HOME
DETAILS

ദേശീയ പൗരത്വ ഭേദഗതി ബില്‍: മേഘാലയയിലെ എന്‍.പി.പിയും എന്‍.ഡി.എ വിട്ടേക്കും

  
backup
February 06, 2019 | 7:04 PM

npp-to-leave-nda

 

ഷില്ലോങ്: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലിയുള്ള വിവാദം കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനിടയില്‍ മേഘാലയയില്‍ ഘടകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യും എന്‍.ഡി.എ വിടാനൊരുങ്ങുന്നു.


കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രൂക്ഷമായ എതിര്‍പ്പ് ഉയരുന്നത്. അസമില്‍ ഘടകക്ഷിയായ അസം ഗണപരിഷത്ത് എന്‍.ഡി.എ വിട്ട്, ബില്ലിനെതിരായി പ്രതിഷേധിക്കുന്ന പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു.


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 10 രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ലിനെതിരേ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇപ്പോഴിതാ മേഘാലയയിലെ സഖ്യസര്‍ക്കാരിലും പ്രതിഷേധം ഉയര്‍ന്നത് ബി.ജെ.പിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.


മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മയാണ് ഇന്നവെ മുന്നണി വിടുന്ന കാര്യം അറിയിച്ചത്. വിവാദമായ ബില്ലിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ അനുയോജ്യമായ സമയത്ത് മുന്നണിയില്‍ നിന്ന് രാജിവയ്ക്കാന്‍ പാര്‍ട്ടി തയാറാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


രാജ്യസഭയിലും ബില്ലുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ എന്‍.ഡി.എയുമായുള്ള മുന്നണി ബന്ധത്തെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്നും കോണ്‍റാഡ് സാങ്മ പറഞ്ഞു. ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് നിരവധി സംഘനകള്‍ ഇതിനകം തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് അനുയോജ്യമായ സമയത്ത് മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.


മേഘാലയക്കു പുറമെ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയാണ് ഭരിക്കുന്നത്. എന്നിരുന്നാലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


കഴിഞ്ഞ ജനുവരി എട്ടിന് ബില്‍ ലോക്‌സഭയില്‍ പാസാക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ മുസ്്‌ലിംകളല്ലാത്ത ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.


രാജ്യസഭയില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ അതിനെതിരേ വോട്ട് ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി മറ്റുപല പാര്‍ട്ടികളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ രണ്ട് പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്. അതിനിടയിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല": തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ കാംപയിനുമായി ആശമാർ

Kerala
  •  7 days ago
No Image

വോട്ടർ പട്ടികയിൽ 78,111 'അജ്ഞാതർ'; മൊത്തം വോട്ടർമാരുടെ 0.28% പേരെ കണ്ടെത്താനായില്ല

Kerala
  •  7 days ago
No Image

വർഷങ്ങളായുള്ള ആവശ്യം ചവറ്റുകുട്ടയിൽ; ആറു കഴിഞ്ഞാൽ ട്രെയിനില്ല: കോഴിക്കോട്-കാസർകോട് യാത്രക്കാർക്ക് രാത്രി ആറു മണിക്കൂർ കാത്തിരിപ്പ്

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ, സൂക്ഷ്മപരിശോധന ശനിയാഴ്ച

Kerala
  •  7 days ago
No Image

ദുബൈ എയര്‍ഷോയില്‍ കാണികളെ ആകർഷിച്ചു കേരളത്തിലെ രണ്ട് കമ്പനികള്‍

uae
  •  7 days ago
No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  7 days ago
No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  7 days ago
No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 days ago