HOME
DETAILS

അനന്തോത്ത് ഭൂമി അളവ് നാലാം തവണയും പരാജയപ്പെട്ടു

  
Web Desk
June 02 2016 | 20:06 PM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2

മാനന്തവാടി: മൈനര്‍ സ്വത്ത് കേസുമായി ബന്ധപ്പെട്ട് വിവാദമായ അനന്തോത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമം നാലാം തവണയും പരാജയപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആമിനും സര്‍വേയര്‍മാരും സ്ഥലത്തെത്തിയെങ്കിലും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആമിനും സംഘവും മടങ്ങുകയായിരുന്നു. രാവിലെ 10ഓടെയാണ് ബത്തേരി സബ് കോടതി എം.കെ ലക്ഷ്മണന്‍, ബത്തേരി താലൂക്ക് സര്‍വേയര്‍മാരായ പി.കെ അനില്‍ കുമാര്‍, വൈ ഷാഫി എന്നിവര്‍ മാനന്തവാടി സി.ഐ ഓഫിസിലെത്തിയത്. അളക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്നറിഞ്ഞ് രാവിലെ 10 മുതല്‍ തന്നെ പട്ടര്‍കുന്ന്, ഒണ്ടയങ്ങാടി എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ തടിച്ച് കൂടിയിരുന്നു. തുടര്‍ന്ന് പൊലിസ് സംഘം വന്‍ സുരക്ഷയോടെ പയ്യമ്പള്ളി വില്ലേജ് ഓഫിസിലെത്തി രേഖകള്‍ പരിശോധിച്ച ശേഷം വില്ലേജ് ഓഫിസര്‍ കെ.എം നിസാറിനൊപ്പം വിന്‍സെന്റ് ഗിരിയിലെത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഒണ്ടയങ്ങാടിയില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ആളുകള്‍ വിന്‍സെന്റ്ഗിരിയിലെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അര മണിക്കൂറോളം അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-മൈസൂര്‍ റോഡില്‍ ഗതാഗതം തടസപെട്ടു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.വി സഹദേവന്‍, ഇ.ജെ ബാബു, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.എം വര്‍ക്കി, ജോണി മറ്റത്തിലാനി എന്നിവര്‍ ആമിനുമായി ചര്‍ച്ച നടത്തി. തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ ആമിനും സംഘവും സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആമിന്‍ പറഞ്ഞു.
മാനന്തവാടി സി.ഐ സജീവിന്റെ നേതൃത്വത്തില്‍ എ.ആര്‍ ക്യാംപില്‍ നിന്നുള്‍പ്പടെ 150ഓളം പൊലിസുകാരാണ് ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി എത്തിയത്. അഞ്ച് വില്ലേജുകളിലായി 160 ഹെക്ടറിലായി 500ഓളം അവകാശികളാണ് ഭൂമിയില്‍ വര്‍ഷങ്ങളായി കൃഷി ഇറക്കിയും വീട് നിര്‍മിച്ചും കഴിഞ്ഞ് വരുന്നത്. മുന്‍പ് മൂന്ന് തവണ ഭൂമി അളക്കാന്‍ ആമിനും സംഘവും എത്തിയിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
അതേ സമയം ഭൂമിയുടെ അവകാശികളായവരില്‍ കുറച്ച് പേര്‍ വിധിക്കെതിരേ കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  10 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  10 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  10 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  11 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  11 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  11 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  12 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  12 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  12 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  12 hours ago