HOME
DETAILS

ഇവര്‍ വൈകല്യത്തെ വരകൊണ്ട് തോല്‍പ്പിച്ചവര്‍

  
backup
February 07, 2019 | 4:24 AM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f

കോഴിക്കോട്: ജലഛായത്തില്‍ തുടിച്ചുനില്‍ക്കുന്ന ബേപ്പൂരിന്റെ സ്വന്തം സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍, പാറയുടെ മുകളിലിരുന്നു സൂര്യനെ നോക്കിനില്‍ക്കുന്ന കുട്ടി, മ്യൂറല്‍ പെയിന്റിങ്ങില്‍ വിരിഞ്ഞ പ്രേമഭാജനങ്ങള്‍ കൃഷ്ണനും രാധയും... ജീവിതത്തിന്റെ പോരായ്മകളെ കാന്‍വാസിലേക്കാവാഹിച്ച് വെളിച്ചം പകരുകയാണ് ഒരുകൂട്ടം ഭിന്നശേഷിക്കാര്‍. വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും അവയ്ക്ക് തങ്ങളുടെ കഴിവുകള്‍കൊണ്ട് മറുപടി പറയുകയാണ് ഈ കലാകാരന്മാര്‍. സ്വന്തം ദുഃഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും കാന്‍വാസില്‍ നിറച്ച 14 ജില്ലകളിലെ 50 ഭിന്നശേഷി ചിത്രകാരന്മാര്‍. പരസ്പരം ഒരു പരിചയവുമില്ലാത്ത അവരുടെ ചിത്രങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ജലഛായത്തിലും പെന്‍സില്‍ ഡ്രോയിങ്ങിലും ചര്‍ക്കോളിലും പിറവികൊണ്ടത് പരിമിതികളെ അതിജീവിച്ച 100 ചിത്രങ്ങള്‍.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡ്രീം ഓഫ് അസ് കൂട്ടായ്മയും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിസബിലിറ്റിയും ചേര്‍ന്നാണ് 'സ്വപ്നചിത്ര 2019' എന്ന പേരില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഏറ്റവും വലിയ ചിത്രപ്രദര്‍ശനവും വില്‍പനയും ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്നത്.
ചിത്രരചനാ രംഗത്തു ശാസ്ത്രീയമായ പരീശീലനം സിദ്ധിച്ചവര്‍ക്കു മാത്രം സാധിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണു പലതും. ചിത്രങ്ങള്‍ക്ക് 1000 മുതല്‍ 7000 രൂപ വിലയാണു നിശ്ചയിച്ചിട്ടുള്ളത്. ഏറെ പ്രതിബന്ധങ്ങളെ മറികടന്ന സര്‍ഗശേഷി പ്രദര്‍ശിപ്പിക്കുന്ന കലാകാരന്മാരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യംകൂടി ഈ പ്രദര്‍ശനത്തിനുണ്ട്.
ചിത്രങ്ങളുടെ വില്‍പന നടത്തി കലാകാരന്മാര്‍ നിശ്ചയിച്ച തുക അവരെ തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയും സ്‌പെഷല്‍ സ്‌കൂള്‍ മുഖാന്തരവുമാണ് 700 പേരില്‍നിന്ന് നൂറുപേരെ തിരഞ്ഞെടുത്തത്. ഒന്‍പതു വയസുമുതല്‍ 50 വയസു വരെയുള്ളവര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
'സ്വപ്നചിത്ര' എന്ന പേരില്‍ സംഘം നടത്തുന്ന രണ്ടാമത്തെ പ്രദര്‍ശനമാണിത്. വൈകിട്ട് നാലിനു നടന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സബ് കലക്ടര്‍ ഡോ. ജി. ഹരികുമാര്‍ നിര്‍വഹിച്ചു.
സിനിമാ താരം മാമുക്കോയ, മിമിക്രി കലാക്കാരന്‍ അനില്‍ ബേബി, ഡോ. സണ്ണി ജോര്‍ജ്, ഡോ. എം. കെ ജയരാജ്, പ്രൊഫ. ടി. ശോഭീന്ദ്രന്‍, ഉമ്മില്‍ കുല്‍സ്, ടി.കെ റുഷ്ദ, കെ.എസ് സുഖ്‌ദേവ് സംസാരിച്ചു. പ്രദര്‍ശനം 10 വരെ തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  3 days ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  3 days ago
No Image

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  3 days ago
No Image

കുടയെടുത്തോളൂ...സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

ഇന്നലെയും, ഇന്നും, നാളെയും സ്റ്റാലിനോടൊപ്പം; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് 

National
  •  3 days ago
No Image

10 വര്‍ഷം 30 വിദേശയാത്രകള്‍: മുഖ്യമന്ത്രി സന്ദര്‍ശിച്ചത് 17രാജ്യങ്ങള്‍, ചികിത്സയ്ക്കുള്‍പ്പെടെ വിദേശത്ത് ചെലവഴിച്ചത് 194 ദിവസം

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയം; ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെ.കെ രമ

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ ടി.വി.കെ- എ.ഐ.എ.ഡി.എം.കെ സഖ്യം?; പിന്തുണ ആവശ്യപ്പെട്ട് വിജയ് കത്തയച്ചതായി റിപ്പോര്‍ട്ട്, പളനിസ്വാമി സന്നദ്ധ അറിയിച്ചതായും സൂചന

International
  •  3 days ago
No Image

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

International
  •  3 days ago