HOME
DETAILS

പ്രധാനമന്ത്രിപദം തന്റെ ആഗ്രഹമല്ലെന്ന് അഖിലേഷ് യാദവ്

  
backup
February 05, 2017 | 1:37 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86

ലഖ്‌നോ: പ്രധാനമന്ത്രി പദം തന്റെ ആഗ്രഹമല്ലെന്നും ഉത്തര്‍പ്രദേശാണ് തന്റെ പ്രവര്‍ത്തനമണ്ഡലമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ്.
തനിക്ക് പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിന് പുറത്ത് പ്രധാനമന്ത്രിയാവുകയെന്ന ഉത്തരവാദിത്തമോ അതിനുള്ള ആഗ്രഹമോ ഇപ്പോള്‍ തനിക്കില്ലെന്നും ലഖ്‌നോയില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം വന്‍ഭൂരിപക്ഷം നേടും. 403 അംഗ സീറ്റില്‍ 300ലധികം സീറ്റുകള്‍ സഖ്യം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേഷ് അറിയിച്ചു. താന്‍ നടപ്പാക്കിയ പദ്ധതികളുടെ പ്രയോജനം കിട്ടിയവരില്‍ 50 ശതമാനം വോട്ടുചെയ്താല്‍ തന്നെ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകും. സംസ്ഥാനത്തെ 55 ലക്ഷം സ്ത്രീകളാണ് സമാജ് വാദി പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ വന്നിട്ടുള്ളത്.
18 ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കി. സ്വാതന്ത്ര്യത്തിനുശേഷം തന്റെ സര്‍ക്കാറാണ് സംസ്ഥാനത്ത് മെഡിക്കല്‍ സീറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി കന്യാവിദ്യാധന്‍ യോജന പോലുള്ള പദ്ധതികള്‍ നടപ്പാക്കി. ഇതെല്ലാം തന്റെ സര്‍ക്കാറിനോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കുകയേയുള്ളൂ-മുഖ്യമന്ത്രി വ്യക്തമാക്കി.പിതാവുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന് ഇതുവരെ ഒരു തരത്തിലുള്ള വിള്ളലും വീണിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധത്തിന് പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാവരും അത്തരത്തിലാണ് പ്രതീക്ഷിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ എല്ലാമാണ് മുലായം സിങ്.
പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുലായത്തോട് കടപ്പെട്ടവരാണ് താനടക്കമുള്ളവര്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുലായം ഉണ്ടാകുമോയെന്ന ചോദ്യത്തിന് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയാണെന്ന് അഖിലേഷ് മറുപടി നല്‍കി. നേതാജിയോടുള്ള കടപ്പാട് മുന്‍നിര്‍ത്തി വീണ്ടും ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  3 days ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  3 days ago
No Image

കൊടി കൈമാറ്റം, മാധ്യമങ്ങളിലെ വാര്‍ത്ത വാസ്തവ വിരുദ്ധം: ജിഫ്രി തങ്ങള്‍ 

organization
  •  3 days ago
No Image

അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

Kerala
  •  3 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

Kerala
  •  3 days ago
No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  3 days ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  3 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്

Kerala
  •  3 days ago
No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  3 days ago