HOME
DETAILS

കാനം ചരിത്രം പഠിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രം

  
backup
February 25, 2018 | 1:20 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d


കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചരിത്രം പഠിക്കണമെന്ന തലക്കെട്ടില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ എഴുതിയ ലേഖനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ.
കേരളാ കോണ്‍ഗ്രസിനെതിരേ കാനം നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് ലേഖനം മറുപടി നല്‍കുന്നത്. കാനം കാനനജീവിതം വെടിഞ്ഞ് നാട്ടിന്‍പുറത്തേക്കിറങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ലേഖനം പറയുന്നു.
ഒറ്റക്കു നിന്ന് ശക്തി തെളിയിക്കാന്‍ ഒരിക്കല്‍പ്പോലും കഴിയാത്ത സി.പി.ഐ കേരളാ കോണ്‍ഗ്രസിനെതിരേ നടത്തിയ 'ആംബുലന്‍സ്'പ്രയാഗം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാണോയെന്ന് ആത്മപരിശോധനനടത്തണം. 1965ല്‍ എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസ് 25 സീറ്റില്‍ വിജയിച്ചപ്പോള്‍ സി.പി.ഐ മൂന്നുസീറ്റിലാണ് വിജയിച്ചത്. ഇത് സി.പി.ഐ മറന്നാലും കേരളജനത മറക്കില്ല.
അക്കങ്ങളുടെ വലുപ്പത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ആറിനേക്കാള്‍ വലുത് സി.പി.ഐയുടെ 19 തന്നെ. എന്നാല്‍ ആറിന്റെ പിന്നിലുള്ള ജനപിന്തുണയും പ്രഹരശേഷിയും വിസ്മരിക്കുന്നത് രാഷ്ട്രീയ അന്ധതയാണെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.തുത്തുക്കുണിക്കി പക്ഷിയെ പോലെ കാനം ഗര്‍വ് നടിക്കരുത്. 19 സീറ്റ് സി.പി.ഐയ്ക്ക് ലഭിച്ചത് സി.പി.എമ്മിന്റെ ഔദാര്യംകൊണ്ടാണ്.
മറ്റാര്‍ക്കുമില്ലാത്ത വിരോധം കാനത്തിനും സി.പി.ഐക്കും കേരളാകോണ്‍ഗ്രസിനോടും കെ.എം മാണിയോടുമുണ്ടാവാനുള്ള കാരണം രാഷ്ട്രീയനിരീക്ഷകര്‍ക്ക് ഗവേഷണവിഷയമാക്കാവുന്നതാണ്. സി.പി.ഐ നേതാവായിരുന്ന അച്യുതമേനോന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി, രണ്ടുതവണ ബജറ്റും അവതരിപ്പിച്ചു.
അക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിച്ചുതുടങ്ങുക മാത്രം ചെയ്ത കാനം ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാനത്തേപ്പോലുള്ള നേതാക്കള്‍ അച്യുതമേനോനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും ടി.വി തോമസിനെയും പി.കെ വിയെയും പോലുള്ള നേതാക്കളുടെ പാരമ്പര്യം കളഞ്ഞുകുളിക്കാന്‍ പാടില്ലെന്ന് ലേഖനം പറയുന്നു.
കേരളാ കോണ്‍ഗ്രസ് മുന്നണിയിലേക്കുവന്നാല്‍ പുറത്തുപോവുമെന്ന കാനത്തിന്റെ പ്രസ്താവന വിചിത്രമാണ്.
കേരളാ കോണ്‍ഗ്രസ് ആരുടെയും പക്കല്‍ മുന്നണി പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. കാനം ഇങ്ങനെ പറയുന്നതിന് പിന്നില്‍ ഭയപ്പാടും അപകര്‍ഷതാബോധവും മാത്രമാണുള്ളതെന്ന് ലേഖനം ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  7 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  7 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  7 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  7 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  7 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  7 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  7 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  7 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  7 days ago