HOME
DETAILS

കാനം ചരിത്രം പഠിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രം

  
backup
February 25, 2018 | 1:20 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d


കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചരിത്രം പഠിക്കണമെന്ന തലക്കെട്ടില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ എഴുതിയ ലേഖനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ.
കേരളാ കോണ്‍ഗ്രസിനെതിരേ കാനം നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് ലേഖനം മറുപടി നല്‍കുന്നത്. കാനം കാനനജീവിതം വെടിഞ്ഞ് നാട്ടിന്‍പുറത്തേക്കിറങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ലേഖനം പറയുന്നു.
ഒറ്റക്കു നിന്ന് ശക്തി തെളിയിക്കാന്‍ ഒരിക്കല്‍പ്പോലും കഴിയാത്ത സി.പി.ഐ കേരളാ കോണ്‍ഗ്രസിനെതിരേ നടത്തിയ 'ആംബുലന്‍സ്'പ്രയാഗം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാണോയെന്ന് ആത്മപരിശോധനനടത്തണം. 1965ല്‍ എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസ് 25 സീറ്റില്‍ വിജയിച്ചപ്പോള്‍ സി.പി.ഐ മൂന്നുസീറ്റിലാണ് വിജയിച്ചത്. ഇത് സി.പി.ഐ മറന്നാലും കേരളജനത മറക്കില്ല.
അക്കങ്ങളുടെ വലുപ്പത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ആറിനേക്കാള്‍ വലുത് സി.പി.ഐയുടെ 19 തന്നെ. എന്നാല്‍ ആറിന്റെ പിന്നിലുള്ള ജനപിന്തുണയും പ്രഹരശേഷിയും വിസ്മരിക്കുന്നത് രാഷ്ട്രീയ അന്ധതയാണെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.തുത്തുക്കുണിക്കി പക്ഷിയെ പോലെ കാനം ഗര്‍വ് നടിക്കരുത്. 19 സീറ്റ് സി.പി.ഐയ്ക്ക് ലഭിച്ചത് സി.പി.എമ്മിന്റെ ഔദാര്യംകൊണ്ടാണ്.
മറ്റാര്‍ക്കുമില്ലാത്ത വിരോധം കാനത്തിനും സി.പി.ഐക്കും കേരളാകോണ്‍ഗ്രസിനോടും കെ.എം മാണിയോടുമുണ്ടാവാനുള്ള കാരണം രാഷ്ട്രീയനിരീക്ഷകര്‍ക്ക് ഗവേഷണവിഷയമാക്കാവുന്നതാണ്. സി.പി.ഐ നേതാവായിരുന്ന അച്യുതമേനോന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി, രണ്ടുതവണ ബജറ്റും അവതരിപ്പിച്ചു.
അക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിച്ചുതുടങ്ങുക മാത്രം ചെയ്ത കാനം ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാനത്തേപ്പോലുള്ള നേതാക്കള്‍ അച്യുതമേനോനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും ടി.വി തോമസിനെയും പി.കെ വിയെയും പോലുള്ള നേതാക്കളുടെ പാരമ്പര്യം കളഞ്ഞുകുളിക്കാന്‍ പാടില്ലെന്ന് ലേഖനം പറയുന്നു.
കേരളാ കോണ്‍ഗ്രസ് മുന്നണിയിലേക്കുവന്നാല്‍ പുറത്തുപോവുമെന്ന കാനത്തിന്റെ പ്രസ്താവന വിചിത്രമാണ്.
കേരളാ കോണ്‍ഗ്രസ് ആരുടെയും പക്കല്‍ മുന്നണി പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. കാനം ഇങ്ങനെ പറയുന്നതിന് പിന്നില്‍ ഭയപ്പാടും അപകര്‍ഷതാബോധവും മാത്രമാണുള്ളതെന്ന് ലേഖനം ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  a day ago
No Image

ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  a day ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  a day ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  a day ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  a day ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  a day ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  a day ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  a day ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  a day ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  a day ago