HOME
DETAILS

കിഴവന്മാര്‍ മാത്രം പാര്‍ക്കുന്ന ഗ്രാമം

  
backup
February 14, 2018 | 2:15 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

നിക്കോസിയ: 89കാരനായ ഇയോസിഫ് സ്‌കോര്‍ദിസ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കഫേയുടെ ബാല്‍ക്കണിയില്‍ ചെന്നിരിക്കുമ്പോള്‍ ചുറ്റും കനത്ത നിശബ്ദതയായിരുന്നു. ഇടക്കിടക്കു കുറുകിക്കൊണ്ടിരുന്ന പക്ഷികള്‍ മാത്രമാണ് ആ നിശബ്ദതയ്ക്ക് ഇളക്കം സൃഷ്ടിച്ചത്. വലതുഭാഗത്തേക്കു തിരിഞ്ഞ് ഇയോസിഫ് പടുവൃദ്ധരായ ഒരു കൂട്ടത്തെ കാണിച്ചുതന്നു. ചുരുങ്ങിയത് 60 വയസെങ്കിലും പിന്നിട്ടവരാണ് എല്ലാവരും. മാര്‍പാപ്പമാരുടെയും ലബനാന്‍ നേതാക്കളുടെയും പോസ്റ്ററുകള്‍ പതിച്ച ചുമരുകള്‍ക്കുള്ളില്‍ ചീട്ടുകളിയില്‍ വ്യാപൃതരായിരുന്നു അവര്‍. അല്‍പം കാപ്പി നുണഞ്ഞ് ഇയോസിഫ് അവരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു:''ആ കാണുന്നവരാണ് ഈ നാട്ടിലെ യുവാക്കള്‍.''
മധ്യധരണ്യാഴിയുടെ കിഴക്കന്‍ ദ്വീപരാജ്യമായ സൈപ്രസിലെ കോര്‍മാകിതിസില്‍നിന്നുള്ള ഇയോസിഫിന്റെ വാക്കുകള്‍ അതിശയോക്തിപരമല്ല. സൈപ്രസിന്റെ വടക്കുപടിഞ്ഞാറിലുള്ള മലയോര ഗ്രാമമാണ് കോര്‍മാകിതിസ്. കത്തോലിക്കന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപവിഭാഗമായ മാരോനൈറ്റുകളുടെ അധിവാസമേഖലയാണിത്. മാരോനൈറ്റുകള്‍ വംശനാശഭീഷണിയുടെ നിഴലിലാണ് ഇവിടെ ഇപ്പോള്‍ കഴിയുന്നത്. തങ്ങളുടെ സമൂഹത്തിന് ഇനി അധികം ഭാവിയില്ലെന്ന ആശങ്കയാണ് ഈ നാട്ടുകാര്‍ക്കെല്ലാം പങ്കുവയ്ക്കാനുള്ളത്.
ഏഴാം നൂറ്റാണ്ടു മുതല്‍ ഇന്നത്തെ സിറിയ, ലബനാന്‍ ഭാഗങ്ങളില്‍നിന്ന് സൈപ്രസിലേക്കു കുടിയേറിയവരാണ് ഇവരുടെ പ്രപിതാക്കള്‍. ക്രിസ്തുവിന്റെ ഭാഷയായ അരമായയുടെ ശക്തമായ സ്വാധീനമുള്ള ഒരുതരം അറബി ഭാഷയാണു സംസാരഭാഷ. മിക്കവരും ഗ്രീക്കു ഭാഷയിലും നന്നായി സംസാരിക്കും. അരനൂറ്റാണ്ടു മുന്‍പു വരെ ഇവിടെ 2,000ത്തോളം മാരോനൈറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 1974ല്‍ ഗ്രീസിന്റെ പിന്തുണയോടെ തുര്‍ക്കി നടത്തിയ സൈനിക നടപടിയില്‍ സൈപ്രസിനെ രണ്ടായി വിഭജിച്ചു. വടക്കുഭാഗം തുര്‍ക്കിയും തെക്കു ഭാഗം ഗ്രീസും പങ്കിട്ടെടുത്തു. വടക്കന്‍ മേഖലയിലെ നാല് ഗ്രാമങ്ങളിലായി കഴിഞ്ഞിരുന്ന മാരോനൈറ്റുകളുടെ സാമൂഹിക ജീവിതത്തില്‍ ഇത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
തുര്‍ക്കി ഇവരുടെ സംസ്‌കാരത്തിലും ആചാരങ്ങളിലും ഇടപെടാന്‍ തുടങ്ങിയതോടെ 80 ശതമാനവും തെക്കുഭാഗത്തേക്കു കൂട്ട പലായനം നടത്തി. നൂറുകണക്കിനു പേര്‍ ഗ്രാമത്തില്‍തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.
അധികം വൈകാതെ ഗ്രാമത്തിലെ ഏക സ്‌കൂളും അടച്ചുപൂട്ടി. യുവാക്കള്‍ ഇവിടെ ഭാവിയില്ലെന്നു കണ്ടു മറ്റു ഭാഗങ്ങളിലേക്കു കുടിയേറി. ഇപ്പോള്‍ സൈപ്രസില്‍ മൊത്തത്തില്‍ 6,000 മാരോനൈറ്റുകളുണ്ടെങ്കിലും 120 പേര്‍ മാത്രമാണ് കോര്‍മാകിതിസില്‍ അവശേഷിച്ചിരിപ്പുള്ളത്. പടുവൃദ്ധന്മാരായ ഇവരില്‍ ആര്‍ക്കും കാര്യമായ ജീവിതവരുമാനമോ മറ്റു ജീവിതമാര്‍ഗങ്ങളോ ഇല്ല.
ഓരോ ആഴ്ചയും വാഹനങ്ങളുമായി എത്തുന്ന യു.എന്‍ സംഘമാണ് ഇവര്‍ക്കു വേണ്ട ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും നല്‍കുന്നത്. 196ലെ സൈപ്രസ് ഭരണഘടന പ്രകാരം മാരോനൈറ്റുകളെ മതവിഭാഗമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെ ന്യൂനപക്ഷ പദവി നല്‍കിയിട്ടില്ലെന്ന് 20 വര്‍ഷമായി തെരഞ്ഞെടുപ്പിലൂടെയല്ലാതെ സമുദായത്തെ സൈപ്രസ് പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ഹാജി റോസോസ് പറഞ്ഞു.
(കടപ്പാട്: അല്‍ജസീറ)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  7 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  7 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  7 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  7 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  7 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  7 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  7 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  7 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  7 days ago