HOME
DETAILS

പ്രധാനമന്ത്രിപദം തന്റെ ആഗ്രഹമല്ലെന്ന് അഖിലേഷ് യാദവ്

  
backup
February 05, 2017 | 1:37 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86

ലഖ്‌നോ: പ്രധാനമന്ത്രി പദം തന്റെ ആഗ്രഹമല്ലെന്നും ഉത്തര്‍പ്രദേശാണ് തന്റെ പ്രവര്‍ത്തനമണ്ഡലമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ്.
തനിക്ക് പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിന് പുറത്ത് പ്രധാനമന്ത്രിയാവുകയെന്ന ഉത്തരവാദിത്തമോ അതിനുള്ള ആഗ്രഹമോ ഇപ്പോള്‍ തനിക്കില്ലെന്നും ലഖ്‌നോയില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം വന്‍ഭൂരിപക്ഷം നേടും. 403 അംഗ സീറ്റില്‍ 300ലധികം സീറ്റുകള്‍ സഖ്യം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേഷ് അറിയിച്ചു. താന്‍ നടപ്പാക്കിയ പദ്ധതികളുടെ പ്രയോജനം കിട്ടിയവരില്‍ 50 ശതമാനം വോട്ടുചെയ്താല്‍ തന്നെ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകും. സംസ്ഥാനത്തെ 55 ലക്ഷം സ്ത്രീകളാണ് സമാജ് വാദി പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ വന്നിട്ടുള്ളത്.
18 ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കി. സ്വാതന്ത്ര്യത്തിനുശേഷം തന്റെ സര്‍ക്കാറാണ് സംസ്ഥാനത്ത് മെഡിക്കല്‍ സീറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി കന്യാവിദ്യാധന്‍ യോജന പോലുള്ള പദ്ധതികള്‍ നടപ്പാക്കി. ഇതെല്ലാം തന്റെ സര്‍ക്കാറിനോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കുകയേയുള്ളൂ-മുഖ്യമന്ത്രി വ്യക്തമാക്കി.പിതാവുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന് ഇതുവരെ ഒരു തരത്തിലുള്ള വിള്ളലും വീണിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധത്തിന് പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാവരും അത്തരത്തിലാണ് പ്രതീക്ഷിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ എല്ലാമാണ് മുലായം സിങ്.
പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുലായത്തോട് കടപ്പെട്ടവരാണ് താനടക്കമുള്ളവര്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുലായം ഉണ്ടാകുമോയെന്ന ചോദ്യത്തിന് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയാണെന്ന് അഖിലേഷ് മറുപടി നല്‍കി. നേതാജിയോടുള്ള കടപ്പാട് മുന്‍നിര്‍ത്തി വീണ്ടും ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

National
  •  4 days ago
No Image

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും

Kuwait
  •  4 days ago
No Image

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്

International
  •  4 days ago
No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  4 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  4 days ago
No Image

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ

uae
  •  4 days ago
No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  4 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  4 days ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  4 days ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  4 days ago