HOME
DETAILS

സഊദിയിൽ ഒരു വർഷത്തിനിടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 93

  
backup
February 20, 2020 | 4:23 PM

one-year-died-issue-1234

 

 

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേ൪ മരണപ്പെട്ടത്

 

ജിദ്ദ: സഊദിയിൽ ഒരു വർഷത്തിനിടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ 93 പേർ മരണപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ട് വെളിപ്പെടുത്തി. അതേസമയം ഇത്രയും പേ൪ മരിച്ചത് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവരാണ്. എന്നാൽ അപകടങ്ങളിൽ പരിക്കേറ്റ 15,638 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 10,860 പേരുടെ പരിക്കുകൾ പൂർണമായും ഭേദമായി. 1119 പേർക്ക് അംഗവൈകല്യം നേരിട്ടു. ഇവരുടെയും പരിക്കുകൾ ഭേദമായിട്ടുണ്ട്. 

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിൽ അപകടങ്ങളിൽ മരണപ്പെട്ടത് -22 പേർ. പരിക്കേറ്റ 2797 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ജിദ്ദയിൽ 13 പേർ മരണപ്പെട്ടു. 3172 പേർ ചികിത്സയിലാണ്. 

തൊഴിൽ അപകടങ്ങളിൽ പെടുന്നവർക്ക് ഗോസി സമഗ്ര വൈദ്യ പരിചരണം ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടില്ല. തൊഴിൽ പരിക്കുകളെ കുറിച്ച് ഏഴു ദിവസത്തിനകം തൊഴിലാളിയോ പകരക്കാരനോ തൊഴിലുടമയെ അറിയിക്കൽ നിർബന്ധമാണ്. പ്രാഥമിക ശുശ്രൂഷകൾ കൊണ്ട് ഭേദമാകാത്ത പരിക്കുകളെ കുറിച്ച് തൊഴിലുടമകൾ തങ്ങൾക്ക് വിവരം ലഭിച്ച് മൂന്നു ദിവസത്തിനകം ഗോസി ഓഫീസിനെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

തൊഴിൽ പരിക്കുകൾ മൂലം താൽക്കാലികമായി ജോലിക്ക് പോകാൻ കഴിയാത്ത കാലത്തെ പൂർണ വേതനത്തിന് തുല്യമായ അലവൻസ് ലഭിക്കുന്നതിന് ഗോസി വരിക്കാരായ തൊഴിലാളികൾക്ക് അവകാശമുണ്ട്. ഗോസി ചെലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വേതനത്തിന്റെ 75 ശതമാനമാണ് അവലൻസ് ആയി ലഭിക്കുക. തൊഴിൽ പരിക്ക് സംഭവിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ പരിക്ക് ഭേദമാകുന്നതു വരെയുള്ള കാലത്ത് അലവൻസ് വിതരണം ചെയ്യും. 

തൊഴിൽ അപകടങ്ങളിൽ സ്ഥിരവൈകല്യം നേരിടുന്ന സഭദി തൊഴിലാളികൾക്ക് പൂർണ വേതനത്തിന് തുല്യമായ ധനസഹായത്തിന് അവകാശമുണ്ടാകും. ഇത്തരക്കാർ പ്രത്യേക മെഡിക്കൽ കമ്മിറ്റി നിർണയിക്കുന്നതു പ്രകാരം അഞ്ചു വർഷക്കാലം പതിവായി വൈദ്യപരിശോധനകൾക്ക് വിധേയരാകേണ്ടിവരും. വൈകല്യത്തിന്റെ തോതനുസരിച്ച് ധനസഹായ വിതരണം പുനഃപരിശോധിക്കും. തൊഴിൽ പരിക്കുകളിൽ സ്ഥിരവൈകല്യം നേരിടുന്നവർക്ക് പരസഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ തൊഴിലാളിക്ക് വിതരണം ചെയ്യുന്ന ധനസഹായത്തിന്റെ 50 ശതമാനം, പരമാവധി 3500 റിയാലിൽ കവിയാത്ത നിലക്ക് സഹായിയെ ചുമതലപ്പെടുത്തുന്നതിനും ധനസഹായം വിതരണം ചെയ്യും. സഹായിയെ വെക്കുന്നതിനുള്ള ധനസഹായം തുടരുന്നതിന് എത്രമാത്രം ആവശ്യമുണ്ടെന്ന കാര്യം തൊഴിൽ പരിക്കേറ്റ് സ്ഥിരവൈകല്യം നേരിട്ട തൊഴിലാളിയുടെ ആരോഗ്യ നില തുടർച്ചയായി പത്തു വർഷക്കാലം പരിശോധിച്ചാണ് തീരുമാനിക്കുക. പത്തു വർഷത്തിനു ശേഷവും പരസഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ സഹായിക്കുള്ള ധനസഹായ വിതരണം സ്ഥിരമാക്കി മാറ്റും. 

തൊഴിൽ സ്ഥലത്തുണ്ടാകുന്ന അപകടങ്ങളിലും തൊഴിൽ മൂലമുണ്ടാകുന്ന അപകടങ്ങളിലും സംഭവിക്കുന്ന പരിക്കുകൾ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. താമസ സ്ഥലത്തു നിന്ന് തൊഴിൽ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന പരിക്കുകളും തൊഴിൽ പരിക്കുകളായി കണക്കാക്കപ്പെടും. തൊഴിൽ സ്വഭാവം മൂലമുണ്ടാകുന്ന രോഗങ്ങളും ഇതേ പോലെ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. 

തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയിൽ അടയ്‌ക്കേണ്ടത്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം തൊഴിൽ അപകട ഇൻഷുറൻസ് വിഹിതം ഗോസിയിൽ അടയ്ക്കൽ നിർബന്ധമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  10 days ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  10 days ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  10 days ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  10 days ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  10 days ago
No Image

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

uae
  •  10 days ago
No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  10 days ago
No Image

'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി

Saudi-arabia
  •  10 days ago
No Image

'ബഹുസ്വര ഇന്ത്യയെ ഒരു വിഭാഗത്തിലേക്ക് മാത്രം ചുരുക്കുകയാണ് മോദിയും പാര്‍ട്ടിയും'  ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സൊഹ്‌റാന്‍ മംദാനി

International
  •  10 days ago
No Image

'സര്‍, ഒരു നിവേദനം ഉണ്ട് '; സുരേഷ്‌ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികന്‍; പിടിച്ചുമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍

Kerala
  •  10 days ago

No Image

UAE Traffic Law: ഗുരുതര കുറ്റകൃത്യം ചെയ്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; ജയില്‍ ശിക്ഷ, 25 ലക്ഷംരൂപ വരെ പിഴ, യു.എ.ഇയില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍

uae
  •  10 days ago
No Image

'അവൻ 11 പൊസിഷനുകളിലും ബാറ്റ് ചെയ്യാൻ കഴിവുള്ളവൻ'; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്

Cricket
  •  10 days ago
No Image

കളി കാര്യമായി; തമാശക്ക് 'ഗുളിക ചലഞ്ച്' നടത്തി അമിത അളവിൽ അയൺ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala
  •  10 days ago
No Image

ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ 

Kerala
  •  10 days ago