HOME
DETAILS

കിണര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി

  
backup
May 12, 2018 | 6:05 AM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5


വടകര: വെള്ളിക്കുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്നേക്ക് പതിനാറു വയസ്. കിണര്‍ നിര്‍മാണത്തിനിടയില്‍ മണ്ണിനടിയില്‍പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ അഗ്നിശമനസേനയിലെ മൂന്നു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്ത സ്മരണകളോടെ വടകര ഫയര്‍‌സ്റ്റേഷനില്‍ വിവിധ അനുസ്മരണ പരിപാടികള്‍ നടന്നു.
കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വിസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു 16 വര്‍ഷം മുന്‍പ് വെള്ളിക്കുളങ്ങരയിലുണ്ടായത്. സേനാംഗങ്ങളായ എം. ജാഫര്‍, ബി.അജിത് കുമാര്‍, കെ.കെ.രാജന്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ചത്. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 2002 മെയ് 11 നാണ് നാടിനെ നടുക്കിയ സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പെടുകയായിരുന്നു. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കിണറ്റിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെടുന്നത്. മണ്ണ് മാറ്റി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി രണ്ടാമത്തെ തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് അപകടം.
അന്നത്തെ നടുക്കുന്ന ഓര്‍മകളുമായി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫയര്‍ സ്റ്റേഷനില്‍ ഒത്തുകൂടിയത്. സ്‌റ്റേഷന്‍ പരിസരത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. ഷജില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡിവിഷണല്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോണ്‍സ് അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ആനന്ദന്‍, എന്‍.കെ.ശ്രീജിത്ത്, കെ.ബൈജു, വി.വാസന്ത് സംസാരിച്ചു. ബൈജു പാലയാട് സ്വാഗതവും പി.ഷിജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a day ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a day ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a day ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a day ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a day ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a day ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  a day ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  a day ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  a day ago