
കാഞ്ഞങ്ങാടെ ആശുപത്രിയിലുണ്ടായത് പൊള്ളുന്ന അനുഭവങ്ങളെന്ന് ഇരകള്‍
കാസര്‍കോട്: കാഞ്ഞങ്ങാടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് സംഭവിച്ച ദുരനുഭവങ്ങള്‍ വിവരിച്ച് ബന്ധുക്കളായ ഇരകളുടെ വാര്‍ത്താസമ്മേളനം. കാഞ്ഞങ്ങാടെ സ്വകാര്യ ആശുപത്രിയില്‍ വിവിധ കാലയളവുകള്‍ക്കിടയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ബന്ധുക്കളാണ് ആശുപത്രിയില്‍ നേരിട്ട ദുരവസ്ഥകള്‍ വിവരിച്ചത്. കോടോം ബേളൂര്‍ പഞ്ചായത്തിലെ അരിയളത്തെ കെ. മുരളീധരന്റെ ഭാര്യ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് രോഗം മൂര്‍ച്ഛിച്ച് മംഗ്‌ളുരുവിലെ ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണു നേരത്തെ ഇത്തരത്തില്‍ വിവിധ അനുഭവങ്ങള്‍ നേരിട്ടവര്‍ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരേ രംഗത്തു വന്നത്. ഇനിയൊരു രോഗിക്കും ബന്ധുക്കള്‍ക്കും ഇത്തരമൊരനുഭവം ഉണ്ടാവരുതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഈ ദുരവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ആശുപത്രിയില്‍ ദുരവസ്ഥ അനുഭവിച്ച ഇരകളായ വി. രാജന്‍, വി. ബാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അസുഖത്തെ ഡോക്ടര്‍ അഭിനയമാക്കി; ആശയെ മരണം തട്ടിയെടുത്തു
കോടോം ബേളൂര്‍ പഞ്ചായത്തിലെ അരിയളത്തെ കെ. മുരളീധരന്റെ ഭാര്യ നാലു മാസം ഗര്‍ഭിണിയായ ആശ ചര്‍ദ്ദിയെ തുടര്‍ന്നു കഴിഞ്ഞ 17ന് ആശുപത്രിയില്‍ നടന്നാണ് എത്തിയത്. രണ്ടു ദിവസം ഇവിടെ കഴിഞ്ഞ ആശയ്ക്കു വേണ്ട രീതിയിലുള്ള പരിചരണം ലഭിച്ചില്ലെന്നാണ് ഭര്‍ത്താവ് മുരളീധരനും ആശുപത്രിയില്‍ ആശയ്ക്കു കൂട്ടിരുന്ന ആശയുടെ ഇളയമ്മ എന്‍. രാധികയും പറയുന്നത്. ഒരു കൈയും ഒരു കാലും അനക്കാന്‍ പറ്റുന്നില്ലെന്ന് ആശ പറഞ്ഞപ്പോള്‍ അതെല്ലാം അഭിനയമാണെന്നാണത്രെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. ആശുപത്രിയില്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും കാര്യമായ ചികിത്സയൊന്നും നല്‍കിയില്ലെന്നും തുടര്‍ന്നു നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി മംഗളൂരുവിലെ യൂനിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് ആശ മരണപ്പെടുകയായിരുന്നു.
ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവും രോഗാവസ്ഥ മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കാത്തതുമാണ് വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും മംഗ്‌ളുരുവിലെ ഫാദര്‍ മുള്ളേഴ്‌സ്, കെ.എം.സി തുടങ്ങിയ ആശുപത്രികളില്‍ ആശയെ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പോള്‍ യൂനിറ്റിയില്‍ തന്നെ പോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം ചെലുത്തിയതും സംശയം ജനിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.
ആശയുടെ മരണത്തോടെ നാലു വയസുകാരന്‍ മകന് അമ്മയെയും ഭര്‍ത്താവ് മുരളീധരനു പ്രിയതമയെയും നഷ്ടപ്പെട്ടിരിക്കുന്നു.
ഇനിയൊരു കുടുംബത്തിനും ഇത്തരമൊരവസ്ഥ ഉണ്ടാകരുതെന്ന തിരിച്ചറിവാണ് നിയമ നടപടികളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ആശയുടെ ചികിത്സയില്‍ അനാസ്ഥ കാണിച്ചുവെന്നു തെളിയിക്കാന്‍ പറ്റുന്ന ചില രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും ആശുപത്രിക്കെതിരായ നിയമ നടപടികള്‍ വേഗത്തിലാക്കുമെന്നും ആശയുടെ ഭര്‍ത്താവ് പറഞ്ഞു.
എല്ലു നുറുങ്ങി സുനിതയുടെ നാലു മാസം പ്രായമുള്ള മകള്‍
ഇരിയയിലെ വി. രാജന്റെ ഭാര്യ സുനിതയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരാഴ്ച മുന്‍പ് സ്‌കാന്‍ ചെയ്തതില്‍ ഗര്‍ഭസ്ഥ ശിശുവിന് ഒരു കുഴപ്പവുമില്ലെന്നായിരുന്നു പരിശോധനാഫലം. എന്നാല്‍ സുനിത പ്രസവിച്ചപ്പോള്‍ രണ്ടു കാലും ഒടിഞ്ഞ് ഉള്ളിലോട്ടു മടങ്ങിയ നിലയിലായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ ഫലമാണു നാലു മാസമായി കുഞ്ഞ് മകള്‍ പ്ലാസ്റ്ററിട്ട കാലുമായി കിടക്കേണ്ടി വന്ന അവസ്ഥയെന്ന് പിതാവ് രാജന്‍ ആരോപിച്ചു. ചിലപ്പോള്‍ പ്രസവത്തിനിടെ കുഞ്ഞ് കൈയില്‍ നിന്നോ വീണുപോവുകയോ മറ്റോ ചെയ്തിട്ടുണ്ടാവാമെന്നാണ് രാജന്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവിനു കുഴപ്പമില്ലെന്ന സ്‌കാനിങ് റിപ്പോര്‍ട്ടും രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. മുരളീധരന്റെ നിയമപോരാട്ടത്തിനു പിന്തുണ നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റിക്കൊപ്പം മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസവശേഷം ശരീരത്തില്‍ സൂചിയുമായി സീമ
ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പ്രസവത്തിനു ശേഷം ശരീരത്തിനകത്തുള്‍പ്പെട്ട സൂചിയുമായി കഴിയേണ്ടി വന്ന സഹോദരിയുടെ ദുരവസ്ഥയാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വി. ബാലകൃഷ്ണനു വിവരിക്കാനുണ്ടായിരുന്നത്. കാഞ്ഞങ്ങാട് അട്ടേങ്ങാനത്തെ സീമയ്ക്കാണു പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്നു ശരീരത്തിനകത്തു സൂചിയുമായി കഴിയേണ്ടി വന്നത്.
പൊട്ടിയ സൂചി ശരീരത്തിനകത്തു കുടുങ്ങിയ സീമ ഗുരുതരാവസ്ഥ കടന്നാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്. ഇത്തരം അവസ്ഥ ഈ ആശുപത്രിയില്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് വൈകിയാണെങ്കിലും ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയേണ്ടി വന്നതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 22 minutes ago
യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ
International
• 23 minutes ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 35 minutes ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• 41 minutes ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• an hour ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 2 hours ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 2 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 2 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 2 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 3 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 3 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 3 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 3 hours ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 4 hours ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 4 hours ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 4 hours ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• 4 hours ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 3 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 3 hours ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• 4 hours ago