HOME
DETAILS

ദേശീയ പൗരത്വ ഭേദഗതി ബില്‍: മേഘാലയയിലെ എന്‍.പി.പിയും എന്‍.ഡി.എ വിട്ടേക്കും

  
backup
February 06, 2019 | 7:04 PM

npp-to-leave-nda

 

ഷില്ലോങ്: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലിയുള്ള വിവാദം കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനിടയില്‍ മേഘാലയയില്‍ ഘടകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യും എന്‍.ഡി.എ വിടാനൊരുങ്ങുന്നു.


കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രൂക്ഷമായ എതിര്‍പ്പ് ഉയരുന്നത്. അസമില്‍ ഘടകക്ഷിയായ അസം ഗണപരിഷത്ത് എന്‍.ഡി.എ വിട്ട്, ബില്ലിനെതിരായി പ്രതിഷേധിക്കുന്ന പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു.


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 10 രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ലിനെതിരേ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇപ്പോഴിതാ മേഘാലയയിലെ സഖ്യസര്‍ക്കാരിലും പ്രതിഷേധം ഉയര്‍ന്നത് ബി.ജെ.പിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.


മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മയാണ് ഇന്നവെ മുന്നണി വിടുന്ന കാര്യം അറിയിച്ചത്. വിവാദമായ ബില്ലിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ അനുയോജ്യമായ സമയത്ത് മുന്നണിയില്‍ നിന്ന് രാജിവയ്ക്കാന്‍ പാര്‍ട്ടി തയാറാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


രാജ്യസഭയിലും ബില്ലുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ എന്‍.ഡി.എയുമായുള്ള മുന്നണി ബന്ധത്തെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്നും കോണ്‍റാഡ് സാങ്മ പറഞ്ഞു. ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് നിരവധി സംഘനകള്‍ ഇതിനകം തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് അനുയോജ്യമായ സമയത്ത് മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.


മേഘാലയക്കു പുറമെ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയാണ് ഭരിക്കുന്നത്. എന്നിരുന്നാലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


കഴിഞ്ഞ ജനുവരി എട്ടിന് ബില്‍ ലോക്‌സഭയില്‍ പാസാക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ മുസ്്‌ലിംകളല്ലാത്ത ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.


രാജ്യസഭയില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ അതിനെതിരേ വോട്ട് ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി മറ്റുപല പാര്‍ട്ടികളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ രണ്ട് പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്. അതിനിടയിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  3 minutes ago
No Image

ചേര്‍ത്തലയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

Kerala
  •  29 minutes ago
No Image

അമേരിക്കയിൽ വെടിവെപ്പ്; മരിച്ചവരിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിയും, നാല് മരണം, പരുക്കേറ്റ 14 പേരിൽ നിരവധിപേരുടെ നിലഗുരുതരം

International
  •  30 minutes ago
No Image

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ അവസാനത്തോടെയെന്ന് സൂചന; പ്രഖ്യാപനം ഈ മാസം

Kerala
  •  an hour ago
No Image

'നിശബ്ദത നിഷ്പക്ഷതയല്ല, ഒഴിഞ്ഞുമാറലാണ്' ഖാംനഈയുടെ വധത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സോണിയ

National
  •  2 hours ago
No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  2 hours ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  2 hours ago
No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  2 hours ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  2 hours ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  2 hours ago