HOME
DETAILS

രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടന കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു

  
backup
January 22 2018 | 21:01 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab

ന്യൂഡല്‍ഹി: ഗുജറാത്ത്, ഡല്‍ഹി, മുംബൈ സ്‌ഫോടനങ്ങള്‍, വാഗമണ്‍ സിമി ക്യാംപ് തുടങ്ങിയ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മുന്‍ സിമി പ്രവര്‍ത്തകന്‍ അബ്ദുല്‍ സുബ്ഹാന്‍ ഖുറൈശി എന്ന തൗഖീര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹത്തെ രഹസ്യവിവരത്തെത്തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെ കീഴടക്കുകയായിരുന്നെന്ന് ഡല്‍ഹി സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രമോദ് കുശ്‌വാഹ് പറഞ്ഞു. എന്‍.ഐ.എയുടെ പിടികിട്ടേണ്ടവരുടെ പട്ടികയില്‍ മുന്നിലുള്ള ആളായിരുന്നു സുബ്ഹാന്‍, പൊലിസ് രേഖകളില്‍ ഇദ്ദേഹം ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകരില്‍ ഒരാളാണ്. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന സുബ്ഹാനെ കണ്ടെത്തുന്നവര്‍ക്ക് നാലുലക്ഷം രൂപയാണ് എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാപൂരിലുള്ള സുഹൃത്തുക്കളെ കാണാന്‍ സുബ്ഹാന്‍ വരുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് ശക്തമായ നിരീക്ഷണമായിരുന്നു നടത്തിയിരുന്നത്. ശനിയാഴ്ചയാണ് ഇയാള്‍ ഗാസിയാപൂരിലെത്തിയത്. പൊലിസിനെ കണ്ടതോടെ വെടിവയ്പ് നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവസാനം ഇയാളെ പൊലിസ് കീഴ്‌പ്പെടുത്തുകയായിരുന്നു. സുബ്ഹാന്‍ പിടിയിലാകുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ചെറിയ തോക്കും അഞ്ചുവെടിയുണ്ടകളും ഏതാനും വ്യാജരേഖകളും ഉണ്ടായിരുന്നു.
റിയാസ് ഭട്കല്‍, ആതിഫ് അമീന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സുബ്ഹാന്‍ ആസൂത്രണംചെയ്തു നടപ്പാക്കിയതായിരുന്നു 2008ലെ ഡല്‍ഹി സ്‌ഫോടനപരമ്പരകള്‍. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലും സുബ്ഹാന്‍ നിര്‍മിച്ച ബോംബ് ഉപയോഗിച്ചതായും പൊലിസ് പറയുന്നു. 2008ല്‍ അഹമ്മദാബാദിലും സൂറത്തിലും മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ സ്‌ഫോടനത്തില്‍ അമ്പതിലേറെ പേരാണ് മരിച്ചത്. ഇതിനു മുന്‍പ് ബംഗ്ലൂരു നഗരത്തില്‍ നടന്ന സ്‌ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികള്‍ അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചവയാണെന്നും കണ്ടെത്തിയിരുന്നു. ഗുജറാത്ത്, ഡല്‍ഹി സ്‌ഫോടനങ്ങള്‍ക്കു ശേഷം നേപ്പാളിലേക്കു കടന്ന സുബ്ഹാന്‍ അവിടെ വ്യാജരേഖകള്‍ ഉപയോഗിച്ച് കഴിയുകയായിരുന്നു. പിന്നീട് സഊദിയിലേക്കുകടന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ സിമിയുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നും പൊലിസ് പറഞ്ഞു. വാഗമണ്‍ തങ്ങള്‍പാറയില്‍ 2007 ഡിസംബറില്‍ നടന്ന സിമി ക്യാംപില്‍ പങ്കെടുത്തതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതർക്കത്തെ തുടർന്ന് ലോഡ്ജിൽ കാമുകനെ കുത്തിക്കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലിസിൽ കീഴടങ്ങി

crime
  •  15 days ago
No Image

ആരാധനാലയങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ടു; പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്ത് പൊലിസ്

Kuwait
  •  15 days ago
No Image

15ാം മത്സരത്തിൽ സ്‌മൃതി മന്ദാന വീണു; ലോകകപ്പിൽ ലങ്കക്ക് മുന്നിൽ ഇന്ത്യ വിറക്കുന്നു

Cricket
  •  15 days ago
No Image

കേരളത്തിൽ മത്തി കുറയാൻ കാരണമെന്ത്? നിർണായക കണ്ടെത്തലുമായി ഗവേഷകർ

Kerala
  •  15 days ago
No Image

മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മുഹമ്മദ് ഷാഹിദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ബിജെപി സർക്കാർ; പ്രതിഷേധവുമായി കുടുംബം

National
  •  15 days ago
No Image

യുഎഇയില്‍ കളം പിടിക്കാന്‍ ചൈനയുടെ കീറ്റ; ഫുഡ് ഡെലിവറി രംഗത്തെ മത്സരം കടുക്കും

uae
  •  15 days ago
No Image

മദ്യലഹരിയിൽ വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തി; യുവതിയോട് മരിച്ചയാളുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാദനം നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  15 days ago
No Image

'നാളെ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍...'; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് അധികൃതര്‍

uae
  •  15 days ago
No Image

'സി.എം സാര്‍, തന്നെ എന്തും ചെയ്‌തോളൂ, പ്രവര്‍ത്തകരെ വെറുതേ വിട്ടേക്കൂ'; എല്ലാ സത്യങ്ങളും പുറത്തുവരും: മൗനം വെടിഞ്ഞ് വിജയ്

National
  •  15 days ago
No Image

എനിക്ക് അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡാണ്‌, ഏത് റോളും എടുക്കും: സഞ്ജു

Cricket
  •  15 days ago