HOME
DETAILS

കിഴവന്മാര്‍ മാത്രം പാര്‍ക്കുന്ന ഗ്രാമം

  
backup
February 14, 2018 | 2:15 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

നിക്കോസിയ: 89കാരനായ ഇയോസിഫ് സ്‌കോര്‍ദിസ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കഫേയുടെ ബാല്‍ക്കണിയില്‍ ചെന്നിരിക്കുമ്പോള്‍ ചുറ്റും കനത്ത നിശബ്ദതയായിരുന്നു. ഇടക്കിടക്കു കുറുകിക്കൊണ്ടിരുന്ന പക്ഷികള്‍ മാത്രമാണ് ആ നിശബ്ദതയ്ക്ക് ഇളക്കം സൃഷ്ടിച്ചത്. വലതുഭാഗത്തേക്കു തിരിഞ്ഞ് ഇയോസിഫ് പടുവൃദ്ധരായ ഒരു കൂട്ടത്തെ കാണിച്ചുതന്നു. ചുരുങ്ങിയത് 60 വയസെങ്കിലും പിന്നിട്ടവരാണ് എല്ലാവരും. മാര്‍പാപ്പമാരുടെയും ലബനാന്‍ നേതാക്കളുടെയും പോസ്റ്ററുകള്‍ പതിച്ച ചുമരുകള്‍ക്കുള്ളില്‍ ചീട്ടുകളിയില്‍ വ്യാപൃതരായിരുന്നു അവര്‍. അല്‍പം കാപ്പി നുണഞ്ഞ് ഇയോസിഫ് അവരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു:''ആ കാണുന്നവരാണ് ഈ നാട്ടിലെ യുവാക്കള്‍.''
മധ്യധരണ്യാഴിയുടെ കിഴക്കന്‍ ദ്വീപരാജ്യമായ സൈപ്രസിലെ കോര്‍മാകിതിസില്‍നിന്നുള്ള ഇയോസിഫിന്റെ വാക്കുകള്‍ അതിശയോക്തിപരമല്ല. സൈപ്രസിന്റെ വടക്കുപടിഞ്ഞാറിലുള്ള മലയോര ഗ്രാമമാണ് കോര്‍മാകിതിസ്. കത്തോലിക്കന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപവിഭാഗമായ മാരോനൈറ്റുകളുടെ അധിവാസമേഖലയാണിത്. മാരോനൈറ്റുകള്‍ വംശനാശഭീഷണിയുടെ നിഴലിലാണ് ഇവിടെ ഇപ്പോള്‍ കഴിയുന്നത്. തങ്ങളുടെ സമൂഹത്തിന് ഇനി അധികം ഭാവിയില്ലെന്ന ആശങ്കയാണ് ഈ നാട്ടുകാര്‍ക്കെല്ലാം പങ്കുവയ്ക്കാനുള്ളത്.
ഏഴാം നൂറ്റാണ്ടു മുതല്‍ ഇന്നത്തെ സിറിയ, ലബനാന്‍ ഭാഗങ്ങളില്‍നിന്ന് സൈപ്രസിലേക്കു കുടിയേറിയവരാണ് ഇവരുടെ പ്രപിതാക്കള്‍. ക്രിസ്തുവിന്റെ ഭാഷയായ അരമായയുടെ ശക്തമായ സ്വാധീനമുള്ള ഒരുതരം അറബി ഭാഷയാണു സംസാരഭാഷ. മിക്കവരും ഗ്രീക്കു ഭാഷയിലും നന്നായി സംസാരിക്കും. അരനൂറ്റാണ്ടു മുന്‍പു വരെ ഇവിടെ 2,000ത്തോളം മാരോനൈറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 1974ല്‍ ഗ്രീസിന്റെ പിന്തുണയോടെ തുര്‍ക്കി നടത്തിയ സൈനിക നടപടിയില്‍ സൈപ്രസിനെ രണ്ടായി വിഭജിച്ചു. വടക്കുഭാഗം തുര്‍ക്കിയും തെക്കു ഭാഗം ഗ്രീസും പങ്കിട്ടെടുത്തു. വടക്കന്‍ മേഖലയിലെ നാല് ഗ്രാമങ്ങളിലായി കഴിഞ്ഞിരുന്ന മാരോനൈറ്റുകളുടെ സാമൂഹിക ജീവിതത്തില്‍ ഇത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
തുര്‍ക്കി ഇവരുടെ സംസ്‌കാരത്തിലും ആചാരങ്ങളിലും ഇടപെടാന്‍ തുടങ്ങിയതോടെ 80 ശതമാനവും തെക്കുഭാഗത്തേക്കു കൂട്ട പലായനം നടത്തി. നൂറുകണക്കിനു പേര്‍ ഗ്രാമത്തില്‍തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.
അധികം വൈകാതെ ഗ്രാമത്തിലെ ഏക സ്‌കൂളും അടച്ചുപൂട്ടി. യുവാക്കള്‍ ഇവിടെ ഭാവിയില്ലെന്നു കണ്ടു മറ്റു ഭാഗങ്ങളിലേക്കു കുടിയേറി. ഇപ്പോള്‍ സൈപ്രസില്‍ മൊത്തത്തില്‍ 6,000 മാരോനൈറ്റുകളുണ്ടെങ്കിലും 120 പേര്‍ മാത്രമാണ് കോര്‍മാകിതിസില്‍ അവശേഷിച്ചിരിപ്പുള്ളത്. പടുവൃദ്ധന്മാരായ ഇവരില്‍ ആര്‍ക്കും കാര്യമായ ജീവിതവരുമാനമോ മറ്റു ജീവിതമാര്‍ഗങ്ങളോ ഇല്ല.
ഓരോ ആഴ്ചയും വാഹനങ്ങളുമായി എത്തുന്ന യു.എന്‍ സംഘമാണ് ഇവര്‍ക്കു വേണ്ട ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും നല്‍കുന്നത്. 196ലെ സൈപ്രസ് ഭരണഘടന പ്രകാരം മാരോനൈറ്റുകളെ മതവിഭാഗമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെ ന്യൂനപക്ഷ പദവി നല്‍കിയിട്ടില്ലെന്ന് 20 വര്‍ഷമായി തെരഞ്ഞെടുപ്പിലൂടെയല്ലാതെ സമുദായത്തെ സൈപ്രസ് പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ഹാജി റോസോസ് പറഞ്ഞു.
(കടപ്പാട്: അല്‍ജസീറ)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  14 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  14 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  14 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  14 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  14 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  14 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  14 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  14 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  14 days ago