HOME
DETAILS

അധ്യക്ഷനും അംഗങ്ങളുമില്ല; ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ പേരിലൊതുങ്ങുന്നു

  
backup
March 10, 2017 | 7:06 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ദേശീയ ന്യൂനപക്ഷ കമ്മിഷന്‍, ചെയര്‍മാനും അംഗങ്ങളുമില്ലാതെ പേരിനു മാത്രമായി ചുരുങ്ങി. ചെയര്‍മാന്‍ നസീം അഹമ്മദ് കഴിഞ്ഞയാഴ്ച വിരമിച്ചതോടെ സമിതി ദാദി ഇ മിസ്ത്രി മാത്രമുള്ള ഏകാംഗ കമ്മിഷനായി ചുരുങ്ങിയിരുന്നു. എന്നാല്‍ മിസ്ത്രി വ്യാഴാഴ്ച വിരമിച്ചതോടെ നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കാന്‍ ദേശീയതലത്തിലുള്ള സംവിധാനമാണ് അനാഥമായിക്കിടക്കുന്നത്.
ഒന്നര വര്‍ഷത്തിനിടെ അഞ്ചുപേരാണു സമിതിയില്‍നിന്ന് കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞത്. ഇതിനു മുന്‍പ് ഫരീദാ അബ്ദുല്ലാ ഖാന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബോറില്‍ വിരമിച്ചു. മറ്റംഗങ്ങളായ പ്രവീണ്‍ ധര്‍ ജനുവരിയിലും മറ്റൊരംഗം മബേല്‍ റെബല്ലോ കഴിഞ്ഞമാസവും വിരമിച്ചു. എന്നാല്‍ ഇക്കാലത്ത് കമ്മിഷനില്‍ പുതിയ അംഗങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ നിയമിച്ചതുമില്ല.
1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നിയമപ്രകാരമാണ് രാജ്യത്തെ ആറുപ്രബല മതന്യൂനപക്ഷങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവയ്ക്കു പരിഹാരം നിര്‍ദേശിക്കാനും അധികാരമുള്ള സ്ഥാപനം എന്ന നിലയ്ക്കു ന്യൂനപക്ഷ കമ്മിഷന്‍ രൂപീകൃതമായത്. കമ്മിഷന്‍ ആക്ട് പ്രകാരം മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധ, സിഖ് മതവിഭാഗങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍. കമ്മിഷനില്‍ അംഗങ്ങളുടെ കുറവുകാരണം ജോലിഭാരമുണ്ടെന്നും നടപടിക്രമങ്ങള്‍ നീക്കാനാവുന്നില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. കുറവുള്ള സ്ഥാനത്തേക്കു പുതിയ അംഗങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച അധ്യക്ഷന്‍ നസീം അഹമ്മദ് ന്യൂനപക്ഷമന്ത്രാലയത്തിനു രണ്ടുതവണ കത്തയച്ചിരുന്നുവെങ്കിലും നടപടിയുണ്ടാവാതിരുന്നതോടെയാണ് കമ്മിഷന്‍ നാഥനില്ലാ കളരിയായത്.
നജ്മ ഹിബതുല്ല ന്യൂനപക്ഷമന്ത്രിയായിരിക്കെയും നസീം അഹമ്മദ് കമ്മിഷന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്തയച്ചിരുന്നു. ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴംഗങ്ങളാണ് കമ്മിഷനില്‍ ഉണ്ടായിരിക്കേണ്ടത്. ഓരോരുത്തരുടെയും കാലാവധി മൂന്നുവര്‍ഷം വീതമായിരിക്കും. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി നേരത്തെ കമ്മിഷന്‍ അധ്യക്ഷനായിരുന്നു. അതേസമയം, അധ്യക്ഷനും അംഗങ്ങളുമില്ലാതെ കമ്മിഷന്‍ അനാഥമായെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതോടെ പുതിയ അംഗങ്ങളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഏതാനും പേരുകള്‍ സര്‍ക്കാരിനു മുന്‍പാകെയുണ്ടെന്നും എന്നാല്‍ അവ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ നസീം അഹമ്മദിന്റെ കാലാവധി നീട്ടിനല്‍കുകയായിരുന്നു വേണ്ടതെന്ന് കമ്മിഷനിലെ മുന്‍ അംഗം ക്യാപ്റ്റന്‍ പ്രവീണ്‍ധര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാര്‍: മുസ്ലിം ജനസംഖ്യ 17; എം.എല്‍.എമാരുടെ പങ്കാളിത്തം 4.5 ശതമാനം

National
  •  14 days ago
No Image

'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദു സംഘടനയേക്കാളും മുസ്ലിം സംഘടനകള്‍ ഒപ്പമുണ്ട്...'; ഇസ്ലാംഭീതിക്ക് മറുപടിയായി അജിത് ഡോവലിന്റെ പഴയ വിഡിയോ 

National
  •  14 days ago
No Image

കേരളത്തിലെ എസ്ഐആർ റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹര്ജിയുമായി സിപിഎം

Kerala
  •  14 days ago
No Image

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്

National
  •  14 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  14 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  14 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  14 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  14 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  14 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  14 days ago