്ചുകൊടുക്കല്‍; എം.എല്‍.എ നടത്തിയത് നാടകമെന്ന്

  
backup
January 06 2017 | 05:01 AM

%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

കല്‍പ്പറ്റ: വിത്തുകാട് ഭൂസമരകേന്ദ്രത്തിലെ ഏതാനും കുടുംബങ്ങള്‍ക്ക് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടു നമ്പര്‍ പതിച്ചുകൊടുത്തത് കേവലം നാടകമാണെന്ന് സി.പി.ഐ-എം.എല്‍ ജില്ലാ സെക്രട്ടറി സാം പി മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ നസിറുദ്ദീന്‍, പി.ടി പ്രേമാനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോട്ടപ്പടി വില്ലേജിലെ വിത്തുകാടില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തിലായിരുന്ന ഭൂമിയില്‍ സി.പി.ഐ-എം.എല്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ 2008 ജനുവരി 25ന് ആരംഭിച്ചതാണ് ഭൂസമരം.
നിലവില്‍ ഏകദേശം 80 ഏക്കറിലായി 106 ഭൂരഹിത കുടുംബങ്ങളാണ് സമരകേന്ദ്രത്തില്‍ കുടില്‍കെട്ടി താമസിക്കുന്നത്. ആദിവാസി, ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ് ഇതില്‍ അധികവും. സമരഭൂമിയിലെ കുടുംബങ്ങള്‍ക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2015 ഒക്‌ടോബറില്‍ താല്‍ക്കാലിക വീട്ടുനമ്പര്‍ അനുവദിക്കുകയും അര്‍ഹതയുളളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ്. എന്നിരിക്കെയാണ് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയുമായ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടുനമ്പര്‍ പതിച്ചുനല്‍കല്‍ നാടകം അരങ്ങേറിയത്.
സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ പതിച്ചുനല്‍കുന്നതിനു മേപ്പാടി പഞ്ചായത്ത് ഏതാനും വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്.
അനുവദിക്കുന്ന താല്‍ക്കാലിക നമ്പര്‍ സ്ഥിര നമ്പര്‍ ലഭിക്കുന്നതിനു പരിഗണിക്കില്ല, സര്‍ക്കാരില്‍നിന്നോ മറ്റു വകുപ്പുകളില്‍നിന്നോ നിര്‍ദേശം ലഭിക്കുന്ന പക്ഷം പാര്‍പ്പിടം സ്വന്തം ഉത്തരവാദിത്തത്തില്‍ പൊളിച്ചുനീക്കണം, താത്കാലിക നമ്പര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 2016 നവംബര്‍ 16ലെ ഉത്തരവിന് വിധേയമായിരിക്കും എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. ഇവ അംഗീകരിച്ച് സമ്മതപത്രം ഒപ്പിട്ടുനില്‍കുന്നവര്‍ക്ക് പഞ്ചായത്ത് താല്‍ക്കാലിക വീട്ടു നമ്പര്‍ അനുവദിക്കുമെന്നാണ് സിപിഎം പ്രാദേശിക ഘടകം സമരകേന്ദ്രത്തിലെ കുടുംബങ്ങളെ അറിയിച്ചത്.
ഒരിക്കല്‍ താല്‍ക്കാലിക നമ്പര്‍ അനുവദിച്ച കുടുംബങ്ങള്‍ക്ക് വീണ്ടും താല്‍ക്കാലിക നമ്പര്‍ നല്‍കുന്നതിനായി സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നത് തട്ടിപ്പാണ്. സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്ക് സ്ഥിരം വീട്ടുനമ്പര്‍ ലഭിക്കുന്നതിനുള്ള ഇടപെടലാണ് സി.പി.എമ്മും എം.എല്‍.എയും നടത്തേണ്ടിയിരുന്നത്-നേതാക്കള്‍ പറഞ്ഞു.
എക്കാലവും ഭൂമാഫിയയ്ക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്ന സി.പി.എം വിത്തുകാട് ഭൂസമരത്തെ തകര്‍ക്കാനാണ് ഇതുവരെ ശ്രമിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം

uae
  •  15 minutes ago
No Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത് 

Business
  •  17 minutes ago
No Image

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

Kerala
  •  21 minutes ago
No Image

ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍

National
  •  26 minutes ago
No Image

യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  37 minutes ago
No Image

17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട്‌ കോടതി ആവശ്യപ്പെട്ടത് 2.71 കോടി

Kerala
  •  44 minutes ago
No Image

സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ 

Kerala
  •  an hour ago
No Image

'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം

National
  •  2 hours ago
No Image

പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

Kerala
  •  2 hours ago
No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  2 hours ago