HOME
DETAILS

അധ്യക്ഷനും അംഗങ്ങളുമില്ല; ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ പേരിലൊതുങ്ങുന്നു

  
backup
March 10, 2017 | 7:06 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ദേശീയ ന്യൂനപക്ഷ കമ്മിഷന്‍, ചെയര്‍മാനും അംഗങ്ങളുമില്ലാതെ പേരിനു മാത്രമായി ചുരുങ്ങി. ചെയര്‍മാന്‍ നസീം അഹമ്മദ് കഴിഞ്ഞയാഴ്ച വിരമിച്ചതോടെ സമിതി ദാദി ഇ മിസ്ത്രി മാത്രമുള്ള ഏകാംഗ കമ്മിഷനായി ചുരുങ്ങിയിരുന്നു. എന്നാല്‍ മിസ്ത്രി വ്യാഴാഴ്ച വിരമിച്ചതോടെ നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കാന്‍ ദേശീയതലത്തിലുള്ള സംവിധാനമാണ് അനാഥമായിക്കിടക്കുന്നത്.
ഒന്നര വര്‍ഷത്തിനിടെ അഞ്ചുപേരാണു സമിതിയില്‍നിന്ന് കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞത്. ഇതിനു മുന്‍പ് ഫരീദാ അബ്ദുല്ലാ ഖാന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബോറില്‍ വിരമിച്ചു. മറ്റംഗങ്ങളായ പ്രവീണ്‍ ധര്‍ ജനുവരിയിലും മറ്റൊരംഗം മബേല്‍ റെബല്ലോ കഴിഞ്ഞമാസവും വിരമിച്ചു. എന്നാല്‍ ഇക്കാലത്ത് കമ്മിഷനില്‍ പുതിയ അംഗങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ നിയമിച്ചതുമില്ല.
1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നിയമപ്രകാരമാണ് രാജ്യത്തെ ആറുപ്രബല മതന്യൂനപക്ഷങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവയ്ക്കു പരിഹാരം നിര്‍ദേശിക്കാനും അധികാരമുള്ള സ്ഥാപനം എന്ന നിലയ്ക്കു ന്യൂനപക്ഷ കമ്മിഷന്‍ രൂപീകൃതമായത്. കമ്മിഷന്‍ ആക്ട് പ്രകാരം മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധ, സിഖ് മതവിഭാഗങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍. കമ്മിഷനില്‍ അംഗങ്ങളുടെ കുറവുകാരണം ജോലിഭാരമുണ്ടെന്നും നടപടിക്രമങ്ങള്‍ നീക്കാനാവുന്നില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. കുറവുള്ള സ്ഥാനത്തേക്കു പുതിയ അംഗങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച അധ്യക്ഷന്‍ നസീം അഹമ്മദ് ന്യൂനപക്ഷമന്ത്രാലയത്തിനു രണ്ടുതവണ കത്തയച്ചിരുന്നുവെങ്കിലും നടപടിയുണ്ടാവാതിരുന്നതോടെയാണ് കമ്മിഷന്‍ നാഥനില്ലാ കളരിയായത്.
നജ്മ ഹിബതുല്ല ന്യൂനപക്ഷമന്ത്രിയായിരിക്കെയും നസീം അഹമ്മദ് കമ്മിഷന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്തയച്ചിരുന്നു. ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴംഗങ്ങളാണ് കമ്മിഷനില്‍ ഉണ്ടായിരിക്കേണ്ടത്. ഓരോരുത്തരുടെയും കാലാവധി മൂന്നുവര്‍ഷം വീതമായിരിക്കും. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി നേരത്തെ കമ്മിഷന്‍ അധ്യക്ഷനായിരുന്നു. അതേസമയം, അധ്യക്ഷനും അംഗങ്ങളുമില്ലാതെ കമ്മിഷന്‍ അനാഥമായെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതോടെ പുതിയ അംഗങ്ങളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഏതാനും പേരുകള്‍ സര്‍ക്കാരിനു മുന്‍പാകെയുണ്ടെന്നും എന്നാല്‍ അവ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ നസീം അഹമ്മദിന്റെ കാലാവധി നീട്ടിനല്‍കുകയായിരുന്നു വേണ്ടതെന്ന് കമ്മിഷനിലെ മുന്‍ അംഗം ക്യാപ്റ്റന്‍ പ്രവീണ്‍ധര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി

International
  •  21 days ago
No Image

എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

National
  •  21 days ago
No Image

യൂണിഫോമിന്റെ തുക നൽകിയില്ല; ഉടൻ 43,863 ദിർഹം നൽകണമെന്ന് സ്കൂളിനോട് കോടതി

uae
  •  21 days ago
No Image

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന് തകർപ്പൻ ജയം

Kerala
  •  21 days ago
No Image

സഞ്ജു വീണ്ടും ബെഞ്ചിൽ; രണ്ട് വമ്പൻ മാറ്റവുമായി പ്രോട്ടിയാസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  21 days ago
No Image

"ദൈവം ഫലസ്തീനെ സംരക്ഷിക്കട്ടെ"; അറബ് ജീനിയസ് അവാർഡ് നേടിയ ഫലസ്തീനിയൻ ആർക്കിടെക്റ്റിനെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

uae
  •  21 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: 'ആസൂത്രണം ചെയ്‌തവർ ഇപ്പോഴും പകൽവെളിച്ചത്തിൽ'; കോടതി വിധിയിൽ വിമർശനവുമായി മഞ്ജു വാര്യർ

Kerala
  •  21 days ago
No Image

സഊദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസറ്റിലായത് 19,576 അനധികൃത താമസക്കാർ

Saudi-arabia
  •  21 days ago
No Image

ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

National
  •  21 days ago
No Image

'ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം, എന്നാൽ എനിക്കിതിൽ അത്ഭുതമില്ല'; ഉള്ളുപൊള്ളിക്കുന്ന പ്രതികരണവുമായി അതിജീവിത

Kerala
  •  21 days ago