HOME
DETAILS

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

  
Salah
July 11 2025 | 06:07 AM

governor approved bhaskar karanavar murder case accused sherin release

തിരുവനന്തപുരം: ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്റെ ജയില്‍മോചനം അനുവദിച്ച് ഗവർണർ. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെ ഷെറിന് മോചനം ലഭിച്ചു. ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തെ ഏറെ വിവാദമായിരുന്നു. പിന്നാലെ ജയിലിൽ പ്രശ്നം സൃഷ്ടിച്ചതും ഷെറിന്റെ മോചനത്തിന് തടസമായി. ഗവർണർ നേരത്തെ മോചനത്തിനുള്ള ശുപാർശ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ വീണ്ടും നൽകിയ ശുപാർശയിലാണ് ഗവർണർ തീരുമാനമെടുത്തത്.

മാനുഷിക പരിഗണന, കുടുംബിനി, സ്ത്രീ, നല്ലനടപ്പ് എന്നീ പരിഗണനകളിലാണ് തടവിന് ഇളവു നൽകിയത്. ഷെറിന്‍ അടക്കം 11 പേർക്ക് ഇളവ് നൽകിയാണ് സർക്കാർ ശുപാർശ നൽകിയിരുന്നത്. ഈ പട്ടികയിലുള്ളവർക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ജീവപര്യന്തം തടവിനു ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

ഷെറിന് ഇടയ്ക്കിടെ പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായതുമാണ് നേരത്തെയുള്ള ജയിൽ മോചനത്തിനു തിരിച്ചടിയായത്. സര്‍ക്കാര്‍ ശുപാര്‍ശയിൽ ഇവരുടെ പേര് വന്നത് വലിയ വിവാദമായിരുന്നു. ശുപാർശ പരിഗണയ്ക്ക് ഇരിക്കുമ്പോഴും ഷെറിൻ ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും വാർത്തയായി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ വരുത്തിച്ചിരുന്നു. ശുപാര്‍ശയോടൊപ്പം ഈ ഫോം സര്‍ക്കാര്‍ പൂരിപ്പിച്ച് നൽകിയിരുന്നു.

ഭാസ്‌കര കാരണവര്‍ വധക്കേസ് 

2009 നവംബർ 8-നാണ് ചെങ്ങന്നൂരിലെ ചെറിയനാട് ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവരെ (66) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പിന്നീട് കേരളക്കരയെയാകെ ഞെട്ടിക്കുന്നതായിരുന്നു. കേസിൽ മുഖ്യപ്രതി ഭാസ്കര കാരണവരുടെ മകൻ ബിനുവിന്റെ ഭാര്യയായ ഷെറിൻ ആണെന്ന് കേരളം ഞെട്ടലോടെയാണ് കേട്ടത്. ഷെറിനും അവരുടെ കാമുകനായ ബാസിത്തും നിതിൻ, ഷാനു റഷീദ് എന്നീ പ്രതികളും ചേർന്നാണ് കൊലപാതകം നടത്തിയത്. 

സ്വത്ത് തർക്കങ്ങളും ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസ്കര കാരണവരുടെ ഇളയ മകൻ ബിനു ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഭാസ്കര കാരണവർ നിർധന കുടുംബത്തിൽ നിന്നുള്ള ഷെറിനെ മകന്റെ ഭാര്യയാക്കിയത്. വിവാഹശേഷം അമേരിക്കയിലേക്ക് കൊണ്ടുപോയ ഷെറിൻ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയും പിന്നാലെ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

പിന്നീട്, ഷെറിൻ അന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ഓർക്കൂട്ടി'ലൂടെ ബാസിത്ത് അലിയെ പരിചയപ്പെടുകയും അവർ തമ്മിൽ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഷെറിന്റെ വഴിവിട്ട ബന്ധങ്ങൾ ഭാസ്കര കാരണവർ കണ്ടുപിടിച്ചതോടെ, തന്റെ വിൽപത്രത്തിൽ സ്വത്ത് നൽകുന്നതിൽ നിന്ന് ഷെറിനെ ഒഴിവാക്കി. ഇതോടെയാണ് ഭാസ്കര കാരണവരെ കൊലപ്പെടുത്താൻ ഷെറിനും ബാസിത്തും ചേർന്ന് പദ്ധതിയിട്ടത്. കൊലപാതകം ഒരു മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചെങ്കിലും പൊലിസിന് സംശയം ഉണ്ടാവുകയായിരുന്നു. 

കൊലപാതകം നടന്ന ദിവസം രാത്രി ഷെറിന്റെ ഫോണിൽ നിന്ന് ഒരു നമ്പറിലേക്ക് 55 കോളുകൾ പോയതായി പൊലിസ് കണ്ടെത്തി. അത് ബാസിത്ത് അലിയുടെ നമ്പറായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ, അലമാരയുടെ പിടിയിൽ കണ്ട വിരലടയാളം ബാസിത്ത് അലിയുടേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.  89-ാം ദിവസം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മാവേലിക്കര അതിവേഗ കോടതി ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും, ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തു.

 

In a major development in the Chengannur Cheriyanad Bhaskara Karanavar murder case, Kerala Governor Rajendra Arlekar has approved the jail release of Sherin, the prime accused in the case. The Governor accepted the Kerala government’s recommendation for her early release, marking a significant turning point in this high-profile case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  5 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  5 hours ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  5 hours ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  5 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  6 hours ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  6 hours ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  6 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  7 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  7 hours ago