HOME
DETAILS

ദേശീയ പൗരത്വ ഭേദഗതി ബില്‍: മേഘാലയയിലെ എന്‍.പി.പിയും എന്‍.ഡി.എ വിട്ടേക്കും

  
backup
February 06, 2019 | 7:04 PM

npp-to-leave-nda

 

ഷില്ലോങ്: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലിയുള്ള വിവാദം കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനിടയില്‍ മേഘാലയയില്‍ ഘടകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യും എന്‍.ഡി.എ വിടാനൊരുങ്ങുന്നു.


കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രൂക്ഷമായ എതിര്‍പ്പ് ഉയരുന്നത്. അസമില്‍ ഘടകക്ഷിയായ അസം ഗണപരിഷത്ത് എന്‍.ഡി.എ വിട്ട്, ബില്ലിനെതിരായി പ്രതിഷേധിക്കുന്ന പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു.


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 10 രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ലിനെതിരേ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇപ്പോഴിതാ മേഘാലയയിലെ സഖ്യസര്‍ക്കാരിലും പ്രതിഷേധം ഉയര്‍ന്നത് ബി.ജെ.പിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.


മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മയാണ് ഇന്നവെ മുന്നണി വിടുന്ന കാര്യം അറിയിച്ചത്. വിവാദമായ ബില്ലിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ അനുയോജ്യമായ സമയത്ത് മുന്നണിയില്‍ നിന്ന് രാജിവയ്ക്കാന്‍ പാര്‍ട്ടി തയാറാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


രാജ്യസഭയിലും ബില്ലുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ എന്‍.ഡി.എയുമായുള്ള മുന്നണി ബന്ധത്തെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്നും കോണ്‍റാഡ് സാങ്മ പറഞ്ഞു. ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് നിരവധി സംഘനകള്‍ ഇതിനകം തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് അനുയോജ്യമായ സമയത്ത് മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.


മേഘാലയക്കു പുറമെ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയാണ് ഭരിക്കുന്നത്. എന്നിരുന്നാലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


കഴിഞ്ഞ ജനുവരി എട്ടിന് ബില്‍ ലോക്‌സഭയില്‍ പാസാക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ മുസ്്‌ലിംകളല്ലാത്ത ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.


രാജ്യസഭയില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ അതിനെതിരേ വോട്ട് ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി മറ്റുപല പാര്‍ട്ടികളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ രണ്ട് പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്. അതിനിടയിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ മാർക്കറ്റിൽ നിന്ന് 6,60,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ചു; രണ്ടാം മണിക്കൂറിൽ ദുബൈ പൊലിസ് കൈയ്യോടെ പൊക്കി

uae
  •  11 days ago
No Image

പാലക്കാട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നും ആംബുലന്‍സില്‍ സാധനങ്ങള്‍ എത്തിച്ച പഞ്ചായത്തിനെതിരേ പരാതി; ആംബുലന്‍സ് ചരക്കുവണ്ടിയാക്കിയെന്ന്

Kerala
  •  11 days ago
No Image

ശക്തമായി തിരമാലയില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

Kerala
  •  11 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ഇന്ന്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത

National
  •  11 days ago
No Image

ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു

uae
  •  11 days ago
No Image

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

Kerala
  •  11 days ago
No Image

UAE traffic alert: ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗപരിധി കുറച്ചു; ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വി.എസ്.എല്‍ ഇന്ന് മുതല്‍

uae
  •  11 days ago
No Image

പെരിന്തൽമണ്ണയിൽ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്

Kerala
  •  11 days ago
No Image

കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  11 days ago
No Image

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ

Kerala
  •  11 days ago