HOME
DETAILS

തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷം ഭീതിയില്‍നിന്ന് മുക്തരാകാതെ കുടുംബങ്ങള്‍

  
Web Desk
March 14 2017 | 20:03 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b8%e0%b4%82-2


തിരൂര്‍: തീരദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ക്കും സമാധാന ധ്വംസനത്തിനും ഇടയാക്കിയ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ നിരവധി കുടുംബങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ദീതിയില്‍ നിന്നും പ്രദേശവാസികള്‍ ഇനിയും മോചിതരായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പലര്‍ക്കും  പണവും വസ്ത്രങ്ങളും തൊഴില്‍ ഉപകരണങ്ങളും ജിവിത മാര്‍ഗമായ വാഹനങ്ങളുമാണ് നഷ്ടമായത്. ഭീതിയുടെ നിഴലില്‍ ബന്ധുവീടുകളിലും വാടക വീടുകളിലും കഴിയുകയാണ് പല കുടുംബങ്ങളും. കഴിഞ്ഞ  ഞായറാഴ്ച രാത്രി പത്തോടെയാണ് താനൂര്‍ ചാപ്പപ്പടി, കോര്‍മ്മാന്‍ കടപ്പുറം മേഖലകളില്‍ സംഘര്‍ഷമുണ്ടായത്.  തീരദേശത്ത് മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു ഇതും. സംഘര്‍ഷത്തിന് പുറമെയുള്ള പൊലിസ് നടപടി ഉണ്ടാക്കിയ ആഘാതവും കടലിന്റെ മക്കളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്.
      കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ് ചാപ്പപ്പടി മേഖലകളില്‍ സംഘര്‍ഷം തുടങ്ങുന്നത്.  പിന്നീട് പലപ്പോഴായി  ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് പൊലിസ് ഇടപെട്ട് സമാധാന ശ്രമം നടത്തിയത്. എന്നാല്‍ രാഷ്ട്രീയ നേതൃത്വം മുന്‍കൈയെടുത്ത് ഇതുവരെയും ഒരു സമാധാന ശ്രമവും നടത്തിയില്ലെന്നും ശ്രദ്ധേയമാണ്. സംഘര്‍ഷ സമയങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്ന പതിവ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തവണയും ആവര്‍ത്തിച്ചു.
ശക്തവും സുതാര്യവുമായ നടപടി പൊലിസിന്റെ ഭാഗത്തു നിന്നു ഉണ്ടായതുമില്ല. ഓരോ ഭരണകാലത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലിസ് തീരദേശത്ത് ശാശ്വത സമാധാനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കാര്യക്ഷമമായി ഇടപെടുമെന്ന് ഇനിയും കരുതാനാകില്ല. അതുകൊണ്ട് തന്നെ തീരദേശത്തുള്ളവരുടെ ജീവിതവും പതിവു പോലെ അരക്ഷിതമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  8 minutes ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  18 minutes ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  27 minutes ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  an hour ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  an hour ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  an hour ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  an hour ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  3 hours ago