HOME
DETAILS

മഴ ശക്തമായതോടെ മതിലുകളും തകര്‍ച്ചാ ഭീഷണയില്‍അപകടം അകലെയല്ല; ശ്രദ്ധ വേണം

  
backup
June 02, 2016 | 8:40 PM

%e0%b4%ae%e0%b4%b4-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82

കോഴിക്കോട്: മഴ ശക്തിയായതോടെ വിവിധ സ്ഥാപനങ്ങളുടെ ചുറ്റുമതിലുകളും ഏതു നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍മിച്ച ഇത്തരം മതിലുകള്‍ പലതും വെള്ളമിറങ്ങി പുറത്തേയ്ക്ക് തള്ളിയാണ് നില്‍ക്കുന്നത്. സ്‌കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും വീടുകളുടെയുമെല്ലാം ചുറ്റുമതിലുകള്‍ ഈ കാലവര്‍ഷം പൂര്‍ത്തിക്കില്ലെന്ന സ്ഥിതിയിലാണുള്ളത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് റെയില്‍വേയുടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ചുറ്റുമതില്‍, ചാലപ്പുറം മേഖലയില്‍ വീടുകളുടെയും വിവിധ ഓഫിസുകളുടെയും മതിലുകള്‍ തുടങ്ങി നഗരത്തില്‍ തകര്‍ന്നുവീഴാന്‍ ഒരുങ്ങിനില്‍ക്കുന്ന മതിലുകള്‍ നിരവധിയുണ്ടെന്നാണ് വാസ്തവം.
നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന നടപ്പാതയാണ് റെയില്‍വേ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ളത്. വാഹനത്തിരക്കും ഈ റോഡില്‍ രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ചുറ്റുമതില്‍ സിമന്റ് അടര്‍ന്നുവീണ് കല്ലുകള്‍ പുറത്തു കാണുന്ന രീതിയിലാണുള്ളത്.
തകര്‍ച്ചാ ഭീഷണി നേരിടുന്ന മതിലുകള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ അപകടം ഒഴിവാക്കാനാകുമെങ്കിലും ഇതൊന്നും തിരിച്ചറിയാന്‍ അധികൃതര്‍ തയാറല്ലെന്നാണ് വാസ്തവം. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ തിരക്കും നഗര റോഡുകളില്‍ വര്‍ധിച്ചിട്ടുണ്ട്. പലയിടത്തും ബസ് സ്റ്റോപ്പുകള്‍ മതിലിനോട് ചേര്‍ന്നാണുള്ളത്. ഇതുതന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നഗരത്തില്‍ പലയിടത്തും മതിലുകള്‍ തകര്‍ന്നുവീണിരുന്നു. സെന്റ് വിന്‍സെന്റ് കോളനി റോഡില്‍ മതില്‍ ഇടവഴിയിലേക്ക് വീണ് ഒരു യുവാവ് മരണപ്പെടുകയും ചെയ്തു.
അഞ്ചുമുതല്‍ പത്തു മീറ്റര്‍ വരെ ഉയരത്തിലാണ് പലയിടത്തുമുള്ള മതിലുകള്‍. ഇവയെല്ലാമാകട്ടെ 20 വര്‍ഷത്തിലധികം പഴക്കുള്ളവയുമാണ്. മതിലിന് അടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോയതു കാരണം മെഡിക്കല്‍ കോളജ് കാംപസ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്തെ മതിലുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ചില ഭാഗങ്ങളും തകര്‍ന്നുവീഴാന്‍ പാകത്തിലാണ് നില്‍ക്കുന്നത്. ജില്ലയിലെ ചില സ്‌കൂളുകളുടെ ചുറ്റുമതിലും കുട്ടികള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്‍

Kerala
  •  5 days ago
No Image

താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റില്‍ ഭക്ഷണാവശിഷ്ടം കടിച്ചു പിടിച്ച് എലി; ഇന്‍ഡോറില്‍ രണ്ടു കുട്ടികള്‍ എലിയുടെ കടിയേറ്റ് മരിച്ചത് മാസങ്ങള്‍ക്കുള്ളില്‍

National
  •  5 days ago
No Image

ബംഗ്ലാദേശികളെന്നാരോപിച്ച് അസമിൽ 15 പേരെ നാടുകടത്തി; കുടുംബങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

National
  •  5 days ago
No Image

ഹിന്ദുത്വവാദികൾ പ്രതികളായ അജ്മീർ ദർഗ സ്ഫോടനക്കേസ്; വീണ്ടും തുറക്കാൻ സുപ്രിംകോടതി നിർദേശം

National
  •  5 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; ആക്രമിച്ചത് 15 ഓളം പേര്‍, സ്ത്രീകള്‍ക്കും പങ്ക്

Kerala
  •  5 days ago
No Image

നമ്മള്‍ എന്തുകൊണ്ട് തോറ്റു..? അന്തര്‍ധാരയും റാഡിക്കലായ മാറ്റവും.. പിറന്നത് മൂർച്ചയേറിയ ആക്ഷേപഹാസ്യങ്ങൾ 

Kerala
  •  5 days ago
No Image

ഭരണാനുമതിയുണ്ട്; പക്ഷേ, ഫണ്ടില്ല പൊലിസിനുള്ള 'ബോഡി വോൺ കാമറ' പദ്ധതി കടലാസിൽ

Kerala
  •  5 days ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി-ഗവർണർ സമവായം; ആദ്യം എതിർപ്പ്; പിന്നാലെ പ്രതിരോധവുമായി സി.പി.എം

Kerala
  •  5 days ago
No Image

ശ്രീനിവാസന്‍ ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

Kerala
  •  5 days ago
No Image

എസ്.ഐ.ആർ സമയപരിധി വീണ്ടും നീട്ടണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ 

Kerala
  •  5 days ago