
സഊദിയിൽ ഒരു വർഷത്തിനിടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 93
റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേ൪ മരണപ്പെട്ടത്
ജിദ്ദ: സഊദിയിൽ ഒരു വർഷത്തിനിടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ 93 പേർ മരണപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ട് വെളിപ്പെടുത്തി. അതേസമയം ഇത്രയും പേ൪ മരിച്ചത് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവരാണ്. എന്നാൽ അപകടങ്ങളിൽ പരിക്കേറ്റ 15,638 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 10,860 പേരുടെ പരിക്കുകൾ പൂർണമായും ഭേദമായി. 1119 പേർക്ക് അംഗവൈകല്യം നേരിട്ടു. ഇവരുടെയും പരിക്കുകൾ ഭേദമായിട്ടുണ്ട്.
റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിൽ അപകടങ്ങളിൽ മരണപ്പെട്ടത് -22 പേർ. പരിക്കേറ്റ 2797 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ജിദ്ദയിൽ 13 പേർ മരണപ്പെട്ടു. 3172 പേർ ചികിത്സയിലാണ്.
തൊഴിൽ അപകടങ്ങളിൽ പെടുന്നവർക്ക് ഗോസി സമഗ്ര വൈദ്യ പരിചരണം ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടില്ല. തൊഴിൽ പരിക്കുകളെ കുറിച്ച് ഏഴു ദിവസത്തിനകം തൊഴിലാളിയോ പകരക്കാരനോ തൊഴിലുടമയെ അറിയിക്കൽ നിർബന്ധമാണ്. പ്രാഥമിക ശുശ്രൂഷകൾ കൊണ്ട് ഭേദമാകാത്ത പരിക്കുകളെ കുറിച്ച് തൊഴിലുടമകൾ തങ്ങൾക്ക് വിവരം ലഭിച്ച് മൂന്നു ദിവസത്തിനകം ഗോസി ഓഫീസിനെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴിൽ പരിക്കുകൾ മൂലം താൽക്കാലികമായി ജോലിക്ക് പോകാൻ കഴിയാത്ത കാലത്തെ പൂർണ വേതനത്തിന് തുല്യമായ അലവൻസ് ലഭിക്കുന്നതിന് ഗോസി വരിക്കാരായ തൊഴിലാളികൾക്ക് അവകാശമുണ്ട്. ഗോസി ചെലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വേതനത്തിന്റെ 75 ശതമാനമാണ് അവലൻസ് ആയി ലഭിക്കുക. തൊഴിൽ പരിക്ക് സംഭവിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ പരിക്ക് ഭേദമാകുന്നതു വരെയുള്ള കാലത്ത് അലവൻസ് വിതരണം ചെയ്യും.
തൊഴിൽ അപകടങ്ങളിൽ സ്ഥിരവൈകല്യം നേരിടുന്ന സഭദി തൊഴിലാളികൾക്ക് പൂർണ വേതനത്തിന് തുല്യമായ ധനസഹായത്തിന് അവകാശമുണ്ടാകും. ഇത്തരക്കാർ പ്രത്യേക മെഡിക്കൽ കമ്മിറ്റി നിർണയിക്കുന്നതു പ്രകാരം അഞ്ചു വർഷക്കാലം പതിവായി വൈദ്യപരിശോധനകൾക്ക് വിധേയരാകേണ്ടിവരും. വൈകല്യത്തിന്റെ തോതനുസരിച്ച് ധനസഹായ വിതരണം പുനഃപരിശോധിക്കും. തൊഴിൽ പരിക്കുകളിൽ സ്ഥിരവൈകല്യം നേരിടുന്നവർക്ക് പരസഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ തൊഴിലാളിക്ക് വിതരണം ചെയ്യുന്ന ധനസഹായത്തിന്റെ 50 ശതമാനം, പരമാവധി 3500 റിയാലിൽ കവിയാത്ത നിലക്ക് സഹായിയെ ചുമതലപ്പെടുത്തുന്നതിനും ധനസഹായം വിതരണം ചെയ്യും. സഹായിയെ വെക്കുന്നതിനുള്ള ധനസഹായം തുടരുന്നതിന് എത്രമാത്രം ആവശ്യമുണ്ടെന്ന കാര്യം തൊഴിൽ പരിക്കേറ്റ് സ്ഥിരവൈകല്യം നേരിട്ട തൊഴിലാളിയുടെ ആരോഗ്യ നില തുടർച്ചയായി പത്തു വർഷക്കാലം പരിശോധിച്ചാണ് തീരുമാനിക്കുക. പത്തു വർഷത്തിനു ശേഷവും പരസഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ സഹായിക്കുള്ള ധനസഹായ വിതരണം സ്ഥിരമാക്കി മാറ്റും.
തൊഴിൽ സ്ഥലത്തുണ്ടാകുന്ന അപകടങ്ങളിലും തൊഴിൽ മൂലമുണ്ടാകുന്ന അപകടങ്ങളിലും സംഭവിക്കുന്ന പരിക്കുകൾ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. താമസ സ്ഥലത്തു നിന്ന് തൊഴിൽ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന പരിക്കുകളും തൊഴിൽ പരിക്കുകളായി കണക്കാക്കപ്പെടും. തൊഴിൽ സ്വഭാവം മൂലമുണ്ടാകുന്ന രോഗങ്ങളും ഇതേ പോലെ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും.
തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയിൽ അടയ്‌ക്കേണ്ടത്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം തൊഴിൽ അപകട ഇൻഷുറൻസ് വിഹിതം ഗോസിയിൽ അടയ്ക്കൽ നിർബന്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 4 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 4 days ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 4 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 4 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
Kerala
• 4 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍
Cricket
• 4 days ago
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ
International
• 4 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 4 days ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 4 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 4 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു
Football
• 4 days ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 4 days ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 4 days ago
ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2018ല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത്
Kerala
• 4 days ago
അമീബിക് മസ്തിഷ്കജ്വരം; ആക്കുളം നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം
Kerala
• 4 days ago
'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 4 days ago
കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 4 days ago
റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍
National
• 4 days ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍
Saudi-arabia
• 4 days ago
10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
National
• 4 days ago
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 4 days ago