HOME
DETAILS

ക്വാറി പ്രതിസന്ധി പരിഹരിക്കാതിരിക്കുന്നത് രാഷ്ട്രീയ ബിനാമികളെ സംരക്ഷിക്കാനെന്ന്

  
backup
January 22, 2018 | 11:47 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf


കോഴിക്കോട്: സംസ്ഥാനത്തെ 2600 ഓളം ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടിയതിന്റെ ഭാഗമായി നിര്‍മാണ മേഖല സ്തംഭിച്ചിരിക്കയാണെന്നും വന്‍കിട ക്രഷര്‍ ലോബികളെ സഹായിക്കാനാണ് പ്രതിസന്ധിക്ക് പരിഹാരം കാണാത്തതെന്നും ആരോപണം.
ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ (എസ്.എസ്.ക്യു.എ.) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വന്‍കിട ക്രഷര്‍ മാഫിയ നിത്യേന കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് കൊള്ള നടത്തുകയാണ്. ചെറുകിടമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അര്‍ധപട്ടിണിയിലാണ്.
1967 മുതല്‍ നിയമപരമായ അനുമതികളോടെ പ്രവര്‍ത്തിച്ചുവരുന്ന 2600 ഓളം ക്വാറികള്‍ അടച്ചുപൂട്ടിച്ച് 100 ഓളം വരുന്ന വന്‍കിട ക്രഷര്‍ മാഫിയക്ക് വേണ്ടി നിയമനിര്‍മാണം നടത്തിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍, റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ വന്‍കിട ഖനനം നടത്തുന്നവര്‍ക്ക് ടണ്‍ ഒന്നിന് 200 രൂപ ഉണ്ടായിരുന്നത് 50 രൂപയാക്കി കുറച്ച് നല്‍കിയത് വന്‍കിട മാഫിയയെ സഹായിക്കാനാണ്. വന്‍കിട ക്വാറികള്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയക്കാരുടെ ബിനാമികളാണ് നടത്തുന്നത്.
ഇവരില്‍ എം.എല്‍.എ മാര്‍ പോലുമുണ്ട്. ഈ മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും.
ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. കെ. ബാബു, ട്രഷറര്‍ എ.കെ. ഡേവിസണ്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി ജോര്‍ജ്, സംസ്ഥാന കമ്മറ്റി മെമ്പര്‍മാരായ ഹരികുമാര്‍ മഞ്ചേരി, ഹരിദാസ് നന്മണ്ട, കെ.പി. മുഹമ്മദലി പെരിന്തല്‍മണ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  a day ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  a day ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  a day ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  a day ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  a day ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  a day ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  a day ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  a day ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  a day ago
No Image

മസ്കത്തിൽ പെൺകുട്ടിയെ കാറിടിച്ച് നിർത്താതെ പോയ പ്രവാസി അറസ്റ്റിൽ

oman
  •  a day ago