HOME
DETAILS

പദ്ധതി പ്രഖ്യാപനം പാതിവഴിയില്‍: വില്ലേജ് ഓഫിസുകള്‍ അത്ര 'സ്മാര്‍ട്ട്' അല്ല

  
Web Desk
April 24 2018 | 08:04 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4

 

 


കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ 'സ്മാര്‍ട്ട്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ഏഴ് വില്ലേജ് ഓഫിസുകളിലും സ്ഥിതി പഴയപടി. 2013-14 വര്‍ഷത്തിലാണ് ഒന്നാംഘട്ട സ്മാര്‍ട്ട് പദ്ധതിക്ക് സംസ്ഥാന റവന്യു വകുപ്പ് തുടക്കംകുറിച്ചത്. കൂത്തുപറമ്പ് വില്ലേജ് ഓഫിസായിരുന്നു ആദ്യഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2014-15 വര്‍ഷം രണ്ടാംഘട്ട പദ്ധതിയില്‍ പെരിങ്ങളവും ഉദയഗിരിയും തൃപ്പങ്ങോട്ടൂരും ഉള്‍പ്പെടുത്തി. 2017-18 വര്‍ഷം ആരംഭിച്ച അഞ്ചാംഘട്ട പദ്ധതിയില്‍ ചൊക്ലി, നടുവില്‍, ഉദയഗിരി വില്ലേജ് ഓഫിസുകളും ഉള്‍പ്പെട്ടു. എന്നാല്‍ മിക്ക ഓഫിസുകളിലും പദ്ധതി പേരിനു പോലും നടപ്പായിട്ടില്ല. തൃപ്പങ്ങോട്ടൂര്‍ വില്ലേജ് ഓഫിസിന് പുതിയ കെട്ടിട നിര്‍മാണം എന്നതു തന്നെ ഇഴയുകയാണ്.
വേഗത, ആധുനികത, ദൃഢത, ഉത്തരവാദിത്വം, സുതാര്യത തുടങ്ങിയ കാര്യങ്ങളാണ് സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടം, പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം, ഫ്രണ്ട് ഓഫിസ് മാതൃകയില്‍ സിറ്റിസണ്‍ സപ്പോര്‍ട്ട് ഡെസ്‌ക് എന്നിവയാണ് പ്രത്യേകത. അക്ഷയ സെന്ററുകളിലും വില്ലേജ് ഓഫിസുകളിലും കയറി ഇറങ്ങാതെ എല്ലാ സേവനങ്ങളും വേഗത്തില്‍ ലഭ്യമാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
സംസ്ഥാനത്ത് 80 വില്ലേജ് ഓഫിസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയിലെ നിരവധി വില്ലേജ് ഓഫിസുകളില്‍ ഇന്നും കുടിവെള്ള സംവിധാനമോ ശൗചാലയമോ ഇല്ല. സ്വന്തമായി കെട്ടിടമില്ലാത്ത ഓഫിസുകളും ജില്ലയിലുണ്ട്.
ജില്ലയിലെ 65 വില്ലേജ് ഓഫിസുകള്‍ക്ക് കുടിവെള്ള സംവിധാനം എര്‍പ്പെടുത്തുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ജില്ലയില്‍ വാഹന സൗകര്യം കുറഞ്ഞ വില്ലേജ് ഓഫിസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനും നടപടിയുണ്ട്. അഞ്ച് ക്വാര്‍ട്ടേഴ്‌സുകളാണ് ജില്ലയില്‍ നിര്‍മാണം പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  12 hours ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  13 hours ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  13 hours ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  13 hours ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  13 hours ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  13 hours ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  13 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  13 hours ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  13 hours ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  13 hours ago