HOME
DETAILS

സഊദിയിൽ ഒരു വർഷത്തിനിടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 93

  
backup
February 20, 2020 | 4:23 PM

one-year-died-issue-1234

 

 

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേ൪ മരണപ്പെട്ടത്

 

ജിദ്ദ: സഊദിയിൽ ഒരു വർഷത്തിനിടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ 93 പേർ മരണപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ട് വെളിപ്പെടുത്തി. അതേസമയം ഇത്രയും പേ൪ മരിച്ചത് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവരാണ്. എന്നാൽ അപകടങ്ങളിൽ പരിക്കേറ്റ 15,638 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 10,860 പേരുടെ പരിക്കുകൾ പൂർണമായും ഭേദമായി. 1119 പേർക്ക് അംഗവൈകല്യം നേരിട്ടു. ഇവരുടെയും പരിക്കുകൾ ഭേദമായിട്ടുണ്ട്. 

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിൽ അപകടങ്ങളിൽ മരണപ്പെട്ടത് -22 പേർ. പരിക്കേറ്റ 2797 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ജിദ്ദയിൽ 13 പേർ മരണപ്പെട്ടു. 3172 പേർ ചികിത്സയിലാണ്. 

തൊഴിൽ അപകടങ്ങളിൽ പെടുന്നവർക്ക് ഗോസി സമഗ്ര വൈദ്യ പരിചരണം ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടില്ല. തൊഴിൽ പരിക്കുകളെ കുറിച്ച് ഏഴു ദിവസത്തിനകം തൊഴിലാളിയോ പകരക്കാരനോ തൊഴിലുടമയെ അറിയിക്കൽ നിർബന്ധമാണ്. പ്രാഥമിക ശുശ്രൂഷകൾ കൊണ്ട് ഭേദമാകാത്ത പരിക്കുകളെ കുറിച്ച് തൊഴിലുടമകൾ തങ്ങൾക്ക് വിവരം ലഭിച്ച് മൂന്നു ദിവസത്തിനകം ഗോസി ഓഫീസിനെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

തൊഴിൽ പരിക്കുകൾ മൂലം താൽക്കാലികമായി ജോലിക്ക് പോകാൻ കഴിയാത്ത കാലത്തെ പൂർണ വേതനത്തിന് തുല്യമായ അലവൻസ് ലഭിക്കുന്നതിന് ഗോസി വരിക്കാരായ തൊഴിലാളികൾക്ക് അവകാശമുണ്ട്. ഗോസി ചെലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വേതനത്തിന്റെ 75 ശതമാനമാണ് അവലൻസ് ആയി ലഭിക്കുക. തൊഴിൽ പരിക്ക് സംഭവിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ പരിക്ക് ഭേദമാകുന്നതു വരെയുള്ള കാലത്ത് അലവൻസ് വിതരണം ചെയ്യും. 

തൊഴിൽ അപകടങ്ങളിൽ സ്ഥിരവൈകല്യം നേരിടുന്ന സഭദി തൊഴിലാളികൾക്ക് പൂർണ വേതനത്തിന് തുല്യമായ ധനസഹായത്തിന് അവകാശമുണ്ടാകും. ഇത്തരക്കാർ പ്രത്യേക മെഡിക്കൽ കമ്മിറ്റി നിർണയിക്കുന്നതു പ്രകാരം അഞ്ചു വർഷക്കാലം പതിവായി വൈദ്യപരിശോധനകൾക്ക് വിധേയരാകേണ്ടിവരും. വൈകല്യത്തിന്റെ തോതനുസരിച്ച് ധനസഹായ വിതരണം പുനഃപരിശോധിക്കും. തൊഴിൽ പരിക്കുകളിൽ സ്ഥിരവൈകല്യം നേരിടുന്നവർക്ക് പരസഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ തൊഴിലാളിക്ക് വിതരണം ചെയ്യുന്ന ധനസഹായത്തിന്റെ 50 ശതമാനം, പരമാവധി 3500 റിയാലിൽ കവിയാത്ത നിലക്ക് സഹായിയെ ചുമതലപ്പെടുത്തുന്നതിനും ധനസഹായം വിതരണം ചെയ്യും. സഹായിയെ വെക്കുന്നതിനുള്ള ധനസഹായം തുടരുന്നതിന് എത്രമാത്രം ആവശ്യമുണ്ടെന്ന കാര്യം തൊഴിൽ പരിക്കേറ്റ് സ്ഥിരവൈകല്യം നേരിട്ട തൊഴിലാളിയുടെ ആരോഗ്യ നില തുടർച്ചയായി പത്തു വർഷക്കാലം പരിശോധിച്ചാണ് തീരുമാനിക്കുക. പത്തു വർഷത്തിനു ശേഷവും പരസഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ സഹായിക്കുള്ള ധനസഹായ വിതരണം സ്ഥിരമാക്കി മാറ്റും. 

തൊഴിൽ സ്ഥലത്തുണ്ടാകുന്ന അപകടങ്ങളിലും തൊഴിൽ മൂലമുണ്ടാകുന്ന അപകടങ്ങളിലും സംഭവിക്കുന്ന പരിക്കുകൾ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. താമസ സ്ഥലത്തു നിന്ന് തൊഴിൽ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന പരിക്കുകളും തൊഴിൽ പരിക്കുകളായി കണക്കാക്കപ്പെടും. തൊഴിൽ സ്വഭാവം മൂലമുണ്ടാകുന്ന രോഗങ്ങളും ഇതേ പോലെ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. 

തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയിൽ അടയ്‌ക്കേണ്ടത്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം തൊഴിൽ അപകട ഇൻഷുറൻസ് വിഹിതം ഗോസിയിൽ അടയ്ക്കൽ നിർബന്ധമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  21 days ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  21 days ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  21 days ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  21 days ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  21 days ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  21 days ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  21 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  21 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  21 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  21 days ago