HOME
DETAILS

ഇവര്‍ വൈകല്യത്തെ വരകൊണ്ട് തോല്‍പ്പിച്ചവര്‍

  
backup
February 07, 2019 | 4:24 AM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f

കോഴിക്കോട്: ജലഛായത്തില്‍ തുടിച്ചുനില്‍ക്കുന്ന ബേപ്പൂരിന്റെ സ്വന്തം സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍, പാറയുടെ മുകളിലിരുന്നു സൂര്യനെ നോക്കിനില്‍ക്കുന്ന കുട്ടി, മ്യൂറല്‍ പെയിന്റിങ്ങില്‍ വിരിഞ്ഞ പ്രേമഭാജനങ്ങള്‍ കൃഷ്ണനും രാധയും... ജീവിതത്തിന്റെ പോരായ്മകളെ കാന്‍വാസിലേക്കാവാഹിച്ച് വെളിച്ചം പകരുകയാണ് ഒരുകൂട്ടം ഭിന്നശേഷിക്കാര്‍. വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും അവയ്ക്ക് തങ്ങളുടെ കഴിവുകള്‍കൊണ്ട് മറുപടി പറയുകയാണ് ഈ കലാകാരന്മാര്‍. സ്വന്തം ദുഃഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും കാന്‍വാസില്‍ നിറച്ച 14 ജില്ലകളിലെ 50 ഭിന്നശേഷി ചിത്രകാരന്മാര്‍. പരസ്പരം ഒരു പരിചയവുമില്ലാത്ത അവരുടെ ചിത്രങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ജലഛായത്തിലും പെന്‍സില്‍ ഡ്രോയിങ്ങിലും ചര്‍ക്കോളിലും പിറവികൊണ്ടത് പരിമിതികളെ അതിജീവിച്ച 100 ചിത്രങ്ങള്‍.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡ്രീം ഓഫ് അസ് കൂട്ടായ്മയും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിസബിലിറ്റിയും ചേര്‍ന്നാണ് 'സ്വപ്നചിത്ര 2019' എന്ന പേരില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഏറ്റവും വലിയ ചിത്രപ്രദര്‍ശനവും വില്‍പനയും ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്നത്.
ചിത്രരചനാ രംഗത്തു ശാസ്ത്രീയമായ പരീശീലനം സിദ്ധിച്ചവര്‍ക്കു മാത്രം സാധിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണു പലതും. ചിത്രങ്ങള്‍ക്ക് 1000 മുതല്‍ 7000 രൂപ വിലയാണു നിശ്ചയിച്ചിട്ടുള്ളത്. ഏറെ പ്രതിബന്ധങ്ങളെ മറികടന്ന സര്‍ഗശേഷി പ്രദര്‍ശിപ്പിക്കുന്ന കലാകാരന്മാരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യംകൂടി ഈ പ്രദര്‍ശനത്തിനുണ്ട്.
ചിത്രങ്ങളുടെ വില്‍പന നടത്തി കലാകാരന്മാര്‍ നിശ്ചയിച്ച തുക അവരെ തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയും സ്‌പെഷല്‍ സ്‌കൂള്‍ മുഖാന്തരവുമാണ് 700 പേരില്‍നിന്ന് നൂറുപേരെ തിരഞ്ഞെടുത്തത്. ഒന്‍പതു വയസുമുതല്‍ 50 വയസു വരെയുള്ളവര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
'സ്വപ്നചിത്ര' എന്ന പേരില്‍ സംഘം നടത്തുന്ന രണ്ടാമത്തെ പ്രദര്‍ശനമാണിത്. വൈകിട്ട് നാലിനു നടന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സബ് കലക്ടര്‍ ഡോ. ജി. ഹരികുമാര്‍ നിര്‍വഹിച്ചു.
സിനിമാ താരം മാമുക്കോയ, മിമിക്രി കലാക്കാരന്‍ അനില്‍ ബേബി, ഡോ. സണ്ണി ജോര്‍ജ്, ഡോ. എം. കെ ജയരാജ്, പ്രൊഫ. ടി. ശോഭീന്ദ്രന്‍, ഉമ്മില്‍ കുല്‍സ്, ടി.കെ റുഷ്ദ, കെ.എസ് സുഖ്‌ദേവ് സംസാരിച്ചു. പ്രദര്‍ശനം 10 വരെ തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  3 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  3 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  3 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  3 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  3 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  3 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  3 days ago