HOME
DETAILS

കോടികള്‍ വിലമതിക്കുന്ന ഭൂമി തിരിച്ചെടുക്കാതെ നഗരസഭ

  
backup
May 10 2018 | 04:05 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

കുന്നംകുളം: യേശുദാസ് റോഡിലെ കോടികള്‍ വിലമതിക്കുന്ന നഗരസഭ ഭൂമി തിരിച്ചു പിടിക്കാനുള്ള കൗണ്‍സില്‍ തീരുമാനം കടലാസ്സില്‍ തന്നെ. നഗരഹൃദയത്തില്‍ യേശുദാസ് റോഡില്‍ മാപ്പാ ബസാറില്‍ ഉപേക്ഷിക്കപെട്ട പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തില്ലെന്ന കാരണമാണു നിലവില്‍ പദ്ധതി വൈകുന്നതിനു കാരണമായി പറയുന്നത്. തമിള്‍ നാടോടികള്‍ കാലങ്ങളായി താസിക്കുന്ന സ്ഥലത്തു മാലിന്യം നിക്ഷേപിച്ചതും അതു മാറ്റേണ്ടതും നഗരസഭ തന്നെയാണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചാണു മാലിന്യം എന്ന കാരണം കാട്ടി പദ്ധതി അട്ടിമറിക്കപെടുന്നത്. 2004 ല്‍ കാര്‍ഷിക വിപണന കേന്ദ്രം നിര്‍മ്മിക്കാനായി പദ്ധതി തയ്യാറാക്കുകയും ഇതിനായി ആറു ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. പിന്നീടുള്ള എല്ലാ വര്‍ഷവും ഈ തുക മാറ്റിവെക്കുന്നതല്ലാതെ പദ്ധതിക്കായുള്ള യാതൊരു നടപടിയും കൈകൊണ്ടിരുന്നില്ല. ആദ്യകാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും ചരക്കുകളുമായി നഗരത്തിലെത്തുന്ന കാളവണ്ടിക്കാര്‍ ഇവിടെ തങ്ങി വിശ്രമിച്ചു അടുത്ത ദിവസം ചരക്കുമായി തിരിച്ചുപോകുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കാളവണ്ടികള്‍ അന്യമായതോടെയാണു വണ്ടിപേട്ടയും ഇല്ലാതായത്.
20 വര്‍ഷങ്ങള്‍ക്കു മുന്‍പു ഇവിടം അന്യസംസ്ഥാന തൊഴിലാളികളും യാചകരും കയേറി. ആക്രി സാധനങ്ങള്‍ സൂക്ഷിക്കാനും ഭക്ഷണം പാചകം ചെയ്യാനും താമസിക്കാനുമായി അവര്‍ വണ്ടിപേട്ട ഉപയോഗിച്ചുതുടങ്ങിയതോടെ ഇത് ഒഴിപ്പിച്ചെടുക്കണമെന്നു പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതോടെയാണ് 2004 ല്‍ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കിയത്. ഇതിനായി ആറു ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. പ്രവൃത്തി ആരംഭിക്കാന്‍ ഒരു ഗുണഭോക്തൃസമതിയെ ചുമതലപെടുത്തി. എന്നാല്‍ പിന്നീട് ഇത് പ്രാവര്‍ത്തികമായില്ല . 2014ല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വിലകൊടുത്തു വാങ്ങാമെന്ന ഗ്രീന്‍ കേരള നഗരസഭയുമായുണ്ടാക്കിയ കരാറിനെ തുടര്‍ന്നു നഗരാതിര്‍ത്തിയിലെ മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടേയും സംഭരണ നിലമായി ഇവിടം മാറി. ആദ്യഘട്ടത്തില്‍ ഗ്രീന്‍ കേരള മാലിന്യങ്ങള്‍ കൊണ്ടുപോയെങ്കിലും പദ്ധതി നഷടമാണെന്നു കാട്ടി ഗ്രീന്‍കേരള കളം വിട്ടതോടെ വണ്ടി പേട്ട മാലിന്യ കൂമ്പാരമായി മാറുകയായിരുന്നു. ഈ സമയത്തും കാര്‍ഷിക വിപണന കേന്ദ്രത്തിനു നഗരസഭ പണം വകയിരുത്തി കൊണ്ടേയിരിന്നു. നിലവില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തതിനു കാരണം പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാത്തതാണെന്നും അതു മാറ്റി കഴിഞ്ഞാല്‍ കാര്‍ഷിക വിപണ കേന്ദ്രം ആരംഭിക്കാനാകുമെന്നും നഗരസഭ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago