HOME
DETAILS

ഫ്‌ളക്‌സ് ചുമരുകള്‍ക്കുള്ളില്‍ ഏഴംഗ കുടുംബത്തിന് ദുരിതപര്‍വം

  
backup
March 30, 2018 | 6:06 AM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 


ചേലക്കര: എല്ലാവര്‍ക്കും വാസയോഗ്യമായ ഭവനമെന്ന വീരവാദവുമായി ലൈഫ് മിഷന്‍ പദ്ധതി പ്രഖ്യാപിച്ചു നടക്കുന്ന ഭരണകൂടങ്ങളുടെ അവകാശവാദങ്ങള്‍ക്കു നേരെ ദുരിത ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ചു ഏഴംഗ കുടുംബം. ചേലക്കര പൂവത്താണി വട്ടപ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്റെ കുടുംബമാണു സുരക്ഷിതമായ വീടെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ കണ്ണീര്‍ കയത്തില്‍ കഴിയുന്നത്.
കുട്ടികളുടെ കളിവീടിനു പോലുമുണ്ട് ഇതിനേക്കാള്‍ സുരക്ഷ. അത്രയ്ക്കു ദയനീയമാണു സ്ഥിതി. നാലു ചുമരുകള്‍ ഉപയോഗം കഴിഞ്ഞ ഫ്‌ളക്‌സുകള്‍ കൊണ്ടാണ്. മേല്‍കൂരയെന്നതു വെറും സങ്കല്‍പ്പം മാത്രം . വെയിലും മഴയുമൊന്നും പുറത്തേയ്ക്കില്ല. അതു കൊണ്ടു തന്നെ ചുട്ടുപൊള്ളുന്ന വെയിലില്‍ ഈ കുടുംബാംഗങ്ങള്‍ കഴിയുന്നതു വീടിനു തൊട്ടുള്ള മരതണലുകളിലാണ്. രാത്രിയില്‍ അബ്ദുള്‍ റഹ്മാനും ഭാര്യയ്ക്കും ഉറക്കമില്ല.
മൂന്നു പെണ്‍മക്കളും രണ്ടു ആണ്‍മക്കളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കു കാവലിരിയ്ക്കുകയാണു ഈ ദമ്പതികള്‍. നേരമിരുട്ടിയാല്‍ തൊട്ടടുത്ത വനത്തില്‍ നിന്നു പന്നി കൂട്ടമെത്തി ഫ്‌ലക്‌സ് ചുമരുകള്‍ കുത്തി പൊളിയ്ക്കാന്‍ തുടങ്ങും. ഈ സമയം മക്കളെ മാറോടു ചേര്‍ത്തു പിടിച്ചു കിണ്ണത്തിലും പാട്ടയിലുമൊക്കെ ആഞ്ഞടിയ്ക്കും ഇവര്‍ .
നേരം വെളുത്താല്‍ അടുത്ത പ്രശ്‌നം പ്രാഥമിക കൃത്യങ്ങള്‍ നടത്തുക എങ്ങിനെയെന്നതാണ്. ശുചി മുറി എന്നൊന്നു ഈ വീട്ടിലില്ല . പ്രായമായവരും മക്കളും കാടു കയറേണ്ട സ്ഥിതിയാണ്. വെള്ളമില്ല, വെളിച്ചമില്ല, തങ്ങളുടെ ദുരിതം കേള്‍ക്കാനും ആരുമില്ലെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. വീടിനു വേണ്ടി ചേലക്കര പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഈ നിര്‍ധന കുടുംബത്തിനൊരു കരുണയും ലഭിച്ചില്ല.
ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ റഹ്മാന്‍ അതില്‍ നിന്നു ലഭിയ്ക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബത്തെ പോറ്റുന്നത്. ഇതിനിടയില്‍ ഹൃദ്രോഗവും ഈ യുവാവിനെ അലട്ടുന്നു. ഹൃദയ വാള്‍വു തകരാറിലായതിനെ തുടര്‍ന്നു ഏറെ നാളായി തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണു അബ്ദുള്‍ റഹ്മാന്‍. ഭാരിച്ച ചികിത്സാ ചിലവു താങ്ങാനാകാതെ അടങ്ങാത്ത വേദനയുമായി കഴിയുമ്പോഴാണു വാസയോഗ്യമായ ഒരു വീടിനു വേണ്ടി കേഴേണ്ടി വരുന്നത്. തങ്ങളെ സഹായിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കിലും കാരുണ്യമതികളായ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയും ഈ പാവപ്പെട്ട കുടുംബം വെച്ചു പുലര്‍ത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  7 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  7 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  7 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  7 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  7 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  7 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  7 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  7 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  7 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  7 days ago