HOME
DETAILS

ക്ഷീരസംഘം തിരഞ്ഞെടുപ്പ്; സി.പി.ഐയും സി.പി.എമ്മും ഏറ്റുമുട്ടുന്നു

  
backup
April 27, 2018 | 4:46 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

ചെറുതോണി: കഞ്ഞിക്കുഴിയില്‍ നടക്കുന്ന ക്ഷീരസംഘം തിരഞ്ഞെടുപ്പിനെച്ചൊല്ലി യുഡിഎഫിനു പിന്നാലെ എല്‍ഡിഎഫിലും കലഹം.
സിപിഎം കേരള കോണ്‍ഗ്രസുമായി (എം) കൂട്ടുചേര്‍ന്നു ക്ഷീരസംഘം തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രതിഷേധിച്ചു സിപിഐ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. ക്ഷീരവികസന വകുപ്പ് ഭരിക്കുന്ന സിപിഐയോടു ചര്‍ച്ചയ്ക്കു പോലും തയാറാകാതെ സിപിഎം ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് ആരോപണം. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതോടെ അവസാനനിമിഷം സിപിഐ ഒരു സീറ്റിലേക്കു മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കേണ്ട അവസാനസമയം കഴിഞ്ഞപ്പോള്‍ മത്സരരംഗത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇല്ലാതായതോടെ മത്സരം സിപിഐയും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേരായി.
അടുത്തമാസം 11ന് ആണ് തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചു മത്സരരംഗത്ത് ഉറച്ചുനില്‍ക്കാന്‍തന്നെയാണു സിപിഐയുടെ തീരുമാനം. ഇതോടെ ഒന്‍പതു സീറ്റുള്ള ക്ഷീരസംഘത്തില്‍ ഒന്നിലേക്കു മാത്രമായി മത്സരം നടക്കുമെന്നു തീര്‍ച്ചയായി. 10 വര്‍ഷം മുന്‍പു ക്ഷീരസംഘത്തിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് ഇടപെട്ടു ഭരണസമിതി പിരിച്ചുവിടുകയും സിപിഐ അംഗങ്ങളെ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായി നിയമിക്കുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു സംഘം ലാഭത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐയെ ഒഴിവാക്കി കേരള കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു സിപിഎം മത്സരിച്ചത്. കേരള കോണ്‍ഗ്രസിനെതിരെ സമരം നടത്തുന്ന സിപിഎം ഇപ്പോള്‍ അവരുമായി കൂട്ടുകൂടുന്നതു രാഷ്ട്രീയ പാപ്പരത്തമാണെന്നാണു മണ്ഡലത്തിലെ സിപിഐ നേതാക്കള്‍ പറയുന്നത്.
തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ പഞ്ചായത്തില്‍ സിപിഐയ്ക്കുള്ള എല്ലാ സ്ഥാനമാനങ്ങളും രാജിവയ്ക്കണമെന്നാണു പാര്‍ട്ടിയുടെ തീരുമാനം. 29നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നേതാക്കളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നാണു പ്രാദേശിക നേതൃത്വം പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a day ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  a day ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  a day ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  a day ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  a day ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  a day ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  a day ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  a day ago