HOME
DETAILS

ക്വാറി പ്രതിസന്ധി പരിഹരിക്കാതിരിക്കുന്നത് രാഷ്ട്രീയ ബിനാമികളെ സംരക്ഷിക്കാനെന്ന്

  
backup
January 22, 2018 | 11:47 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf


കോഴിക്കോട്: സംസ്ഥാനത്തെ 2600 ഓളം ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടിയതിന്റെ ഭാഗമായി നിര്‍മാണ മേഖല സ്തംഭിച്ചിരിക്കയാണെന്നും വന്‍കിട ക്രഷര്‍ ലോബികളെ സഹായിക്കാനാണ് പ്രതിസന്ധിക്ക് പരിഹാരം കാണാത്തതെന്നും ആരോപണം.
ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ (എസ്.എസ്.ക്യു.എ.) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വന്‍കിട ക്രഷര്‍ മാഫിയ നിത്യേന കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് കൊള്ള നടത്തുകയാണ്. ചെറുകിടമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അര്‍ധപട്ടിണിയിലാണ്.
1967 മുതല്‍ നിയമപരമായ അനുമതികളോടെ പ്രവര്‍ത്തിച്ചുവരുന്ന 2600 ഓളം ക്വാറികള്‍ അടച്ചുപൂട്ടിച്ച് 100 ഓളം വരുന്ന വന്‍കിട ക്രഷര്‍ മാഫിയക്ക് വേണ്ടി നിയമനിര്‍മാണം നടത്തിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍, റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ വന്‍കിട ഖനനം നടത്തുന്നവര്‍ക്ക് ടണ്‍ ഒന്നിന് 200 രൂപ ഉണ്ടായിരുന്നത് 50 രൂപയാക്കി കുറച്ച് നല്‍കിയത് വന്‍കിട മാഫിയയെ സഹായിക്കാനാണ്. വന്‍കിട ക്വാറികള്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയക്കാരുടെ ബിനാമികളാണ് നടത്തുന്നത്.
ഇവരില്‍ എം.എല്‍.എ മാര്‍ പോലുമുണ്ട്. ഈ മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും.
ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. കെ. ബാബു, ട്രഷറര്‍ എ.കെ. ഡേവിസണ്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി ജോര്‍ജ്, സംസ്ഥാന കമ്മറ്റി മെമ്പര്‍മാരായ ഹരികുമാര്‍ മഞ്ചേരി, ഹരിദാസ് നന്മണ്ട, കെ.പി. മുഹമ്മദലി പെരിന്തല്‍മണ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലോളി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കിയിട്ടേ കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാവൂ: എൻ.കെ അലി

Kerala
  •  23 days ago
No Image

തളിപ്പറമ്പില്‍ ശ്യാമള തന്നെ, പേരാവൂരില്‍ ശൈലജ, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

Kerala
  •  23 days ago
No Image

അടിയന്തര മുന്നറിയിപ്പ് ലഭിക്കുമ്പോൾ വീഡിയോ എടുക്കരുത്; ലംഘിച്ചാൽ നിയമനടപടി, നിർദ്ദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  23 days ago
No Image

അഫ്ഗാനിസ്ഥാന്‍ ഉള്‍പെടെ നാല് രാജ്യങ്ങള്‍ക്ക് സ്റ്റഡി വിസ നിര്‍ത്തലാക്കി യു.കെ

International
  •  23 days ago
No Image

പെരുന്നാൾ തലേന്നത്തെ പരീക്ഷകൾ മാറ്റി നിശ്ചയിക്കണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  23 days ago
No Image

യുദ്ധത്തിൽ പങ്കാളിയല്ല, ഇറാനെ ആക്രമിക്കാൻ‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുമില്ല; നിലപാട് വ്യക്തമാക്കി യുഎഇ

uae
  •  23 days ago
No Image

അതിർത്തിയിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ഇത്തിഹാദ് റെയിൽ; 350-ലേറെ യാത്രക്കാരെ സുരക്ഷിതമായി അബുദബിയിലെത്തിച്ചു

uae
  •  23 days ago
No Image

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ് 

Kerala
  •  23 days ago
No Image

തുടർച്ചയായ നാലാം ദിവസവും ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും

uae
  •  23 days ago
No Image

യുദ്ധം പത്ത് ദിവസം കൂടി നീണ്ടാല്‍ 'പെടും', ആയുധ ശേഖരം തീരുന്നതായി ട്രംപിന് പെന്റഗണിന്റെ മുന്നറിയിപ്പ്- റിപ്പോര്‍ട്ട് 

International
  •  23 days ago