HOME
DETAILS

കിണര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി

  
backup
May 12, 2018 | 6:05 AM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5


വടകര: വെള്ളിക്കുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്നേക്ക് പതിനാറു വയസ്. കിണര്‍ നിര്‍മാണത്തിനിടയില്‍ മണ്ണിനടിയില്‍പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ അഗ്നിശമനസേനയിലെ മൂന്നു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്ത സ്മരണകളോടെ വടകര ഫയര്‍‌സ്റ്റേഷനില്‍ വിവിധ അനുസ്മരണ പരിപാടികള്‍ നടന്നു.
കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വിസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു 16 വര്‍ഷം മുന്‍പ് വെള്ളിക്കുളങ്ങരയിലുണ്ടായത്. സേനാംഗങ്ങളായ എം. ജാഫര്‍, ബി.അജിത് കുമാര്‍, കെ.കെ.രാജന്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ചത്. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 2002 മെയ് 11 നാണ് നാടിനെ നടുക്കിയ സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പെടുകയായിരുന്നു. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കിണറ്റിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെടുന്നത്. മണ്ണ് മാറ്റി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി രണ്ടാമത്തെ തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് അപകടം.
അന്നത്തെ നടുക്കുന്ന ഓര്‍മകളുമായി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫയര്‍ സ്റ്റേഷനില്‍ ഒത്തുകൂടിയത്. സ്‌റ്റേഷന്‍ പരിസരത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. ഷജില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡിവിഷണല്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോണ്‍സ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ആനന്ദന്‍, എന്‍.കെ.ശ്രീജിത്ത്, കെ.ബൈജു, വി.വാസന്ത് സംസാരിച്ചു. ബൈജു പാലയാട് സ്വാഗതവും പി.ഷിജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  4 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  4 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  4 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  4 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  4 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  4 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  4 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  4 days ago