HOME
DETAILS

വാടാനപ്പള്ളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

  
Web Desk
January 04 2019 | 08:01 AM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%be%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8

വാടാനപ്പള്ളി: ഹര്‍ത്താല്‍ ദിനത്തില്‍ വാടാനപ്പള്ളിയില്‍ തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേല്‍ക്കുകയും രണ്ട് പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
വാടാനപ്പള്ളി ഗണേശ മംഗലത്ത് സ്വകാര്യ ഹോട്ടലില്‍ സംഘടിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വാടാനപ്പള്ളി ബീച്ച് കാട്ടില്‍ ഇണ്ണാറന്‍ കൃഷ്ണന്‍ കുട്ടി(മല്ലന്‍), തൃത്തല്ലൂര്‍ മഞ്ഞിപ്പറമ്പില്‍ സുജിത്ത്,വാടാനപ്പള്ളി ഉണ്ണിക്കോച്ചന്‍ രതീഷ് (ഫിസ) എന്നിവര്‍ക്കാണ് കുത്തേറ്റത്.
രതീഷിനും കൃഷ്ണന്‍ കുട്ടിക്കും കാലിനു വെട്ടേല്‍ക്കുകയും സുജിത്തിന് തോളെല്ലിനു സമീപം കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരായ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം കുണ്ടു വീട്ടില്‍ കെ.ബി ശ്രീജിത്ത്, മഠത്തിപ്പറമ്പില്‍ രാമദാസ് എന്നിവര്‍ക്കാണ് കല്ലേറില്‍ പരുക്കേറ്റത്. ശ്രീജിത്തിന് നെഞ്ചില്‍ സാരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ പ്രകടനവും ദേശീയ പാത ഉപരോധവും കഴിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗണേശ മംഗലത്ത് സംഘടിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
ബുധനാഴ്ച അപ്രഖ്യാപിത ഹര്‍ത്താലില്‍ തളിക്കുളം സ്വദേശി പണിക്കവീട്ടില്‍ ഫയാസിന്റെ ഗണേശമംഗലത്തെ റൈസ് ബൗള്‍ ഹോട്ടല്‍ അടപ്പിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലേയുമുണ്ടായത്. ഹര്‍ത്താല്‍ ദിനമായ ഇന്നലെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ 40 പേരടങ്ങുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ സംഘടിച്ചിരുന്നു. ഈ സമയം പ്രകടനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാപനം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു അക്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  15 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  31 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago