HOME
DETAILS

മഴ ശക്തമായതോടെ മതിലുകളും തകര്‍ച്ചാ ഭീഷണയില്‍അപകടം അകലെയല്ല; ശ്രദ്ധ വേണം

  
backup
June 02, 2016 | 8:40 PM

%e0%b4%ae%e0%b4%b4-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82

കോഴിക്കോട്: മഴ ശക്തിയായതോടെ വിവിധ സ്ഥാപനങ്ങളുടെ ചുറ്റുമതിലുകളും ഏതു നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍മിച്ച ഇത്തരം മതിലുകള്‍ പലതും വെള്ളമിറങ്ങി പുറത്തേയ്ക്ക് തള്ളിയാണ് നില്‍ക്കുന്നത്. സ്‌കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും വീടുകളുടെയുമെല്ലാം ചുറ്റുമതിലുകള്‍ ഈ കാലവര്‍ഷം പൂര്‍ത്തിക്കില്ലെന്ന സ്ഥിതിയിലാണുള്ളത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് റെയില്‍വേയുടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ചുറ്റുമതില്‍, ചാലപ്പുറം മേഖലയില്‍ വീടുകളുടെയും വിവിധ ഓഫിസുകളുടെയും മതിലുകള്‍ തുടങ്ങി നഗരത്തില്‍ തകര്‍ന്നുവീഴാന്‍ ഒരുങ്ങിനില്‍ക്കുന്ന മതിലുകള്‍ നിരവധിയുണ്ടെന്നാണ് വാസ്തവം.
നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന നടപ്പാതയാണ് റെയില്‍വേ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ളത്. വാഹനത്തിരക്കും ഈ റോഡില്‍ രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ചുറ്റുമതില്‍ സിമന്റ് അടര്‍ന്നുവീണ് കല്ലുകള്‍ പുറത്തു കാണുന്ന രീതിയിലാണുള്ളത്.
തകര്‍ച്ചാ ഭീഷണി നേരിടുന്ന മതിലുകള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ അപകടം ഒഴിവാക്കാനാകുമെങ്കിലും ഇതൊന്നും തിരിച്ചറിയാന്‍ അധികൃതര്‍ തയാറല്ലെന്നാണ് വാസ്തവം. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ തിരക്കും നഗര റോഡുകളില്‍ വര്‍ധിച്ചിട്ടുണ്ട്. പലയിടത്തും ബസ് സ്റ്റോപ്പുകള്‍ മതിലിനോട് ചേര്‍ന്നാണുള്ളത്. ഇതുതന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നഗരത്തില്‍ പലയിടത്തും മതിലുകള്‍ തകര്‍ന്നുവീണിരുന്നു. സെന്റ് വിന്‍സെന്റ് കോളനി റോഡില്‍ മതില്‍ ഇടവഴിയിലേക്ക് വീണ് ഒരു യുവാവ് മരണപ്പെടുകയും ചെയ്തു.
അഞ്ചുമുതല്‍ പത്തു മീറ്റര്‍ വരെ ഉയരത്തിലാണ് പലയിടത്തുമുള്ള മതിലുകള്‍. ഇവയെല്ലാമാകട്ടെ 20 വര്‍ഷത്തിലധികം പഴക്കുള്ളവയുമാണ്. മതിലിന് അടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോയതു കാരണം മെഡിക്കല്‍ കോളജ് കാംപസ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്തെ മതിലുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ചില ഭാഗങ്ങളും തകര്‍ന്നുവീഴാന്‍ പാകത്തിലാണ് നില്‍ക്കുന്നത്. ജില്ലയിലെ ചില സ്‌കൂളുകളുടെ ചുറ്റുമതിലും കുട്ടികള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് സെക്‌സ് റാക്കറ്റിങ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും 

Kerala
  •  a day ago
No Image

ഇടിവെട്ടി മഴ പെയ്യും ! ഒന്‍പത് ജില്ലകള്‍ക്ക് ഇന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  a day ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  a day ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  a day ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  a day ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  a day ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago