HOME
DETAILS

അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അനധികൃത പാര്‍ക്കിങ് ശല്യം രൂക്ഷം

  
backup
April 20, 2018 | 4:05 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

 

അങ്കമാലി : അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇരുചക്ര വാഹനങ്ങളുടെ അശാസ്ത്രീയമായ പാര്‍ക്കിങ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നു. ദേശീയ പാതയില്‍നിന്നുമുള്ള റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ആരംഭം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ നൂറു മീറ്റര്‍ ദൂരത്തില്‍ ഇരു വശത്തും ഇരു ചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്കു ഇറങ്ങുന്ന വഴി ആയതിനാല്‍ റോഡില്‍ ഇപ്പോഴും തിരക്കുമുണ്ട്.കാല്‍ നടയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നടപ്പാത ഇല്ലാത്തതിനാലും റോഡരികില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ശല്യം ഉള്ളതിനാലും യാത്രക്കാര്‍ റോഡിലൂടെയാണ് ഇറങ്ങി നടക്കുന്നത്. ഇത് വന്‍ അപകടസാധ്യതയാണെന്ന് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും റോഡരികിലെ പാര്‍ക്കിങ് അവസാനിപ്പിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്തിട്ടില്ല.
റോഡില്‍ പല ഭാഗത്തായി 5 സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലിസ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെകിലും ബോര്‍ഡുകളുടെ അടിയില്‍ ഉള്‍പ്പെടെ നിരനിരയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. ട്രെയിനില്‍ എറണാകുളം ,തൃശൂര്‍ ഭാഗത്തേക്ക് പോകുന്നവരാണ് ഇരു ചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
അവരോടു മാറ്റി പാര്‍ക്ക് ചെയ്യുവാന്‍ കാല്‍നട യാത്രക്കാര്‍ പറഞ്ഞെങ്കിലും പാര്‍ക്ക് ചെയ്യാന്‍ വേറെ സ്ഥലമില്ലെന്നാണ് മറുപടി പറയുന്നത്. റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് വളരെ ചെറുതായതിനാല്‍ വളരെ കുറച്ചു വാഹനങ്ങള്‍ മാത്രമേ അതില്‍ പാര്‍ക്ക് ചെയ്യുവാന്‍ പറ്റുകയുള്ളൂ.
പുറത്തുള്ള പണം കൊടുത്ത് പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം രാവിലെ തന്നെ കാറുകളും ബൈക്കുകളും നിറയുകയും ചെയ്യും. പതിനായിരത്തോളം സീസണ്‍ ടിക്കറ്റുകാര്‍ മാത്രം അങ്കമാലിയില്‍ നിന്നും ദിവസേന ട്രെയിന്‍ മാര്‍ഗ്ഗം യാത്ര ചെയ്യുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ റോഡ് 4 മാസം മുന്‍പാണ് വെള്ളക്കെട്ട് ഒഴിവാക്കാന്‍ മണ്ണിട്ട് ഉയര്‍ത്തി കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി നടപ്പാത നിര്മിക്കുവാനും മറ്റു സൗന്ദര്യ വല്‍ക്കരണം നടത്തുവാനായി ഫണ്ട് അനുവദിച്ചത്. എന്നാല്‍ റോഡ് പണി മാത്രമേ പൂര്‍ത്തിയാക്കിയുള്ളൂ.
നടപ്പാത നിര്മാണത്തിനുവേണ്ടി അവിടെയുണ്ടായിരുന്ന തട്ടുകടക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപ്പാതയില്‍ മുഴുവന്‍ കാട് പിടിച്ചിരിക്കുകയാണ്. മോര്‍ണിങ് സ്റ്റാര്‍ കോളേജ്, ഡിസ്‌റ് കോളജ് , ഡിപോള്‍ സ്‌കൂള്‍, എം ജി യൂണിവേഴ്‌സിറ്റി ഓഫ് കാംപസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടക്കം സ്വകാര്യ ബസ് യാത്രക്കാരും , ട്രെയിന്‍ യാത്രക്കാരും ഉള്‍പ്പെടെയുള്ള യാത്രക്കാരും ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി റോഡരികിലെ പാര്‍ക്കിംഗ് ഒഴിവാക്കി നടപ്പാത നിര്‍മിച്ചു നല്‍കിയില്ലെങ്കില്‍ വന്‍ ദുരന്ത മുണ്ടാകുമെന്നു യാത്രക്കാരും വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും മുന്നറിയിപ്പ് നല്‍കി .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ തിരിച്ചടിയാവുമോ? ആശങ്കയിൽ യു.ഡി.എഫ്; പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ

Kerala
  •  24 days ago
No Image

ആഞ്ഞുവീശി 'ഡിറ്റ് വാ'; ശ്രീലങ്കയിൽ കനത്ത നാശനഷ്ടം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ട് 

International
  •  24 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് പോരാട്ടം കനക്കുന്നു; നേരത്തെയിറങ്ങി യുഡിഎഫ്

Kerala
  •  24 days ago
No Image

ഡൈനോസറും ഫാന്റസിയും ഒന്നിക്കുന്ന വര്‍ണങ്ങളുടെ മായാലോകവുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ന് തുടക്കം

uae
  •  25 days ago
No Image

'ഡിറ്റ് വാ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  25 days ago
No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  25 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  25 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  25 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  25 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  25 days ago