HOME
DETAILS

മഴ ശക്തമായതോടെ മതിലുകളും തകര്‍ച്ചാ ഭീഷണയില്‍അപകടം അകലെയല്ല; ശ്രദ്ധ വേണം

  
backup
June 02, 2016 | 8:40 PM

%e0%b4%ae%e0%b4%b4-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82

കോഴിക്കോട്: മഴ ശക്തിയായതോടെ വിവിധ സ്ഥാപനങ്ങളുടെ ചുറ്റുമതിലുകളും ഏതു നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍മിച്ച ഇത്തരം മതിലുകള്‍ പലതും വെള്ളമിറങ്ങി പുറത്തേയ്ക്ക് തള്ളിയാണ് നില്‍ക്കുന്നത്. സ്‌കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും വീടുകളുടെയുമെല്ലാം ചുറ്റുമതിലുകള്‍ ഈ കാലവര്‍ഷം പൂര്‍ത്തിക്കില്ലെന്ന സ്ഥിതിയിലാണുള്ളത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് റെയില്‍വേയുടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ചുറ്റുമതില്‍, ചാലപ്പുറം മേഖലയില്‍ വീടുകളുടെയും വിവിധ ഓഫിസുകളുടെയും മതിലുകള്‍ തുടങ്ങി നഗരത്തില്‍ തകര്‍ന്നുവീഴാന്‍ ഒരുങ്ങിനില്‍ക്കുന്ന മതിലുകള്‍ നിരവധിയുണ്ടെന്നാണ് വാസ്തവം.
നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന നടപ്പാതയാണ് റെയില്‍വേ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ളത്. വാഹനത്തിരക്കും ഈ റോഡില്‍ രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ചുറ്റുമതില്‍ സിമന്റ് അടര്‍ന്നുവീണ് കല്ലുകള്‍ പുറത്തു കാണുന്ന രീതിയിലാണുള്ളത്.
തകര്‍ച്ചാ ഭീഷണി നേരിടുന്ന മതിലുകള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ അപകടം ഒഴിവാക്കാനാകുമെങ്കിലും ഇതൊന്നും തിരിച്ചറിയാന്‍ അധികൃതര്‍ തയാറല്ലെന്നാണ് വാസ്തവം. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ തിരക്കും നഗര റോഡുകളില്‍ വര്‍ധിച്ചിട്ടുണ്ട്. പലയിടത്തും ബസ് സ്റ്റോപ്പുകള്‍ മതിലിനോട് ചേര്‍ന്നാണുള്ളത്. ഇതുതന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നഗരത്തില്‍ പലയിടത്തും മതിലുകള്‍ തകര്‍ന്നുവീണിരുന്നു. സെന്റ് വിന്‍സെന്റ് കോളനി റോഡില്‍ മതില്‍ ഇടവഴിയിലേക്ക് വീണ് ഒരു യുവാവ് മരണപ്പെടുകയും ചെയ്തു.
അഞ്ചുമുതല്‍ പത്തു മീറ്റര്‍ വരെ ഉയരത്തിലാണ് പലയിടത്തുമുള്ള മതിലുകള്‍. ഇവയെല്ലാമാകട്ടെ 20 വര്‍ഷത്തിലധികം പഴക്കുള്ളവയുമാണ്. മതിലിന് അടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോയതു കാരണം മെഡിക്കല്‍ കോളജ് കാംപസ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്തെ മതിലുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ചില ഭാഗങ്ങളും തകര്‍ന്നുവീഴാന്‍ പാകത്തിലാണ് നില്‍ക്കുന്നത്. ജില്ലയിലെ ചില സ്‌കൂളുകളുടെ ചുറ്റുമതിലും കുട്ടികള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് 21 കാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

'ക്രിക്കറ്റ് കഴിവിനൊപ്പം ക്ഷമയും പരീക്ഷിക്കും'; മകൻ അർജുന്റെ അരങ്ങേറ്റത്തിന് പിന്നാലെ സച്ചിന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ!

Cricket
  •  6 days ago
No Image

അയ്യരാട്ടത്തിൽ മുട്ടുകുത്തി രോഹിത്തും സഞ്ജുവും; റെക്കോർഡ് വേഗത്തിൽ ചരിത്രത്തിലേക്ക് ശ്രേയസ് അയ്യരുടെ 'രാജകീയ' എൻട്രീ!

Cricket
  •  6 days ago
No Image

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ട് സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, 50 ലധികം പേർക്ക് പരുക്ക്

International
  •  6 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: കൊടിക്കുന്നിൽ സുരേഷ് എംപി

Kerala
  •  6 days ago
No Image

മുട്ടിൽ മരംമുറി കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല; എൽഡിഎഫ് സർക്കാരിനെതിരെ അട്ടിമറികൾ പുറത്ത്

Kerala
  •  7 days ago
No Image

അസമിൽ വീണ്ടും ആൾക്കൂട്ടക്കൊലപാതകം: പശു മോഷണം ആരോപിച്ച് ദലിത് യുവാവ് അടക്കം രണ്ട് പേരെ അടിച്ചു കൊന്നു

National
  •  7 days ago
No Image

എം.വി.ഡിയെ വെട്ടിച്ച് അഞ്ച് കിലോമീറ്റർ പാഞ്ഞു; ഒടുവിൽ ഹെൽമെറ്റില്ലാത്ത യുവതിയും 17 കാരനും കുടുങ്ങി; പുറത്തുവന്നത് മാസങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് മോഷണം

Kerala
  •  7 days ago
No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  7 days ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  7 days ago