HOME
DETAILS

ക്ഷീരസംഘം തിരഞ്ഞെടുപ്പ്; സി.പി.ഐയും സി.പി.എമ്മും ഏറ്റുമുട്ടുന്നു

  
backup
April 27, 2018 | 4:46 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

ചെറുതോണി: കഞ്ഞിക്കുഴിയില്‍ നടക്കുന്ന ക്ഷീരസംഘം തിരഞ്ഞെടുപ്പിനെച്ചൊല്ലി യുഡിഎഫിനു പിന്നാലെ എല്‍ഡിഎഫിലും കലഹം.
സിപിഎം കേരള കോണ്‍ഗ്രസുമായി (എം) കൂട്ടുചേര്‍ന്നു ക്ഷീരസംഘം തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രതിഷേധിച്ചു സിപിഐ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ക്ഷീരവികസന വകുപ്പ് ഭരിക്കുന്ന സിപിഐയോടു ചര്‍ച്ചയ്ക്കു പോലും തയാറാകാതെ സിപിഎം ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് ആരോപണം. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതോടെ അവസാനനിമിഷം സിപിഐ ഒരു സീറ്റിലേക്കു മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കേണ്ട അവസാനസമയം കഴിഞ്ഞപ്പോള്‍ മത്സരരംഗത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇല്ലാതായതോടെ മത്സരം സിപിഐയും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേരായി.
അടുത്തമാസം 11ന് ആണ് തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചു മത്സരരംഗത്ത് ഉറച്ചുനില്‍ക്കാന്‍തന്നെയാണു സിപിഐയുടെ തീരുമാനം. ഇതോടെ ഒന്‍പതു സീറ്റുള്ള ക്ഷീരസംഘത്തില്‍ ഒന്നിലേക്കു മാത്രമായി മത്സരം നടക്കുമെന്നു തീര്‍ച്ചയായി. 10 വര്‍ഷം മുന്‍പു ക്ഷീരസംഘത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് ഇടപെട്ടു ഭരണസമിതി പിരിച്ചുവിടുകയും സിപിഐ അംഗങ്ങളെ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായി നിയമിക്കുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു സംഘം ലാഭത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐയെ ഒഴിവാക്കി കേരള കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു സിപിഎം മത്സരിച്ചത്. കേരള കോണ്‍ഗ്രസിനെതിരെ സമരം നടത്തുന്ന സിപിഎം ഇപ്പോള്‍ അവരുമായി കൂട്ടുകൂടുന്നതു രാഷ്ട്രീയ പാപ്പരത്തമാണെന്നാണു മണ്ഡലത്തിലെ സിപിഐ നേതാക്കള്‍ പറയുന്നത്.
തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ പഞ്ചായത്തില്‍ സിപിഐയ്ക്കുള്ള എല്ലാ സ്ഥാനമാനങ്ങളും രാജിവയ്ക്കണമെന്നാണു പാര്‍ട്ടിയുടെ തീരുമാനം. 29നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നേതാക്കളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നാണു പ്രാദേശിക നേതൃത്വം പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ വെന്റിലേറ്ററിലൂടെ പുറത്തേക്കെറിഞ്ഞ് യുവതി

Kerala
  •  a month ago
No Image

തിരുവനന്തപുരത്തെ വിദ്യാർഥി സംഘർഷം: എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്; പ്രതിഷേധവുമായി ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച്

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം; മാർജിനൽ സീറ്റ് വർധനവ് അനുവദിച്ച് സർക്കാർ

Kerala
  •  a month ago
No Image

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

Kerala
  •  a month ago
No Image

ഹർഷിനയ്ക്ക് ആശ്വാസം; മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു; സർക്കാർ ജോലിയിൽ ഇന്ന് പ്രവേശിക്കും

Kerala
  •  a month ago
No Image

കാലവർഷം കേരളത്തിലേക്ക്; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

Kerala
  •  a month ago
No Image

തൽബിയത്  മന്ത്രധ്വനികളിൽ മിനാ; ഇന്ന് അറഫയിൽ സംഗമിക്കും

International
  •  a month ago
No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  a month ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  a month ago

No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a month ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  a month ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  a month ago
No Image

ഷാർജ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അപകടം; ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  a month ago