HOME
DETAILS

മഴ ശക്തമായതോടെ മതിലുകളും തകര്‍ച്ചാ ഭീഷണയില്‍അപകടം അകലെയല്ല; ശ്രദ്ധ വേണം

  
backup
June 02, 2016 | 8:40 PM

%e0%b4%ae%e0%b4%b4-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82

കോഴിക്കോട്: മഴ ശക്തിയായതോടെ വിവിധ സ്ഥാപനങ്ങളുടെ ചുറ്റുമതിലുകളും ഏതു നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍മിച്ച ഇത്തരം മതിലുകള്‍ പലതും വെള്ളമിറങ്ങി പുറത്തേയ്ക്ക് തള്ളിയാണ് നില്‍ക്കുന്നത്. സ്‌കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും വീടുകളുടെയുമെല്ലാം ചുറ്റുമതിലുകള്‍ ഈ കാലവര്‍ഷം പൂര്‍ത്തിക്കില്ലെന്ന സ്ഥിതിയിലാണുള്ളത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് റെയില്‍വേയുടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ചുറ്റുമതില്‍, ചാലപ്പുറം മേഖലയില്‍ വീടുകളുടെയും വിവിധ ഓഫിസുകളുടെയും മതിലുകള്‍ തുടങ്ങി നഗരത്തില്‍ തകര്‍ന്നുവീഴാന്‍ ഒരുങ്ങിനില്‍ക്കുന്ന മതിലുകള്‍ നിരവധിയുണ്ടെന്നാണ് വാസ്തവം.
നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന നടപ്പാതയാണ് റെയില്‍വേ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ളത്. വാഹനത്തിരക്കും ഈ റോഡില്‍ രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ചുറ്റുമതില്‍ സിമന്റ് അടര്‍ന്നുവീണ് കല്ലുകള്‍ പുറത്തു കാണുന്ന രീതിയിലാണുള്ളത്.
തകര്‍ച്ചാ ഭീഷണി നേരിടുന്ന മതിലുകള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ അപകടം ഒഴിവാക്കാനാകുമെങ്കിലും ഇതൊന്നും തിരിച്ചറിയാന്‍ അധികൃതര്‍ തയാറല്ലെന്നാണ് വാസ്തവം. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ തിരക്കും നഗര റോഡുകളില്‍ വര്‍ധിച്ചിട്ടുണ്ട്. പലയിടത്തും ബസ് സ്റ്റോപ്പുകള്‍ മതിലിനോട് ചേര്‍ന്നാണുള്ളത്. ഇതുതന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നഗരത്തില്‍ പലയിടത്തും മതിലുകള്‍ തകര്‍ന്നുവീണിരുന്നു. സെന്റ് വിന്‍സെന്റ് കോളനി റോഡില്‍ മതില്‍ ഇടവഴിയിലേക്ക് വീണ് ഒരു യുവാവ് മരണപ്പെടുകയും ചെയ്തു.
അഞ്ചുമുതല്‍ പത്തു മീറ്റര്‍ വരെ ഉയരത്തിലാണ് പലയിടത്തുമുള്ള മതിലുകള്‍. ഇവയെല്ലാമാകട്ടെ 20 വര്‍ഷത്തിലധികം പഴക്കുള്ളവയുമാണ്. മതിലിന് അടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോയതു കാരണം മെഡിക്കല്‍ കോളജ് കാംപസ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്തെ മതിലുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ചില ഭാഗങ്ങളും തകര്‍ന്നുവീഴാന്‍ പാകത്തിലാണ് നില്‍ക്കുന്നത്. ജില്ലയിലെ ചില സ്‌കൂളുകളുടെ ചുറ്റുമതിലും കുട്ടികള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  3 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  3 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  3 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  3 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  3 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  3 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  3 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  3 days ago