HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്ന മൂന്ന് 'പെണ്ണുങ്ങള്‍'

  
backup
February 02, 2019 | 4:17 PM

loksabha-election-bjp-fear-three-women-spm-desheeyam

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയം നേടാനുള്ള സര്‍വ അടവുകളും ബി.ജെ.പി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. വാഗ്ദാന പെരുമഴയില്‍ ജനങ്ങളുടെ വിശ്വാസ്യത എത്രമാത്രം നേടാനാവുമെന്ന ഭയം പാര്‍ട്ടിക്കുണ്ടായിരിക്കെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള മൂന്ന് 'പെണ്ണുങ്ങളാണ്' മോദിക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിരിക്കുന്നത്. പ്രിയങ്കാ ഗാന്ധി വദ്ര, മായാവതി, മമത ബാനര്‍ജി എന്നിവരാണ് ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നവര്‍.

സ്വാതന്ത്രത്തിന് ശേഷം ഇന്ത്യയില്‍ ഭരണം നടത്തിയ നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നാണ് പ്രിയങ്കയുടെ വരവ്. പ്രിയങ്കയുടെ വരവിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ മാസമാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നുള്ളതാണ് പ്രിയങ്കയുടെ പ്രാഥമിക ചുമതല.

 


എന്‍.ഡി.എയുടെ ഉറക്കം കെടുത്തി പ്രതിപക്ഷ ഐക്യത്തിനായി നേതൃത്വം നല്‍കുന്നവരാണ് മമതാ ബാനര്‍ജിയും മായാവതിയും. എന്‍.ഡി.എയിലുള്ളതിനേക്കാള്‍ ശക്തരായ സ്ത്രീകളാണ് പ്രതിപക്ഷത്തുള്ളതെന്നും വോട്ടര്‍മാരെ പ്രത്യേകിച്ചും വനിതകളെ സാധീനിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ബി.ജെ.പി വിട്ട മുന്‍ധനമന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. ഭൂരിപക്ഷ ഹിന്ദി ഭൂമികളില്‍ ബി.ജെ.പി പരാജയപ്പെട്ടതോടെ അവരുടെ ഭീതി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ വരവ് ബി.ജെ.പിയെ അസ്വസ്ഥരാക്കിയെന്നാണ് പിന്നീടുണ്ടായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ധിരാഗാന്ധിയുടെ മുഖച്ഛായയും ജനങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള വ്യത്യസ്തതയുമായാണ് മറ്റുള്ളവരില്‍ നിന്ന് പ്രിയങ്കയെ വ്യത്യസ്തയാക്കുന്നത്.

 

രാഷ്ട്രീയത്തില്‍ വളരെയധികം തഴക്കവും പഴക്കവുമുള്ള മറ്റു രണ്ട് വനിതകളും പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്താനുള്ള മോദിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.അടുത്ത വര്‍ഷം സഖ്യസര്‍ക്കാര്‍ രൂപീകരിച്ചാല്‍ പ്രധാനമന്ത്രിയാവാന്‍ ഇരുവരും യോഗ്യരാണ്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി) നേതൃത്വത്തിലുള്ള 63 കാരിയായ മുന്‍ അധ്യാപിക മായാവതി അഖിലേഷിന്റെ സമാജ്‌വാദിയുമായി സഖ്യമുണ്ടാക്കിയതോടെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ചങ്കിടിപ്പ് വര്‍ധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള യു.പിയിലെ ദലിത്, മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഐക്യപ്പെടുന്നത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാവും.

രണ്ട് വര്‍ഷം കേന്ദ്രമന്ത്രിയും നിലവില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ തൃണമൂല്‍ നേതാവ് മമത കൊല്‍ക്കത്തിയില്‍ പ്രതിപക്ഷ റാലി സംഘടിപ്പിച്ചതോടെ ബി.ജെ.പി വിരുദ്ധ സഖ്യത്തിനുള്ള അടിത്തറ പോകുകയായിരുന്നു. റാലിയില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

പ്രതിപക്ഷത്തിന് ഐക്യമില്ലെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ടെങ്കിലും എസ്.പിയും ബി.എസ്.പിയും സഖ്യമായി മത്സരിക്കുന്ന യു.പിയിലെ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് ഇരു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസും എസ്.പി-ബി.എസ്.പി സഖ്യവും തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കിയേക്കും. തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. മമതാ ബാനര്‍ജിയുമായി കോണ്‍ഗ്രസ് ഔദ്യോഗികമായി സംഖ്യമുണ്ടാക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കൊല്‍ക്കത്തിയില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്തതോടെ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാനുള്ള സാധ്യതയുയര്‍ത്തുന്നുണ്ട്. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദിനേഷ് ത്രിവേദി വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  3 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  3 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  3 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  3 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  3 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  3 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  3 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  3 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  3 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  3 days ago