HOME
DETAILS

പ്രധാനമന്ത്രിപദം തന്റെ ആഗ്രഹമല്ലെന്ന് അഖിലേഷ് യാദവ്

  
backup
February 05, 2017 | 1:37 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86

ലഖ്‌നോ: പ്രധാനമന്ത്രി പദം തന്റെ ആഗ്രഹമല്ലെന്നും ഉത്തര്‍പ്രദേശാണ് തന്റെ പ്രവര്‍ത്തനമണ്ഡലമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ്.
തനിക്ക് പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിന് പുറത്ത് പ്രധാനമന്ത്രിയാവുകയെന്ന ഉത്തരവാദിത്തമോ അതിനുള്ള ആഗ്രഹമോ ഇപ്പോള്‍ തനിക്കില്ലെന്നും ലഖ്‌നോയില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം വന്‍ഭൂരിപക്ഷം നേടും. 403 അംഗ സീറ്റില്‍ 300ലധികം സീറ്റുകള്‍ സഖ്യം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേഷ് അറിയിച്ചു. താന്‍ നടപ്പാക്കിയ പദ്ധതികളുടെ പ്രയോജനം കിട്ടിയവരില്‍ 50 ശതമാനം വോട്ടുചെയ്താല്‍ തന്നെ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകും. സംസ്ഥാനത്തെ 55 ലക്ഷം സ്ത്രീകളാണ് സമാജ് വാദി പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ വന്നിട്ടുള്ളത്.
18 ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കി. സ്വാതന്ത്ര്യത്തിനുശേഷം തന്റെ സര്‍ക്കാറാണ് സംസ്ഥാനത്ത് മെഡിക്കല്‍ സീറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി കന്യാവിദ്യാധന്‍ യോജന പോലുള്ള പദ്ധതികള്‍ നടപ്പാക്കി. ഇതെല്ലാം തന്റെ സര്‍ക്കാറിനോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കുകയേയുള്ളൂ-മുഖ്യമന്ത്രി വ്യക്തമാക്കി.പിതാവുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന് ഇതുവരെ ഒരു തരത്തിലുള്ള വിള്ളലും വീണിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധത്തിന് പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാവരും അത്തരത്തിലാണ് പ്രതീക്ഷിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ എല്ലാമാണ് മുലായം സിങ്.
പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുലായത്തോട് കടപ്പെട്ടവരാണ് താനടക്കമുള്ളവര്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുലായം ഉണ്ടാകുമോയെന്ന ചോദ്യത്തിന് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയാണെന്ന് അഖിലേഷ് മറുപടി നല്‍കി. നേതാജിയോടുള്ള കടപ്പാട് മുന്‍നിര്‍ത്തി വീണ്ടും ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  7 days ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  7 days ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  7 days ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  7 days ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  7 days ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  7 days ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  7 days ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  7 days ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  7 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  7 days ago