HOME
DETAILS

ഫ്‌ളക്‌സ് ചുമരുകള്‍ക്കുള്ളില്‍ ഏഴംഗ കുടുംബത്തിന് ദുരിതപര്‍വം

  
backup
March 30, 2018 | 6:06 AM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 


ചേലക്കര: എല്ലാവര്‍ക്കും വാസയോഗ്യമായ ഭവനമെന്ന വീരവാദവുമായി ലൈഫ് മിഷന്‍ പദ്ധതി പ്രഖ്യാപിച്ചു നടക്കുന്ന ഭരണകൂടങ്ങളുടെ അവകാശവാദങ്ങള്‍ക്കു നേരെ ദുരിത ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ചു ഏഴംഗ കുടുംബം. ചേലക്കര പൂവത്താണി വട്ടപ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്റെ കുടുംബമാണു സുരക്ഷിതമായ വീടെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ കണ്ണീര്‍ കയത്തില്‍ കഴിയുന്നത്.
കുട്ടികളുടെ കളിവീടിനു പോലുമുണ്ട് ഇതിനേക്കാള്‍ സുരക്ഷ. അത്രയ്ക്കു ദയനീയമാണു സ്ഥിതി. നാലു ചുമരുകള്‍ ഉപയോഗം കഴിഞ്ഞ ഫ്‌ളക്‌സുകള്‍ കൊണ്ടാണ്. മേല്‍കൂരയെന്നതു വെറും സങ്കല്‍പ്പം മാത്രം . വെയിലും മഴയുമൊന്നും പുറത്തേയ്ക്കില്ല. അതു കൊണ്ടു തന്നെ ചുട്ടുപൊള്ളുന്ന വെയിലില്‍ ഈ കുടുംബാംഗങ്ങള്‍ കഴിയുന്നതു വീടിനു തൊട്ടുള്ള മരതണലുകളിലാണ്. രാത്രിയില്‍ അബ്ദുള്‍ റഹ്മാനും ഭാര്യയ്ക്കും ഉറക്കമില്ല.
മൂന്നു പെണ്‍മക്കളും രണ്ടു ആണ്‍മക്കളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കു കാവലിരിയ്ക്കുകയാണു ഈ ദമ്പതികള്‍. നേരമിരുട്ടിയാല്‍ തൊട്ടടുത്ത വനത്തില്‍ നിന്നു പന്നി കൂട്ടമെത്തി ഫ്‌ലക്‌സ് ചുമരുകള്‍ കുത്തി പൊളിയ്ക്കാന്‍ തുടങ്ങും. ഈ സമയം മക്കളെ മാറോടു ചേര്‍ത്തു പിടിച്ചു കിണ്ണത്തിലും പാട്ടയിലുമൊക്കെ ആഞ്ഞടിയ്ക്കും ഇവര്‍ .
നേരം വെളുത്താല്‍ അടുത്ത പ്രശ്‌നം പ്രാഥമിക കൃത്യങ്ങള്‍ നടത്തുക എങ്ങിനെയെന്നതാണ്. ശുചി മുറി എന്നൊന്നു ഈ വീട്ടിലില്ല . പ്രായമായവരും മക്കളും കാടു കയറേണ്ട സ്ഥിതിയാണ്. വെള്ളമില്ല, വെളിച്ചമില്ല, തങ്ങളുടെ ദുരിതം കേള്‍ക്കാനും ആരുമില്ലെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. വീടിനു വേണ്ടി ചേലക്കര പഞ്ചായത്തില്‍ നിരവധി തവണ അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഈ നിര്‍ധന കുടുംബത്തിനൊരു കരുണയും ലഭിച്ചില്ല.
ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ റഹ്മാന്‍ അതില്‍ നിന്നു ലഭിയ്ക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബത്തെ പോറ്റുന്നത്. ഇതിനിടയില്‍ ഹൃദ്രോഗവും ഈ യുവാവിനെ അലട്ടുന്നു. ഹൃദയ വാള്‍വു തകരാറിലായതിനെ തുടര്‍ന്നു ഏറെ നാളായി തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണു അബ്ദുള്‍ റഹ്മാന്‍. ഭാരിച്ച ചികിത്സാ ചിലവു താങ്ങാനാകാതെ അടങ്ങാത്ത വേദനയുമായി കഴിയുമ്പോഴാണു വാസയോഗ്യമായ ഒരു വീടിനു വേണ്ടി കേഴേണ്ടി വരുന്നത്. തങ്ങളെ സഹായിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കിലും കാരുണ്യമതികളായ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയും ഈ പാവപ്പെട്ട കുടുംബം വെച്ചു പുലര്‍ത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  7 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  7 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  7 days ago
No Image

തെരുവ് നായ നിയന്ത്രണത്തിൽ ഇളവില്ല; മുൻ ഉത്തരവ് സുപ്രീം കോടതി നിലനിർത്തി

National
  •  7 days ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  7 days ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  7 days ago
No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  7 days ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  7 days ago