HOME
DETAILS

ക്ഷീരസംഘം തിരഞ്ഞെടുപ്പ്; സി.പി.ഐയും സി.പി.എമ്മും ഏറ്റുമുട്ടുന്നു

  
backup
April 27, 2018 | 4:46 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

ചെറുതോണി: കഞ്ഞിക്കുഴിയില്‍ നടക്കുന്ന ക്ഷീരസംഘം തിരഞ്ഞെടുപ്പിനെച്ചൊല്ലി യുഡിഎഫിനു പിന്നാലെ എല്‍ഡിഎഫിലും കലഹം.
സിപിഎം കേരള കോണ്‍ഗ്രസുമായി (എം) കൂട്ടുചേര്‍ന്നു ക്ഷീരസംഘം തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രതിഷേധിച്ചു സിപിഐ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ക്ഷീരവികസന വകുപ്പ് ഭരിക്കുന്ന സിപിഐയോടു ചര്‍ച്ചയ്ക്കു പോലും തയാറാകാതെ സിപിഎം ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് ആരോപണം. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതോടെ അവസാനനിമിഷം സിപിഐ ഒരു സീറ്റിലേക്കു മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കേണ്ട അവസാനസമയം കഴിഞ്ഞപ്പോള്‍ മത്സരരംഗത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇല്ലാതായതോടെ മത്സരം സിപിഐയും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേരായി.
അടുത്തമാസം 11ന് ആണ് തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചു മത്സരരംഗത്ത് ഉറച്ചുനില്‍ക്കാന്‍തന്നെയാണു സിപിഐയുടെ തീരുമാനം. ഇതോടെ ഒന്‍പതു സീറ്റുള്ള ക്ഷീരസംഘത്തില്‍ ഒന്നിലേക്കു മാത്രമായി മത്സരം നടക്കുമെന്നു തീര്‍ച്ചയായി. 10 വര്‍ഷം മുന്‍പു ക്ഷീരസംഘത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് ഇടപെട്ടു ഭരണസമിതി പിരിച്ചുവിടുകയും സിപിഐ അംഗങ്ങളെ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായി നിയമിക്കുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു സംഘം ലാഭത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐയെ ഒഴിവാക്കി കേരള കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു സിപിഎം മത്സരിച്ചത്. കേരള കോണ്‍ഗ്രസിനെതിരെ സമരം നടത്തുന്ന സിപിഎം ഇപ്പോള്‍ അവരുമായി കൂട്ടുകൂടുന്നതു രാഷ്ട്രീയ പാപ്പരത്തമാണെന്നാണു മണ്ഡലത്തിലെ സിപിഐ നേതാക്കള്‍ പറയുന്നത്.
തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ പഞ്ചായത്തില്‍ സിപിഐയ്ക്കുള്ള എല്ലാ സ്ഥാനമാനങ്ങളും രാജിവയ്ക്കണമെന്നാണു പാര്‍ട്ടിയുടെ തീരുമാനം. 29നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നേതാക്കളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നാണു പ്രാദേശിക നേതൃത്വം പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി 

International
  •  a minute ago
No Image

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

uae
  •  14 minutes ago
No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  41 minutes ago
No Image

യുഎഇക്ക് പിന്നാലെ സഊദിയിലും പറക്കും ടാക്സി; പ്രഖ്യാപനവുമായി ആർച്ചർ ഏവിയേഷൻ സർവീസ്

Saudi-arabia
  •  41 minutes ago
No Image

രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

National
  •  an hour ago
No Image

റാസൽഖൈമയിലെ ഓൾഡ് കോർണിഷിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങിമരിച്ചു

uae
  •  an hour ago
No Image

ബെംഗളൂരു കവർച്ച: 7 കോടിയും ഡിവിആറും കൊണ്ടുപോയി, കൊള്ളക്കാർ സംസാരിച്ചത് കന്നഡ; ജീവനക്കാർക്ക് പങ്കില്ലെന്ന് സൂചന

crime
  •  an hour ago
No Image

മുന്‍ എം.എല്‍.എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; അടാട്ട് നിന്ന് ജനവിധി തേടും

Kerala
  •  an hour ago
No Image

30,000 ദിർഹം മുതൽ യുഎഇയിൽ ഒറ്റമുറി അപ്പാർട്മെന്റുകൾ ലഭ്യം; ഏറ്റവും കുറവ് വാടകനിരക്ക് ഈ എമിറേറ്റിൽ

uae
  •  2 hours ago
No Image

പത്താമൂഴം; ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  2 hours ago