HOME
DETAILS

ഏറ്റവും കൂടുതല്‍ അസഹിഷ്ണുതയുള്ളത് സാഹിത്യരംഗത്ത്: മുഖ്യമന്ത്രി

  
Web Desk
February 05 2017 | 01:02 AM

%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b8%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3

കോഴിക്കോട്: ഏറ്റവും കൂടുതല്‍ അസഹിഷ്ണുത നിലനില്‍ക്കുന്നത് സാഹിത്യരംഗത്താണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാര്‍ എന്തെഴുതണമെന്നും ഏതു കൃതി പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും ചിലര്‍ കല്‍പ്പിക്കുന്നു. സാഹിത്യത്തിനു പുറത്തു നിന്നുകൊണ്ട് അവസാന വാക്കു പറയാനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നത്. ഇതുനടപ്പാക്കാന്‍ ചിലര്‍ രംഗത്തിറങ്ങുന്നതു വര്‍ഗീയത ശക്തിപ്പെടുത്താന്‍ ഇടയാക്കും.
വര്‍ഗീയത കലയുടെ രംഗത്തു കൈവച്ചാല്‍ മൗലികതയുടെ തുടിപ്പുകള്‍ നഷ്ടപ്പെടും. സമൂഹം ചിന്താപരമായി വളരാതിരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നത്. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍കര്‍, എം.എം കല്‍ബുര്‍ഗി എന്നിവര്‍ കൊലചെയ്യപ്പെട്ടു. അവര്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുകയും പറയാനുള്ള അഭിപ്രായങ്ങള്‍ വേദികളില്‍ തുറന്നു സംസാരിക്കുകയും ചെയ്തതാണ് ജീവനെടുക്കാന്‍ കാരണം. എം.എഫ് ഹുസൈന്‍ രാജ്യത്തെ അസഹിഷ്ണുതയുടെ ഭാഗമായിട്ടാണ് നാടുകടത്തപ്പെട്ടത്. മരണക്കിടക്കയിലിരിക്കെ യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്കുള്ള പ്രവേശന ടിക്കറ്റ് നല്‍കിയതും മൃണാളിനി സാരാഭായ്, മല്ലികാസാരാഭായ് എന്നിവര്‍ക്ക് വീട്ടുതടങ്കലില്‍ കിടക്കേണ്ടി വന്നതും ദീപാ മേത്തയ്ക്കു സിനിമ പിന്‍വലിക്കേണ്ടിവന്നതും അസഹിഷ്ണുക്കളുടെ ഭീഷണി കൊണ്ടാണ്.
എം.ടി. വാസുദേവന്‍നായര്‍ക്കും കമലിനും നേരെ ഭീഷണി അടുത്തകാലത്താണുണ്ടായത്. കേരളത്തില്‍ ഇതൊന്നും നടക്കുന്നില്ലെന്ന് കുറച്ചുകാലം മുന്‍പുവരെ നമ്മള്‍ ആശ്വാസം കൊണ്ടിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയ്ക്കു ചേരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയെ കളങ്കപ്പെടുത്താന്‍ രംഗത്തെത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  6 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  7 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  7 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  7 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago