HOME
DETAILS

മോദി ഭരണത്തില്‍ ഇന്ത്യയില്‍ ഒന്നും നടന്നിട്ടില്ല: അനില്‍ ശാസ്ത്രി

  
backup
May 27, 2016 | 6:34 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf

തിരുവനന്തപുരം: നെഹ്‌റു കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം അനില്‍ ശാസ്ത്രി.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഭാവിപ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിനം പ്രമാണിച്ച് ഇന്ദിരാഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശങ്ങളില്‍ ചെല്ലുമ്പോള്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനം ലഭിക്കുന്നത് മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ പേരിലാണ്. അതേസമയം, നരേന്ദ്രമോദി ഇന്ന് വിദേശങ്ങളില്‍ മുന്‍ സര്‍ക്കാരുകള്‍ കുഴപ്പക്കാരായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മോദി ചിന്താക്കുഴപ്പം ബാധിച്ച ഒരു പ്രധാനമന്ത്രിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷം നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യയില്‍ ഒന്നും നടന്നിട്ടില്ലെന്നും അനില്‍ ശാസ്ത്രി ആരോപിച്ചു.
നെഹ്‌റുവിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചുവരുന്ന കാലമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു കാലഘട്ടമാണ് ബി.ജെ.പി. അധികാരത്തില്‍ വന്നതോടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശാലമനസോടെ രാജ്യത്തെ കണ്ട മഹാനായ നേതാവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അത്തരം നേതാക്കള്‍ അപൂര്‍വമാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു നീങ്ങിയ നേതാവായിരുന്നു അദ്ദേഹം. ഒന്നുമില്ലാതിരുന്ന ഇന്ത്യയെയാണ് നെഹ്‌റു കൈപിടിച്ചുയര്‍ത്തിയത്. നമ്മുടെ പുരോഗതിക്കെല്ലാം അടിസ്ഥാനമിട്ടതും നെഹ്‌റുവാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ജനങ്ങളെ ആവേശം കൊള്ളിച്ച നേതാവായിരുന്നു പണ്ഡിറ്റ് നെഹ്‌റു എന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ആശയപരമായ അടിത്തറ നല്‍കാനും പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ മുന്നോട്ടുപോകാനും അദ്ദേഹം പരിശ്രമിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭരണം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥയാണിന്ന്. ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വാതന്ത്ര്യസമര നായകനായിരുന്ന രാഷ്ട്രശില്‍പ്പി പണ്ഡിറ്റ് നെഹ്‌റു എക്കാലവും സ്മരിക്കപ്പെടുമെന്ന് മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍ സ്വാഗതവും കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ മകന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍:

Kerala
  •  7 days ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  7 days ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  7 days ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  7 days ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  7 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  7 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  7 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  7 days ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  7 days ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  7 days ago