HOME
DETAILS

കിഴവന്മാര്‍ മാത്രം പാര്‍ക്കുന്ന ഗ്രാമം

  
backup
February 14, 2018 | 2:15 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

നിക്കോസിയ: 89കാരനായ ഇയോസിഫ് സ്‌കോര്‍ദിസ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കഫേയുടെ ബാല്‍ക്കണിയില്‍ ചെന്നിരിക്കുമ്പോള്‍ ചുറ്റും കനത്ത നിശബ്ദതയായിരുന്നു. ഇടക്കിടക്കു കുറുകിക്കൊണ്ടിരുന്ന പക്ഷികള്‍ മാത്രമാണ് ആ നിശബ്ദതയ്ക്ക് ഇളക്കം സൃഷ്ടിച്ചത്. വലതുഭാഗത്തേക്കു തിരിഞ്ഞ് ഇയോസിഫ് പടുവൃദ്ധരായ ഒരു കൂട്ടത്തെ കാണിച്ചുതന്നു. ചുരുങ്ങിയത് 60 വയസെങ്കിലും പിന്നിട്ടവരാണ് എല്ലാവരും. മാര്‍പാപ്പമാരുടെയും ലബനാന്‍ നേതാക്കളുടെയും പോസ്റ്ററുകള്‍ പതിച്ച ചുമരുകള്‍ക്കുള്ളില്‍ ചീട്ടുകളിയില്‍ വ്യാപൃതരായിരുന്നു അവര്‍. അല്‍പം കാപ്പി നുണഞ്ഞ് ഇയോസിഫ് അവരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു:''ആ കാണുന്നവരാണ് ഈ നാട്ടിലെ യുവാക്കള്‍.''
മധ്യധരണ്യാഴിയുടെ കിഴക്കന്‍ ദ്വീപരാജ്യമായ സൈപ്രസിലെ കോര്‍മാകിതിസില്‍നിന്നുള്ള ഇയോസിഫിന്റെ വാക്കുകള്‍ അതിശയോക്തിപരമല്ല. സൈപ്രസിന്റെ വടക്കുപടിഞ്ഞാറിലുള്ള മലയോര ഗ്രാമമാണ് കോര്‍മാകിതിസ്. കത്തോലിക്കന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപവിഭാഗമായ മാരോനൈറ്റുകളുടെ അധിവാസമേഖലയാണിത്. മാരോനൈറ്റുകള്‍ വംശനാശഭീഷണിയുടെ നിഴലിലാണ് ഇവിടെ ഇപ്പോള്‍ കഴിയുന്നത്. തങ്ങളുടെ സമൂഹത്തിന് ഇനി അധികം ഭാവിയില്ലെന്ന ആശങ്കയാണ് ഈ നാട്ടുകാര്‍ക്കെല്ലാം പങ്കുവയ്ക്കാനുള്ളത്.
ഏഴാം നൂറ്റാണ്ടു മുതല്‍ ഇന്നത്തെ സിറിയ, ലബനാന്‍ ഭാഗങ്ങളില്‍നിന്ന് സൈപ്രസിലേക്കു കുടിയേറിയവരാണ് ഇവരുടെ പ്രപിതാക്കള്‍. ക്രിസ്തുവിന്റെ ഭാഷയായ അരമായയുടെ ശക്തമായ സ്വാധീനമുള്ള ഒരുതരം അറബി ഭാഷയാണു സംസാരഭാഷ. മിക്കവരും ഗ്രീക്കു ഭാഷയിലും നന്നായി സംസാരിക്കും. അരനൂറ്റാണ്ടു മുന്‍പു വരെ ഇവിടെ 2,000ത്തോളം മാരോനൈറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 1974ല്‍ ഗ്രീസിന്റെ പിന്തുണയോടെ തുര്‍ക്കി നടത്തിയ സൈനിക നടപടിയില്‍ സൈപ്രസിനെ രണ്ടായി വിഭജിച്ചു. വടക്കുഭാഗം തുര്‍ക്കിയും തെക്കു ഭാഗം ഗ്രീസും പങ്കിട്ടെടുത്തു. വടക്കന്‍ മേഖലയിലെ നാല് ഗ്രാമങ്ങളിലായി കഴിഞ്ഞിരുന്ന മാരോനൈറ്റുകളുടെ സാമൂഹിക ജീവിതത്തില്‍ ഇത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
തുര്‍ക്കി ഇവരുടെ സംസ്‌കാരത്തിലും ആചാരങ്ങളിലും ഇടപെടാന്‍ തുടങ്ങിയതോടെ 80 ശതമാനവും തെക്കുഭാഗത്തേക്കു കൂട്ട പലായനം നടത്തി. നൂറുകണക്കിനു പേര്‍ ഗ്രാമത്തില്‍തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.
അധികം വൈകാതെ ഗ്രാമത്തിലെ ഏക സ്‌കൂളും അടച്ചുപൂട്ടി. യുവാക്കള്‍ ഇവിടെ ഭാവിയില്ലെന്നു കണ്ടു മറ്റു ഭാഗങ്ങളിലേക്കു കുടിയേറി. ഇപ്പോള്‍ സൈപ്രസില്‍ മൊത്തത്തില്‍ 6,000 മാരോനൈറ്റുകളുണ്ടെങ്കിലും 120 പേര്‍ മാത്രമാണ് കോര്‍മാകിതിസില്‍ അവശേഷിച്ചിരിപ്പുള്ളത്. പടുവൃദ്ധന്മാരായ ഇവരില്‍ ആര്‍ക്കും കാര്യമായ ജീവിതവരുമാനമോ മറ്റു ജീവിതമാര്‍ഗങ്ങളോ ഇല്ല.
ഓരോ ആഴ്ചയും വാഹനങ്ങളുമായി എത്തുന്ന യു.എന്‍ സംഘമാണ് ഇവര്‍ക്കു വേണ്ട ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും നല്‍കുന്നത്. 196ലെ സൈപ്രസ് ഭരണഘടന പ്രകാരം മാരോനൈറ്റുകളെ മതവിഭാഗമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെ ന്യൂനപക്ഷ പദവി നല്‍കിയിട്ടില്ലെന്ന് 20 വര്‍ഷമായി തെരഞ്ഞെടുപ്പിലൂടെയല്ലാതെ സമുദായത്തെ സൈപ്രസ് പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ഹാജി റോസോസ് പറഞ്ഞു.
(കടപ്പാട്: അല്‍ജസീറ)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ തർക്കം കൊലപാതകത്തിൽ കലാശിച്ചു: ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  9 days ago
No Image

അതിശൈത്യത്തില്‍ വിറച്ച് ഗസ്സ,ഒപ്പം കനത്ത മഴ, ടെന്റുകളില്‍ വെള്ളം കയറി; സഹായമനുവദിക്കാതെ ഇസ്‌റാഈല്‍

International
  •  9 days ago
No Image

പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍

Kerala
  •  9 days ago
No Image

മെഡിക്കൽ സെന്ററിലെ ഉപകരണം കേടുവരുത്തി; യുവാവിന് 70,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  9 days ago
No Image

കുവൈത്ത് മൊബൈൽ ഐഡി: ഓതന്റിക്കേഷൻ അഭ്യർത്ഥനകൾ അംഗീകരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Kuwait
  •  9 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ പരുക്കേൽപ്പിച്ചു; 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  9 days ago
No Image

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലിസ്‌ വാഹനം അപകടത്തിൽപ്പെട്ടു; പൊലിസുകാർക്ക് പരുക്ക്

Kerala
  •  9 days ago
No Image

അബൂദാബിയിൽ റൊണാൾഡോ മാജിക്: സൗഹൃദ മത്സരത്തിൽ അൽ-നസ്റിന് ഉജ്വല വിജയം; അൽ വഹ്ദയെ 4-2ന് തകർത്തു

uae
  •  9 days ago
No Image

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസില്‍- റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

'കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി'; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം

uae
  •  9 days ago