HOME
DETAILS

കാനം ചരിത്രം പഠിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രം

  
backup
February 25, 2018 | 1:20 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d


കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചരിത്രം പഠിക്കണമെന്ന തലക്കെട്ടില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ എഴുതിയ ലേഖനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ.
കേരളാ കോണ്‍ഗ്രസിനെതിരേ കാനം നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് ലേഖനം മറുപടി നല്‍കുന്നത്. കാനം കാനനജീവിതം വെടിഞ്ഞ് നാട്ടിന്‍പുറത്തേക്കിറങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ലേഖനം പറയുന്നു.
ഒറ്റക്കു നിന്ന് ശക്തി തെളിയിക്കാന്‍ ഒരിക്കല്‍പ്പോലും കഴിയാത്ത സി.പി.ഐ കേരളാ കോണ്‍ഗ്രസിനെതിരേ നടത്തിയ 'ആംബുലന്‍സ്'പ്രയാഗം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാണോയെന്ന് ആത്മപരിശോധനനടത്തണം. 1965ല്‍ എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസ് 25 സീറ്റില്‍ വിജയിച്ചപ്പോള്‍ സി.പി.ഐ മൂന്നുസീറ്റിലാണ് വിജയിച്ചത്. ഇത് സി.പി.ഐ മറന്നാലും കേരളജനത മറക്കില്ല.
അക്കങ്ങളുടെ വലുപ്പത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ആറിനേക്കാള്‍ വലുത് സി.പി.ഐയുടെ 19 തന്നെ. എന്നാല്‍ ആറിന്റെ പിന്നിലുള്ള ജനപിന്തുണയും പ്രഹരശേഷിയും വിസ്മരിക്കുന്നത് രാഷ്ട്രീയ അന്ധതയാണെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.തുത്തുക്കുണിക്കി പക്ഷിയെ പോലെ കാനം ഗര്‍വ് നടിക്കരുത്. 19 സീറ്റ് സി.പി.ഐയ്ക്ക് ലഭിച്ചത് സി.പി.എമ്മിന്റെ ഔദാര്യംകൊണ്ടാണ്.
മറ്റാര്‍ക്കുമില്ലാത്ത വിരോധം കാനത്തിനും സി.പി.ഐക്കും കേരളാകോണ്‍ഗ്രസിനോടും കെ.എം മാണിയോടുമുണ്ടാവാനുള്ള കാരണം രാഷ്ട്രീയനിരീക്ഷകര്‍ക്ക് ഗവേഷണവിഷയമാക്കാവുന്നതാണ്. സി.പി.ഐ നേതാവായിരുന്ന അച്യുതമേനോന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി, രണ്ടുതവണ ബജറ്റും അവതരിപ്പിച്ചു.
അക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിച്ചുതുടങ്ങുക മാത്രം ചെയ്ത കാനം ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാനത്തേപ്പോലുള്ള നേതാക്കള്‍ അച്യുതമേനോനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും ടി.വി തോമസിനെയും പി.കെ വിയെയും പോലുള്ള നേതാക്കളുടെ പാരമ്പര്യം കളഞ്ഞുകുളിക്കാന്‍ പാടില്ലെന്ന് ലേഖനം പറയുന്നു.
കേരളാ കോണ്‍ഗ്രസ് മുന്നണിയിലേക്കുവന്നാല്‍ പുറത്തുപോവുമെന്ന കാനത്തിന്റെ പ്രസ്താവന വിചിത്രമാണ്.
കേരളാ കോണ്‍ഗ്രസ് ആരുടെയും പക്കല്‍ മുന്നണി പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. കാനം ഇങ്ങനെ പറയുന്നതിന് പിന്നില്‍ ഭയപ്പാടും അപകര്‍ഷതാബോധവും മാത്രമാണുള്ളതെന്ന് ലേഖനം ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  9 days ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  9 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  9 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  9 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  9 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  9 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  9 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  9 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  9 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  9 days ago