HOME
DETAILS

പരാതിപരിഹാരം: മുഖ്യമന്ത്രിയുടെ ഓഫിസില്‍ പുതിയ സംവിധാനം വരുന്നു

  
backup
June 22, 2016 | 2:27 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരിട്ടുനല്‍കുന്ന പരാതികളില്‍ പരിഹാരം കാണാന്‍ പുതിയ സംവിധാനം വരുന്നു. ജില്ലാ കലക്ടറേറ്റുകള്‍ അടക്കമുള്ള ഓഫിസുകളില്‍ പരിഹാരം കാണാന്‍ സാധിക്കാത്ത പരാതികളില്‍ ഉടനടി തീര്‍പ്പ് കല്‍പ്പിക്കുന്ന സംവിധാനമാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സജ്ജമാക്കുന്നത്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ തയാറാക്കിവരികയാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ എത്തുന്ന വ്യക്തി സെക്രട്ടേറിയറ്റിലെ സന്ദര്‍ശക സഹായ കേന്ദ്രത്തില്‍ പേരും മറ്റ് കാര്യങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ തന്നെ പരാതിയുടെ ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരം ഇതിനായി നിയമിച്ച ഉദ്യോഗസ്ഥന് അറിയാന്‍ സാധിക്കും.
ഇതിനായി 30 മിനുട്ടെടുക്കും. താലൂക്ക് , ജില്ലാതലം എന്നിവിടങ്ങളില്‍ പരാതി സംബന്ധിച്ച് നടത്തിയ കത്തിടപാടുകള്‍, നേരിട്ടു സമര്‍പ്പിച്ച രേഖകള്‍, പരാതിയില്‍ തര്‍ക്കമോ, മറ്റ് നിയമപ്രശ്‌നങ്ങളോ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും.

തുടര്‍ന്നു പരാതിക്കാരനില്‍ നിന്നു കൂടുതല്‍ തെളിവുകളോ, റിപ്പോര്‍ട്ടുകളോ ശേഖരിച്ചശേഷം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കും. ഇതിനിടയില്‍ പരാതിയുടെ പൂര്‍ണവിവരവും ഏറ്റവും ഒടുവിലത്തെ സ്ഥിതിയും ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. പരാതിയുമായി വരുന്ന വ്യക്തിയെ പേരെടുത്തു സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രി നേരിട്ടു വിവരങ്ങള്‍ ആരായും. എന്നാല്‍ ആദ്യമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ എത്തുന്നവര്‍ക്ക് നേരിട്ടു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പരാതി ബോധിപ്പിക്കാം. പുതിയ സംവിധാനം വഴി സംശയനിഴലിലുളളവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്നതു തടയാന്‍ സാധിക്കുമെന്നും സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു.

ഇതിനായി സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളില്‍ നിന്നും വിവരം ശേഖരിച്ചു വരികയാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍, പെണ്‍വാണിഭം, കള്ളനോട്ട് ഇടപാട്, റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ളവര്‍, മറ്റ് ക്രമവിരുദ്ധ ഇടപാടില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരുടെ പട്ടിക തയാറാക്കി പുതിയ സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയയും പുരോഗമിച്ചു വരുകയാണ്. പുതിയ സംവിധാനം എത്രയും പെട്ടന്ന് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗത്തിൽ പറന്നവർക്ക് പൂട്ട് വീണു: 100 കി.മീ/മണിക്കൂറിൽ ഇ-ബൈക്ക് ഓടിച്ച കൗമാരക്കാരെ ദുബൈ പൊലിസ് പിടികൂടി; 101 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  6 minutes ago
No Image

പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്: കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിടുന്നു

Kerala
  •  20 minutes ago
No Image

ഡിസംബറിൽ ദുബൈ വിമാനത്താവളത്തിൽ തിരക്കേറും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻസ്

uae
  •  38 minutes ago
No Image

എസ്.ഐ.ആറില്‍ ഇടപെടില്ല, നീട്ടിവെക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  an hour ago
No Image

ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല, തെരഞ്ഞടുപ്പ് കമ്മിഷന്‍: രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  an hour ago
No Image

ഹരിയാനയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രിസ്ത്യാനികളെ തടഞ്ഞുവച്ച് ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു, ദൃശ്യവും പ്രരിപ്പിച്ചു

National
  •  an hour ago
No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  3 hours ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  3 hours ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  5 hours ago