HOME
DETAILS

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

  
July 11, 2025 | 6:15 AM

governor approved bhaskar karanavar murder case accused sherin release

തിരുവനന്തപുരം: ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്റെ ജയില്‍മോചനം അനുവദിച്ച് ഗവർണർ. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെ ഷെറിന് മോചനം ലഭിച്ചു. ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തെ ഏറെ വിവാദമായിരുന്നു. പിന്നാലെ ജയിലിൽ പ്രശ്നം സൃഷ്ടിച്ചതും ഷെറിന്റെ മോചനത്തിന് തടസമായി. ഗവർണർ നേരത്തെ മോചനത്തിനുള്ള ശുപാർശ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ വീണ്ടും നൽകിയ ശുപാർശയിലാണ് ഗവർണർ തീരുമാനമെടുത്തത്.

മാനുഷിക പരിഗണന, കുടുംബിനി, സ്ത്രീ, നല്ലനടപ്പ് എന്നീ പരിഗണനകളിലാണ് തടവിന് ഇളവു നൽകിയത്. ഷെറിന്‍ അടക്കം 11 പേർക്ക് ഇളവ് നൽകിയാണ് സർക്കാർ ശുപാർശ നൽകിയിരുന്നത്. ഈ പട്ടികയിലുള്ളവർക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ജീവപര്യന്തം തടവിനു ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

ഷെറിന് ഇടയ്ക്കിടെ പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായതുമാണ് നേരത്തെയുള്ള ജയിൽ മോചനത്തിനു തിരിച്ചടിയായത്. സര്‍ക്കാര്‍ ശുപാര്‍ശയിൽ ഇവരുടെ പേര് വന്നത് വലിയ വിവാദമായിരുന്നു. ശുപാർശ പരിഗണയ്ക്ക് ഇരിക്കുമ്പോഴും ഷെറിൻ ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും വാർത്തയായി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ വരുത്തിച്ചിരുന്നു. ശുപാര്‍ശയോടൊപ്പം ഈ ഫോം സര്‍ക്കാര്‍ പൂരിപ്പിച്ച് നൽകിയിരുന്നു.

ഭാസ്‌കര കാരണവര്‍ വധക്കേസ് 

2009 നവംബർ 8-നാണ് ചെങ്ങന്നൂരിലെ ചെറിയനാട് ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവരെ (66) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പിന്നീട് കേരളക്കരയെയാകെ ഞെട്ടിക്കുന്നതായിരുന്നു. കേസിൽ മുഖ്യപ്രതി ഭാസ്കര കാരണവരുടെ മകൻ ബിനുവിന്റെ ഭാര്യയായ ഷെറിൻ ആണെന്ന് കേരളം ഞെട്ടലോടെയാണ് കേട്ടത്. ഷെറിനും അവരുടെ കാമുകനായ ബാസിത്തും നിതിൻ, ഷാനു റഷീദ് എന്നീ പ്രതികളും ചേർന്നാണ് കൊലപാതകം നടത്തിയത്. 

സ്വത്ത് തർക്കങ്ങളും ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസ്കര കാരണവരുടെ ഇളയ മകൻ ബിനു ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഭാസ്കര കാരണവർ നിർധന കുടുംബത്തിൽ നിന്നുള്ള ഷെറിനെ മകന്റെ ഭാര്യയാക്കിയത്. വിവാഹശേഷം അമേരിക്കയിലേക്ക് കൊണ്ടുപോയ ഷെറിൻ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയും പിന്നാലെ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

പിന്നീട്, ഷെറിൻ അന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ഓർക്കൂട്ടി'ലൂടെ ബാസിത്ത് അലിയെ പരിചയപ്പെടുകയും അവർ തമ്മിൽ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഷെറിന്റെ വഴിവിട്ട ബന്ധങ്ങൾ ഭാസ്കര കാരണവർ കണ്ടുപിടിച്ചതോടെ, തന്റെ വിൽപത്രത്തിൽ സ്വത്ത് നൽകുന്നതിൽ നിന്ന് ഷെറിനെ ഒഴിവാക്കി. ഇതോടെയാണ് ഭാസ്കര കാരണവരെ കൊലപ്പെടുത്താൻ ഷെറിനും ബാസിത്തും ചേർന്ന് പദ്ധതിയിട്ടത്. കൊലപാതകം ഒരു മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചെങ്കിലും പൊലിസിന് സംശയം ഉണ്ടാവുകയായിരുന്നു. 

കൊലപാതകം നടന്ന ദിവസം രാത്രി ഷെറിന്റെ ഫോണിൽ നിന്ന് ഒരു നമ്പറിലേക്ക് 55 കോളുകൾ പോയതായി പൊലിസ് കണ്ടെത്തി. അത് ബാസിത്ത് അലിയുടെ നമ്പറായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ, അലമാരയുടെ പിടിയിൽ കണ്ട വിരലടയാളം ബാസിത്ത് അലിയുടേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.  89-ാം ദിവസം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. മാവേലിക്കര അതിവേഗ കോടതി ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും, ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തു.

 

In a major development in the Chengannur Cheriyanad Bhaskara Karanavar murder case, Kerala Governor Rajendra Arlekar has approved the jail release of Sherin, the prime accused in the case. The Governor accepted the Kerala government’s recommendation for her early release, marking a significant turning point in this high-profile case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  3 days ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  3 days ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  4 days ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  4 days ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  4 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  4 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  4 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago