
ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന് കരുത്ത് പകരാന്‍ കെ സ്യൂട്ട്

സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ സുഗമമാക്കാന്‍ സര്‍ക്കാര്‍ സേവനങ്ങളെ ഒരു കുടക്കീഴിലാക്കി ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കാണാത്ത വിധമുള്ള മുന്നേറ്റമാണ് ഡിജിറ്റല്‍ ഗവേണന്‍സിന്റെ കാര്യത്തിലും കേരളം കാഴ്ചവെക്കുന്നത്. ഡിജിറ്റല്‍ ഡിവൈഡ് അഥവാ സാങ്കേതിക വിദ്യയുടെ ലഭ്യതാ വേര്‍തിരിവ് പാടേ ഇല്ലാതാക്കും വിധം ഏതൊരു സാധാരണക്കാരന്റെ കുടുംബത്തിലും ഏറ്റവും കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്ന കെ ഫോണ്‍ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന കൃത്യതയോടെയും സമയലാഭത്തിലും പൊതു ജനങ്ങള്‍ക്കായി ലഭ്യമാക്കുന്ന കെ സ്മാര്‍ട്, അങ്ങനെ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപഭോഗത്തിലൂടെ ജനജീവിതവും ഒപ്പം അവര്‍ക്കായുള്ള സര്‍ക്കാര്‍ തല സേവനങ്ങളും മികച്ച നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള പല പദ്ധതികളും കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. അതിലേറ്റവും ഒടുവിലായി നടപ്പിലാക്കാനൊരുങ്ങുന്ന പദ്ധതിയാണ് കെ സ്യൂട്ട്.
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ പൂര്‍ണ ഗുണഭോക്താക്കള്‍ക്ക് പൊതുജനങ്ങളാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ പൊതുജനങ്ങള്‍ക്കാണ് പരമാധികാരം. അവര്‍ അവര്‍ക്കായി തിരഞ്ഞെടുക്കുന്ന സര്‍ക്കാറിന് ഏറ്റവും മികച്ച രീതിയില്‍ അവരെ സേവിക്കുവാനും അതുവഴി ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതം ഉറപ്പുനല്‍കുവാനുള്ള പ്രതിബദ്ധതയുണ്ട്. അതിന്റെ ഭാഗമാണ് ഇന്ന് നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം. സമയ നഷ്ടമില്ലാതെ ഏതൊരു വ്യക്തിക്കും അയാള്‍ അര്‍ഹിക്കുന്ന സേവനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഇന്നത്തെക്കാലത്ത് അവയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ എന്തും സാധ്യമാകും എന്ന് നാം മനസ്സിലാക്കണം. സ്വാഭാവികമായും ഭരണ നിര്‍വ്വഹണത്തെ ലഘൂകരിക്കുവാനും ഇതിലൂടെ നമുക്ക് സാധിക്കും. അതിലേക്കായുള്ള ഒരു ചുവടാണ് കെ സ്യൂട്ട് എന്ന് പറയാം.
റെഡ് ടാപ്പിസം, അഥവാ ചുവപ്പ് നാടയില്‍ കുരുങ്ങി കാലങ്ങളോളം ഫയലുകള്‍ തീര്‍പ്പാവാതെ കിടക്കുന്നു എന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് കാലങ്ങളായുള്ള പരാതികളിലൊന്നാണ്. കെ സ്യൂട്ട് നടപ്പിലാകുന്നതോടെ ഫയല്‍ നീക്കത്തില്‍ കാലതാമസമുണ്ടാകില്ല. അതായത് നിശ്ചിത സമയത്തിനപ്പുറം ഒരു ഉദ്യോഗസ്ഥന് ഫയല്‍ കൈയ്യില്‍ വച്ചിരിക്കുവാന് സാധിക്കില്ല. സമയപരിധിക്കുള്ളില്‍ ഫയല്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ ഓട്ടോ എസ്കലേഷന്‍ വഴി ഫയല്‍ അയക്കപ്പെട്ട ഇടത്തേക്ക് തന്നെ അത് തിരിച്ച് പോവുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ് മാര്‍ക്ക് വീഴുകയും ചെയ്യും. ഈ നെഗറ്റീവ് മാര്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള ഔദ്യോഗിക മേഖലയിലെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒരു ഉദ്യോഗസ്ഥനും ഫയല്‍ നീക്കം അനാവശ്യമായി വൈകിപ്പിക്കുകയില്ല. ഉദ്യോഗസ്ഥന്റെ പ്രകടന നിലവാരം കുറയുകയാണ് ഫയല്‍ നീക്കം വൈകിപ്പിച്ചാല്‍ സംഭവിക്കുക.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐകെഎം) ആണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫയല്‍ നീക്കം സമയബന്ധിതമാക്കുവാനുള്ള കെ സ്യൂട്ട് സോഫ്്റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നത്. കെ സ്യൂട്ടും ഒപ്പം സ്കോര്‍ എന്ന സോഫ്റ്റുവെയറുമായി എപിഐ അഥവാ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസസ് എന്ന സാങ്കേതിക രീതിയിലൂടെയാണ് ഫയല്‍ നീക്കത്തില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നെഗറ്റീവ് സ്കോര്‍ നല്‍കിക്കൊണ്ടുള്ള ഈ സംവിധാനം നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി നൗഫല്‍, അഡ്മിനിസ്ട്രേഷന് കണ്ട്രോളര് പി.എസ് ടിമ്പിള്‍ മാഗി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് കെ സ്യൂട്ട് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ ഓഫീസ് സംവിധാനമാണ്. എന്നാല്‍ റെഡ് ടാപ്പിസം കുറയ്ക്കുവാന്‍ ഇ ഓഫീസിലൂടെ സാധിച്ചിട്ടില്ല. ഒരു ഉദ്യോഗസ്ഥന് എത്ര സമയം ഒരു ഫയല്‍ തന്റെ ടേബിളില്‍ വച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ മാത്രമാണ് ഈ ഓഫീസ് സംവിധാനത്തിലൂടെ സാധിക്കുക. ഫയല്‍ മാനേജ്മെന്റ് മാത്രമാണ് ഇ ഓഫീസിലുള്ളത്. അതായത് ഇ ഓഫീസ് സംവിധാനത്തിലൂടെ ഫയല്‍ നീക്കം മാത്രമാണ് സാധിക്കുക എന്നര്‍ത്ഥം. അവിടെയാണ് കെ സ്യൂട്ടിന്റെ യഥാര്‍ത്ഥ പ്രാധാന്യം. കെ സ്യൂട്ടില്‍ ഫയല്‍ മാനേജ്മെന്റ് മാത്രമല്ല ഉള്ളത്. ഫിനാന്‍സ്, എച്ച്ആര്‍എംഎസ്, മീറ്റിംഗ് മാനേജ്മെന്റ് തുടങ്ങിയവയുമുണ്ട്.
ഫയല്‍ നീക്കത്തിന് പുറമേ തുക അനുവദിക്കല്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സംവിധാനം, മീറ്റിംഗ് മാനേജ്മെന്റ് എന്നിവയും കെ സ്യൂട്ടിലൂടെ സാധ്യമാണ്. എച്ച്ആര്‍എംഎസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. മീറ്റിംഗ് മാനേജ്മെന്റ് സംവിധാനത്തിലൂടെ മീറ്റിംഗുകള്‍ ക്രമീകരിക്കുവാനും മീറ്റിംഗുകള്‍ക്ക് ശേഷം അതിന്റെ മിനുട്സ് ഉടന്‍ തന്നെ ലഭ്യമാകുകയും ചെയ്യും. ഒപ്പം മീറ്റിംഗിന്റെ അജണ്ട, ഡിസ്കഷന് പോയിന്റുകള്‍ എന്നിവയെല്ലാം നമുക്ക് നേരത്തേ തയ്യാറാക്കുവാനും സാധിക്കും. ഇത്തരം നവീന ഫീച്ചറുകള്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ രാജ്യത്തെ തന്നെ ആദ്യത്തെ സംവിധാനമായിരിക്കും ഇത്.
കെ സ്മാര്‍ട്ട് പൊതു ജനങ്ങള്‍ക്കുള്ളതാണെങ്കില്‍ കെ സ്യൂട്ട് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇന്റേര്‍ണല്‍ ഓഫീസ് മാനേജ്മെന്റിനായുള്ളതാണ്. രണ്ടിന്റേയും ഗുണഭോക്താക്കള്‍ പൊതുജനങ്ങള്‍ തന്നെ. ഒരു യൂണിവേഴ്സല്‍ ഡോക്യുമെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്ഫോമാണ് എന്റെ കാഴ്ചപ്പാട്. കൗമാരം പിന്നിടുമ്പോള്‍ തന്നെ നമ്മുടെ കുട്ടികള്‍ മറ്റ് രാജ്്യങ്ങളിലേക്ക് കടക്കുകയാണ്. നമ്മുടെ നാട്ടിലെ റിസോഴ്സസ് ഇവിടെത്തന്നെ നിലനിര്‍ത്തുവാന്‍ നമുക്ക് സാധിക്കും. അതിനുള്ള ഇക്കോ സിസ്റ്റം സജ്ജമാക്കേണ്ടതുണ്ട്. അതിലൂടെ മികച്ച ബൗദ്ധിത ശ്രോതസ്സുകള്‍ ഇവിടെത്തന്നെ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളുണ്ടാവണം. ഇത്തരം നൂതന പദ്ധതികളെല്ലാം അതിന്റെ ഭാഗമാണ്.
K-Suite has revamped the e-Office platform, infusing it with cutting-edge digital governance capabilities to streamline administrative processes and enhance efficiency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം
International
• 20 hours ago
മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട്
Football
• 20 hours ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• 20 hours ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• 20 hours ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്നാഥ് സിങ്
National
• 20 hours ago
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ
Cricket
• 20 hours ago
'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• 21 hours ago
ബാപ്കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
bahrain
• 21 hours ago
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന
Kuwait
• 21 hours ago
അവനാണ് ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി
Cricket
• a day ago
അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• a day ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• a day ago
ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
oman
• a day ago
കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
Cricket
• a day ago
ലാഹോറില്‍ തുടര്‍ച്ചയായി സ്ഫോടനം; സ്ഫോടനമുണ്ടായത് വാള്ട്ടന് എയര്‍പോര്‍ട്ടിന് സമീപം
International
• a day ago
മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
bahrain
• a day ago
സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്
International
• a day ago
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
National
• a day ago
മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ
Saudi-arabia
• a day ago
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്
National
• a day ago
സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര് കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം
Kuwait
• a day ago