HOME
DETAILS

മത്സ്യവും പെട്ടിയും വ്യാപകമായി മോഷണം പോകുന്നതായി പരാതി

  
backup
May 26, 2016 | 7:31 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be

കായംകുളം: കരീലകുളങ്ങര മത്സ്യമാര്‍ക്കറ്റില്‍നിന്നും രാത്രികാലങ്ങളില്‍ മത്സ്യവും പെട്ടിയും വ്യാപകമായി മോഷണം പോകുന്നു.
കരീലകുളങ്ങരയിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റില്‍ വില്‍പ്പനക്കായി  സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു രൂപ വിലവരുന്ന മത്സ്യങ്ങളും  അവ സൂക്ഷിക്കുന്ന പെട്ടികളുമാണ് കഴിഞ്ഞ കുറെ നാളുകളായി വ്യാപകമായി മോഷണം പോകുന്നത്.
ഒന്നര മാസം മുമ്പ് എഴുന്നൂറ് രൂപയോളം വിലവരുന്ന 60 പെട്ടികള്‍ മോഷണം പോയിരുന്നു. മത്സ്യ വ്യാപാരികള്‍ കരീലകുളങ്ങര പോലീസില്‍ പരാതി നല്‍കിയെങ്കിലും മോഷണവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. പിന്നീടും പല ദിവസങ്ങളിലും ചെറിയ തോതില്‍ പെട്ടിമോഷണം നടന്നതായി കച്ചവടക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം  മത്സ്യക്കച്ചവടക്കാരായ ഹസന്‍കുഞ്ഞ്, സലീം, ഷാജി എന്നിവരുടെ 650 രൂപ വിലവരുന്ന 40 കിലോ നെമ്മീനും 250 രൂപ വിലവരുന്ന 60 കിലോ ചൂരയും രാത്രിയില്‍ മോഷ്ടാക്കള്‍ അപഹരിച്ചു. ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി താല്‍ക്കാലിക ഷെഡിലാണ് ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നത്.
രാത്രി എട്ടുമണിവരെയുള്ള കച്ചവടത്തിനുശേഷം പിറ്റേദിവസത്തേക്കുള്ളതും ഓര്‍ഡര്‍ അനുസരിച്ച് നല്‍കാനുള്ളതുമായ വലിയ മത്സ്യങ്ങള്‍ ഐസിട്ട് സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. ഇതാണ് മോഷ്ടാക്കള്‍ അര്‍ദ്ധരാത്രിയോടെ അപഹരിക്കുന്നത്. കമ്മീഷന്‍ കടകളില്‍നിന്നും ആയിരംതെങ്ങ് മത്സ്യ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്നും കടമായാണ് കച്ചവടക്കാര്‍ മത്സ്യം വാങ്ങി സൂക്ഷിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാന്‍ അധികൃതര്‍ നടപടി  സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  2 hours ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  2 hours ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  3 hours ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 hours ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 hours ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 hours ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 hours ago