HOME
DETAILS

മത്സ്യവും പെട്ടിയും വ്യാപകമായി മോഷണം പോകുന്നതായി പരാതി

  
backup
May 26, 2016 | 7:31 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be

കായംകുളം: കരീലകുളങ്ങര മത്സ്യമാര്‍ക്കറ്റില്‍നിന്നും രാത്രികാലങ്ങളില്‍ മത്സ്യവും പെട്ടിയും വ്യാപകമായി മോഷണം പോകുന്നു.
കരീലകുളങ്ങരയിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റില്‍ വില്‍പ്പനക്കായി  സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു രൂപ വിലവരുന്ന മത്സ്യങ്ങളും  അവ സൂക്ഷിക്കുന്ന പെട്ടികളുമാണ് കഴിഞ്ഞ കുറെ നാളുകളായി വ്യാപകമായി മോഷണം പോകുന്നത്.
ഒന്നര മാസം മുമ്പ് എഴുന്നൂറ് രൂപയോളം വിലവരുന്ന 60 പെട്ടികള്‍ മോഷണം പോയിരുന്നു. മത്സ്യ വ്യാപാരികള്‍ കരീലകുളങ്ങര പോലീസില്‍ പരാതി നല്‍കിയെങ്കിലും മോഷണവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. പിന്നീടും പല ദിവസങ്ങളിലും ചെറിയ തോതില്‍ പെട്ടിമോഷണം നടന്നതായി കച്ചവടക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം  മത്സ്യക്കച്ചവടക്കാരായ ഹസന്‍കുഞ്ഞ്, സലീം, ഷാജി എന്നിവരുടെ 650 രൂപ വിലവരുന്ന 40 കിലോ നെമ്മീനും 250 രൂപ വിലവരുന്ന 60 കിലോ ചൂരയും രാത്രിയില്‍ മോഷ്ടാക്കള്‍ അപഹരിച്ചു. ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി താല്‍ക്കാലിക ഷെഡിലാണ് ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നത്.
രാത്രി എട്ടുമണിവരെയുള്ള കച്ചവടത്തിനുശേഷം പിറ്റേദിവസത്തേക്കുള്ളതും ഓര്‍ഡര്‍ അനുസരിച്ച് നല്‍കാനുള്ളതുമായ വലിയ മത്സ്യങ്ങള്‍ ഐസിട്ട് സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. ഇതാണ് മോഷ്ടാക്കള്‍ അര്‍ദ്ധരാത്രിയോടെ അപഹരിക്കുന്നത്. കമ്മീഷന്‍ കടകളില്‍നിന്നും ആയിരംതെങ്ങ് മത്സ്യ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്നും കടമായാണ് കച്ചവടക്കാര്‍ മത്സ്യം വാങ്ങി സൂക്ഷിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാന്‍ അധികൃതര്‍ നടപടി  സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  3 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  3 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  3 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  3 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  3 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  3 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  3 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  3 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  3 days ago