HOME
DETAILS

ക്ഷീരസംഘം തിരഞ്ഞെടുപ്പ്; സി.പി.ഐയും സി.പി.എമ്മും ഏറ്റുമുട്ടുന്നു

  
backup
April 27, 2018 | 4:46 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

ചെറുതോണി: കഞ്ഞിക്കുഴിയില്‍ നടക്കുന്ന ക്ഷീരസംഘം തിരഞ്ഞെടുപ്പിനെച്ചൊല്ലി യുഡിഎഫിനു പിന്നാലെ എല്‍ഡിഎഫിലും കലഹം.
സിപിഎം കേരള കോണ്‍ഗ്രസുമായി (എം) കൂട്ടുചേര്‍ന്നു ക്ഷീരസംഘം തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രതിഷേധിച്ചു സിപിഐ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ക്ഷീരവികസന വകുപ്പ് ഭരിക്കുന്ന സിപിഐയോടു ചര്‍ച്ചയ്ക്കു പോലും തയാറാകാതെ സിപിഎം ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് ആരോപണം. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതോടെ അവസാനനിമിഷം സിപിഐ ഒരു സീറ്റിലേക്കു മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കേണ്ട അവസാനസമയം കഴിഞ്ഞപ്പോള്‍ മത്സരരംഗത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇല്ലാതായതോടെ മത്സരം സിപിഐയും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേരായി.
അടുത്തമാസം 11ന് ആണ് തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചു മത്സരരംഗത്ത് ഉറച്ചുനില്‍ക്കാന്‍തന്നെയാണു സിപിഐയുടെ തീരുമാനം. ഇതോടെ ഒന്‍പതു സീറ്റുള്ള ക്ഷീരസംഘത്തില്‍ ഒന്നിലേക്കു മാത്രമായി മത്സരം നടക്കുമെന്നു തീര്‍ച്ചയായി. 10 വര്‍ഷം മുന്‍പു ക്ഷീരസംഘത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് ഇടപെട്ടു ഭരണസമിതി പിരിച്ചുവിടുകയും സിപിഐ അംഗങ്ങളെ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായി നിയമിക്കുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു സംഘം ലാഭത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐയെ ഒഴിവാക്കി കേരള കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു സിപിഎം മത്സരിച്ചത്. കേരള കോണ്‍ഗ്രസിനെതിരെ സമരം നടത്തുന്ന സിപിഎം ഇപ്പോള്‍ അവരുമായി കൂട്ടുകൂടുന്നതു രാഷ്ട്രീയ പാപ്പരത്തമാണെന്നാണു മണ്ഡലത്തിലെ സിപിഐ നേതാക്കള്‍ പറയുന്നത്.
തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ പഞ്ചായത്തില്‍ സിപിഐയ്ക്കുള്ള എല്ലാ സ്ഥാനമാനങ്ങളും രാജിവയ്ക്കണമെന്നാണു പാര്‍ട്ടിയുടെ തീരുമാനം. 29നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നേതാക്കളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നാണു പ്രാദേശിക നേതൃത്വം പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൈജാമയുടെ ചരട് അഴിക്കുന്നത് ബലാത്സംഗ ശ്രമം; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രിം കോടതി 

National
  •  7 days ago
No Image

എസ്.ഐ.ആര്‍: പ്രവാസികളുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍-റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

റമദാന്‍ ഒന്നാം ദിനം: ഷാര്‍ജ - ദുബൈ പാതകളില്‍ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നീണ്ട നിര; യാത്രക്കാര്‍ വലഞ്ഞു

uae
  •  7 days ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം കൊടുങ്കാറ്റായി സൂപ്പർതാരം

Cricket
  •  7 days ago
No Image

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം പുറത്ത്

Kerala
  •  7 days ago
No Image

ലോകകപ്പിൽ വീണ്ടും കളത്തിലിറങ്ങാൻ സഞ്ജു; നാലാം അങ്കത്തിൽ ഇന്ത്യയുടെ എതിരാളികൾ ഓറഞ്ച് പട

Cricket
  •  7 days ago
No Image

കാസര്‍കോട് ജില്ലയിലെ മുസ്‌ലിം വോട്ടുകള്‍ തള്ളിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ്; ഫോം 7 ഉപയോഗിക്കുമെന്ന് ഭീഷണി

Kerala
  •  7 days ago
No Image

In Depth Story: വന്ദേമാതരം നിര്‍ബന്ധമാക്കുമ്പോള്‍ 'യഹോവ സാക്ഷികള്‍ ദേശീയ ഗാനം ആലപിക്കേണ്ടതില്ല' എന്ന സുപ്രിംകോടതി ഉത്തരവ് വീണ്ടും ചര്‍ച്ചയാകുന്നു; 35 കൊല്ലം മുമ്പുള്ള നിയമയുദ്ധം

Trending
  •  7 days ago
No Image

കെ.എഫ്.ഡി.സി പ്ലാന്റേഷനുകളുടെ പാട്ടം 25 വർഷത്തേക്ക് കൂടി നീട്ടുന്നു; നീട്ടുന്നത് 7748 ഹെക്ടർ വനഭൂമിയുടെ പാട്ടം

Kerala
  •  7 days ago
No Image

എപ്സ്റ്റീൻ രേഖകളിൽ മോദിയെ കുറിച്ച് പുസ്തകമെഴുതിയ രവി മന്തയും

National
  •  7 days ago