HOME
DETAILS

പ്രധാനമന്ത്രിപദം തന്റെ ആഗ്രഹമല്ലെന്ന് അഖിലേഷ് യാദവ്

  
backup
February 05, 2017 | 1:37 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86

ലഖ്‌നോ: പ്രധാനമന്ത്രി പദം തന്റെ ആഗ്രഹമല്ലെന്നും ഉത്തര്‍പ്രദേശാണ് തന്റെ പ്രവര്‍ത്തനമണ്ഡലമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ്.
തനിക്ക് പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിന് പുറത്ത് പ്രധാനമന്ത്രിയാവുകയെന്ന ഉത്തരവാദിത്തമോ അതിനുള്ള ആഗ്രഹമോ ഇപ്പോള്‍ തനിക്കില്ലെന്നും ലഖ്‌നോയില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം വന്‍ഭൂരിപക്ഷം നേടും. 403 അംഗ സീറ്റില്‍ 300ലധികം സീറ്റുകള്‍ സഖ്യം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേഷ് അറിയിച്ചു. താന്‍ നടപ്പാക്കിയ പദ്ധതികളുടെ പ്രയോജനം കിട്ടിയവരില്‍ 50 ശതമാനം വോട്ടുചെയ്താല്‍ തന്നെ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകും. സംസ്ഥാനത്തെ 55 ലക്ഷം സ്ത്രീകളാണ് സമാജ് വാദി പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ വന്നിട്ടുള്ളത്.
18 ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കി. സ്വാതന്ത്ര്യത്തിനുശേഷം തന്റെ സര്‍ക്കാറാണ് സംസ്ഥാനത്ത് മെഡിക്കല്‍ സീറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി കന്യാവിദ്യാധന്‍ യോജന പോലുള്ള പദ്ധതികള്‍ നടപ്പാക്കി. ഇതെല്ലാം തന്റെ സര്‍ക്കാറിനോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കുകയേയുള്ളൂ-മുഖ്യമന്ത്രി വ്യക്തമാക്കി.പിതാവുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന് ഇതുവരെ ഒരു തരത്തിലുള്ള വിള്ളലും വീണിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധത്തിന് പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാവരും അത്തരത്തിലാണ് പ്രതീക്ഷിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ എല്ലാമാണ് മുലായം സിങ്.
പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുലായത്തോട് കടപ്പെട്ടവരാണ് താനടക്കമുള്ളവര്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുലായം ഉണ്ടാകുമോയെന്ന ചോദ്യത്തിന് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയാണെന്ന് അഖിലേഷ് മറുപടി നല്‍കി. നേതാജിയോടുള്ള കടപ്പാട് മുന്‍നിര്‍ത്തി വീണ്ടും ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  3 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  3 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  3 days ago
No Image

പനവൂരില്‍ ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലം; ശരീരത്തില്‍ 51 പരിക്കുകള്‍, അമ്മയും സുഹൃത്തും അറസ്റ്റില്‍

Kerala
  •  3 days ago
No Image

സ്വന്തം വീടിനു മുന്നില്‍ ഇറച്ചിപ്പൊതി കൊണ്ടുവെച്ച് പരാതി നല്‍കി ഹിന്ദു യുവാവ്; വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; സത്യം പുറത്തു കൊണ്ടു വന്ന് സിസിടിവി, താക്കീത് നല്‍കി വിട്ടയച്ച് പൊലിസ് 

National
  •  3 days ago
No Image

ഐ.പി.എൽ ഫൈനൽ ഇന്ന്; ബംഗളൂരുവും ഗുജറാത്തും നേർക്കുനേർ

Cricket
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ ആശ്രിത നിയമന നടപടികള്‍ തുടങ്ങി; നിയമനം നടത്തുന്നത് 10 വർഷങ്ങൾക്കു ശേഷം

Kerala
  •  3 days ago
No Image

'ആര്‍ത്തവം മാറ്റിനിര്‍ത്തേണ്ട ഒന്നല്ല, കുട്ടികള്‍ക്ക് വേണ്ടത് മികച്ച സൗകര്യങ്ങള്‍'; ആര്‍ത്തവ അവധിയില്‍ ഉമാ തോമസ് എംഎല്‍എ

Kerala
  •  3 days ago
No Image

ശ്രീപത്മനാഭ ക്ഷേത്രത്തിലെ മോഷണ വിവാദം: പൊലിസ് റിപ്പോര്‍ട്ടിനെതിരേ ഭരണസമിതി കോടതിയിലേക്ക്

Kerala
  •  3 days ago
No Image

യു.എ.ഇയില്‍ താപനില കുറയും; കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ് | UAE Weather Alert

Weather
  •  3 days ago