HOME
DETAILS

കാനം ചരിത്രം പഠിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രം

  
backup
February 25, 2018 | 1:20 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d


കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചരിത്രം പഠിക്കണമെന്ന തലക്കെട്ടില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ എഴുതിയ ലേഖനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ.
കേരളാ കോണ്‍ഗ്രസിനെതിരേ കാനം നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് ലേഖനം മറുപടി നല്‍കുന്നത്. കാനം കാനനജീവിതം വെടിഞ്ഞ് നാട്ടിന്‍പുറത്തേക്കിറങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ലേഖനം പറയുന്നു.
ഒറ്റക്കു നിന്ന് ശക്തി തെളിയിക്കാന്‍ ഒരിക്കല്‍പ്പോലും കഴിയാത്ത സി.പി.ഐ കേരളാ കോണ്‍ഗ്രസിനെതിരേ നടത്തിയ 'ആംബുലന്‍സ്'പ്രയാഗം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാണോയെന്ന് ആത്മപരിശോധനനടത്തണം. 1965ല്‍ എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസ് 25 സീറ്റില്‍ വിജയിച്ചപ്പോള്‍ സി.പി.ഐ മൂന്നുസീറ്റിലാണ് വിജയിച്ചത്. ഇത് സി.പി.ഐ മറന്നാലും കേരളജനത മറക്കില്ല.
അക്കങ്ങളുടെ വലുപ്പത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ആറിനേക്കാള്‍ വലുത് സി.പി.ഐയുടെ 19 തന്നെ. എന്നാല്‍ ആറിന്റെ പിന്നിലുള്ള ജനപിന്തുണയും പ്രഹരശേഷിയും വിസ്മരിക്കുന്നത് രാഷ്ട്രീയ അന്ധതയാണെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.തുത്തുക്കുണിക്കി പക്ഷിയെ പോലെ കാനം ഗര്‍വ് നടിക്കരുത്. 19 സീറ്റ് സി.പി.ഐയ്ക്ക് ലഭിച്ചത് സി.പി.എമ്മിന്റെ ഔദാര്യംകൊണ്ടാണ്.
മറ്റാര്‍ക്കുമില്ലാത്ത വിരോധം കാനത്തിനും സി.പി.ഐക്കും കേരളാകോണ്‍ഗ്രസിനോടും കെ.എം മാണിയോടുമുണ്ടാവാനുള്ള കാരണം രാഷ്ട്രീയനിരീക്ഷകര്‍ക്ക് ഗവേഷണവിഷയമാക്കാവുന്നതാണ്. സി.പി.ഐ നേതാവായിരുന്ന അച്യുതമേനോന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി, രണ്ടുതവണ ബജറ്റും അവതരിപ്പിച്ചു.
അക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിച്ചുതുടങ്ങുക മാത്രം ചെയ്ത കാനം ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാനത്തേപ്പോലുള്ള നേതാക്കള്‍ അച്യുതമേനോനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും ടി.വി തോമസിനെയും പി.കെ വിയെയും പോലുള്ള നേതാക്കളുടെ പാരമ്പര്യം കളഞ്ഞുകുളിക്കാന്‍ പാടില്ലെന്ന് ലേഖനം പറയുന്നു.
കേരളാ കോണ്‍ഗ്രസ് മുന്നണിയിലേക്കുവന്നാല്‍ പുറത്തുപോവുമെന്ന കാനത്തിന്റെ പ്രസ്താവന വിചിത്രമാണ്.
കേരളാ കോണ്‍ഗ്രസ് ആരുടെയും പക്കല്‍ മുന്നണി പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. കാനം ഇങ്ങനെ പറയുന്നതിന് പിന്നില്‍ ഭയപ്പാടും അപകര്‍ഷതാബോധവും മാത്രമാണുള്ളതെന്ന് ലേഖനം ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ പ്രളയസമാനമായ സാഹചര്യം: 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  6 days ago
No Image

മാസപ്പടി കേസ്: വീണയെ വിളിപ്പിക്കും മുൻപ് പരമാവധി തെളിവ് ശേഖരിക്കാൻ ഇഡി; ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ നടപടികൾ ഊർജ്ജിതം

Kerala
  •  6 days ago
No Image

കോടിയേരിയുടെ മരണശേഷം പാര്‍ട്ടി നേതൃത്വം അവഗണിച്ചു: വിനോദിനി ബാലകൃഷ്ണന്‍

Kerala
  •  6 days ago
No Image

കിഫ്ബിയില്‍ നിയമനം ഇഷ്ടക്കാര്‍ക്ക്; ശമ്പളം ലക്ഷങ്ങള്‍

crime
  •  6 days ago
No Image

ആദ്യസംഘം ഹാജിമാർ 11ന് മടങ്ങിയെത്തും; നെടുമ്പാശ്ശേരിയിൽ വിപുലമായ ഒരുക്കങ്ങൾ

Kerala
  •  6 days ago
No Image

ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി

Kerala
  •  6 days ago
No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  6 days ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  6 days ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  6 days ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  6 days ago