HOME
DETAILS

ഫ്‌ളക്‌സ് ചുമരുകള്‍ക്കുള്ളില്‍ ഏഴംഗ കുടുംബത്തിന് ദുരിതപര്‍വം

  
backup
March 30, 2018 | 6:06 AM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 


ചേലക്കര: എല്ലാവര്‍ക്കും വാസയോഗ്യമായ ഭവനമെന്ന വീരവാദവുമായി ലൈഫ് മിഷന്‍ പദ്ധതി പ്രഖ്യാപിച്ചു നടക്കുന്ന ഭരണകൂടങ്ങളുടെ അവകാശവാദങ്ങള്‍ക്കു നേരെ ദുരിത ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ചു ഏഴംഗ കുടുംബം. ചേലക്കര പൂവത്താണി വട്ടപ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്റെ കുടുംബമാണു സുരക്ഷിതമായ വീടെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ കണ്ണീര്‍ കയത്തില്‍ കഴിയുന്നത്.
കുട്ടികളുടെ കളിവീടിനു പോലുമുണ്ട് ഇതിനേക്കാള്‍ സുരക്ഷ. അത്രയ്ക്കു ദയനീയമാണു സ്ഥിതി. നാലു ചുമരുകള്‍ ഉപയോഗം കഴിഞ്ഞ ഫ്‌ളക്‌സുകള്‍ കൊണ്ടാണ്. മേല്‍കൂരയെന്നതു വെറും സങ്കല്‍പ്പം മാത്രം . വെയിലും മഴയുമൊന്നും പുറത്തേയ്ക്കില്ല. അതു കൊണ്ടു തന്നെ ചുട്ടുപൊള്ളുന്ന വെയിലില്‍ ഈ കുടുംബാംഗങ്ങള്‍ കഴിയുന്നതു വീടിനു തൊട്ടുള്ള മരതണലുകളിലാണ്. രാത്രിയില്‍ അബ്ദുള്‍ റഹ്മാനും ഭാര്യയ്ക്കും ഉറക്കമില്ല.
മൂന്നു പെണ്‍മക്കളും രണ്ടു ആണ്‍മക്കളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കു കാവലിരിയ്ക്കുകയാണു ഈ ദമ്പതികള്‍. നേരമിരുട്ടിയാല്‍ തൊട്ടടുത്ത വനത്തില്‍ നിന്നു പന്നി കൂട്ടമെത്തി ഫ്‌ലക്‌സ് ചുമരുകള്‍ കുത്തി പൊളിയ്ക്കാന്‍ തുടങ്ങും. ഈ സമയം മക്കളെ മാറോടു ചേര്‍ത്തു പിടിച്ചു കിണ്ണത്തിലും പാട്ടയിലുമൊക്കെ ആഞ്ഞടിയ്ക്കും ഇവര്‍ .
നേരം വെളുത്താല്‍ അടുത്ത പ്രശ്‌നം പ്രാഥമിക കൃത്യങ്ങള്‍ നടത്തുക എങ്ങിനെയെന്നതാണ്. ശുചി മുറി എന്നൊന്നു ഈ വീട്ടിലില്ല . പ്രായമായവരും മക്കളും കാടു കയറേണ്ട സ്ഥിതിയാണ്. വെള്ളമില്ല, വെളിച്ചമില്ല, തങ്ങളുടെ ദുരിതം കേള്‍ക്കാനും ആരുമില്ലെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. വീടിനു വേണ്ടി ചേലക്കര പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഈ നിര്‍ധന കുടുംബത്തിനൊരു കരുണയും ലഭിച്ചില്ല.
ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ റഹ്മാന്‍ അതില്‍ നിന്നു ലഭിയ്ക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബത്തെ പോറ്റുന്നത്. ഇതിനിടയില്‍ ഹൃദ്രോഗവും ഈ യുവാവിനെ അലട്ടുന്നു. ഹൃദയ വാള്‍വു തകരാറിലായതിനെ തുടര്‍ന്നു ഏറെ നാളായി തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണു അബ്ദുള്‍ റഹ്മാന്‍. ഭാരിച്ച ചികിത്സാ ചിലവു താങ്ങാനാകാതെ അടങ്ങാത്ത വേദനയുമായി കഴിയുമ്പോഴാണു വാസയോഗ്യമായ ഒരു വീടിനു വേണ്ടി കേഴേണ്ടി വരുന്നത്. തങ്ങളെ സഹായിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കിലും കാരുണ്യമതികളായ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയും ഈ പാവപ്പെട്ട കുടുംബം വെച്ചു പുലര്‍ത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

National
  •  7 days ago
No Image

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം; മരിച്ചത് വര്‍ക്കല സ്വദേശി

Kerala
  •  7 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിയില്‍ കുതിച്ചുകയറി ഇലക്ട്രിക് വാഹന വിപണി

International
  •  7 days ago
No Image

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

Kerala
  •  7 days ago
No Image

എസ്.ഐ.ആറില്‍ മതുവാ സമുദായക്കാരെ വ്യാപകമായി വെട്ടി; ബംഗാളില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി, സമുദായത്തില്‍ പാര്‍ട്ടി വിരുദ്ധവികാരം ശക്തം

National
  •  7 days ago
No Image

ജലക്ഷാമ സാധ്യതയില്‍ മുന്നില്‍ കാസര്‍കോട്, കോട്ടയം കുറവ്; സംസ്ഥാനത്ത് 12.08 ശതമാനം വാര്‍ഡുകള്‍ ഹോട്ട് സ്‌പോട്ട്- റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈന്‍

bahrain
  •  7 days ago
No Image

ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു; മെയ് ഒന്ന് മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നേക്കും

Kerala
  •  7 days ago
No Image

ആകാശം കറുക്കുമ്പോള്‍ മേഘങ്ങള്‍ക്കരികിലേക്ക് വിമാനങ്ങള്‍ കുതിക്കും, വൈകാതെ അവിടെ മഴ പെയ്തു തുടങ്ങും; യു.എ.ഇ വിജയകരമായി നടപ്പാക്കുന്ന റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് | Explainer

Environment
  •  7 days ago
No Image

മദ്യനയക്കേസിൽ ജഡ്ജിക്കെതിരേ സത്യഗ്രഹവുമായി കെജ്‌രിവാള്‍, കോടതിയില്‍ ഹാജരാകില്ലെന്ന് പ്രഖ്യാപനം

National
  •  7 days ago