HOME
DETAILS

'മഹേഷിന്റെ പ്രതികാര'ത്തിന് തണലേകിയ മരംമുറിക്കാന്‍ അനുമതി

  
backup
June 25 2016 | 03:06 AM

%e0%b4%ae%e0%b4%b9%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


ചെറുതോണി: 'മഹേഷിന്റെ പ്രതികാര'മെന്ന മലയാള ചലചിത്രത്തിന് ദൃശ്യഭംഗി പകര്‍ന്ന പ്രകാശിലെ വാകമരത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. 1987 ല്‍ നാട്ടുകാരായ ഐക്കരക്കുന്നേല്‍ ജോസ്, കൊച്ചുകോണിക്കല്‍ ഷാജഹാന്‍, തഴക്കുഴിയില്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്.
കാലങ്ങള്‍ കടന്നതോടെ മരം വളര്‍ന്നു വലുതായി . കത്തുന്ന ചൂടില്‍ നിന്നും കൊടും കാറ്റില്‍ നിന്നും പ്രകാശ് ഗ്രാമത്തിന്റെ  രക്ഷകനായി വാകമരം നിലകണ്ടു. കാലങ്ങള്‍ക്കുനുസരിച്ച് പൂക്കുകയും കൊഴിക്കുകയും ചെയ്തുവന്ന മരത്തിന്റെ ഭംഗി കണ്ടാണു മഹേഷിന്റെ പ്രതികാരമെന്ന സിനിമയുടെ പ്രധാന ലൊക്കേഷനായി പ്രകാശ് മാറിയത്. സംവിധായകന്‍ ദിലീഷ് പോത്തന്റെയും നിര്‍മാതാവ് ആഷിക് അബുവിന്റെയും മനം കവരാന്‍ ഈ വാകമരത്തിന് കഴിഞ്ഞു. അങ്ങനെ മഹേഷിന്റെ പ്രതികാരത്തിന് തണലേകിയ മരം സിനിമ ഹിറ്റായതോടുകൂടി ശരിക്കും സ്റ്റാറായിമാറി.    
തണല്‍മരം കടപുഴകി വീണ് കോതമംഗലത്ത് വിദ്യാര്‍ഥികള്‍ മരിക്കാനിടയായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ടൗണുകളിലേയും തിരക്കേറിയ പാതയോരത്തേയും മരങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പ്രകാശിന് സമീപ ടൗണുകളായ ഉദയഗിരി, തങ്കമണി മേഖലകളിലെ മരങ്ങളത്രയും വെട്ടിമാറ്റി. എന്നാല്‍ സിനിമയുടെ സംവിധായകന്‍ മരം വെട്ടിമാറ്റുന്നതിന് സാവകാശം തേടി കലക്ടറെ സമീപിച്ചു.
കോടതിയില്‍ നിന്ന് ഉത്തരവും വാങ്ങി. ഇതേ തുടര്‍ന്നാണ് വാകമരത്തിന് ആയുസ് നീട്ടികിട്ടിയത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞെങ്കിലും മരം വെട്ടിമാറ്റാതെ വന്നതോടെയാണ് കലക്ടര്‍ ഇപ്പോള്‍ ഇത് വെട്ടിമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. വൈദ്യുതി വകുപ്പിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അടുത്ത ആഴ്ച ആദ്യത്തോടുകൂടി മരം മുറിയ്ക്കും. മരത്തിന് യാതൊരുവിധ കേടുപാടുകളും ഇല്ലെന്നതിനാല്‍ വെട്ടിമാറ്റുന്നതിനെ ഒരു വിഭാഗം എതിര്‍ക്കുന്നുമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് മരം അനിവാര്യമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്തായാലും പ്രകാശിന്റെ വളര്‍ച്ചയ്ക്ക് തണലായ വാകമരം ഇനി ഓര്‍മ്മകളിലും മഹേഷിന്റെ പ്രതികാരത്തിലും അവശേഷിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  13 days ago
No Image

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  13 days ago
No Image

'കേരളത്തില്‍ വീണ്ടും കുരിശ് കൃഷി; ഇത്തരം 'കുരിശുകള്‍ ' മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്'  പരുന്തുംപാറ കയ്യേറ്റഭൂമി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ് 

Kerala
  •  13 days ago
No Image

രാജസ്ഥാനില്‍ 'ഘര്‍ വാപസി'; ക്രിസ്തുമത വിശ്വാസികള്‍ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക്; പള്ളി ക്ഷേത്രമാക്കി, കുരിശു മാറ്റി കാവിക്കൊടി നാട്ടി

National
  •  13 days ago
No Image

ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു 

Kuwait
  •  13 days ago
No Image

വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍ 

International
  •  13 days ago
No Image

ഫുട്ബോളിൽ ആ മൂന്ന് താരങ്ങളേക്കാൾ മികച്ച ഫോർവേഡ് ഞാനാണ്: റൂണി 

Football
  •  13 days ago
No Image

റമദാന്‍ ദിനങ്ങള്‍ ചിലവഴിക്കാനായി മക്കയിലെത്തി സല്‍മാന്‍ രാജാവ്

Saudi-arabia
  •  13 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് പിന്നാലെ കാവിക്കൊടിയും ദേശീയ പതാകയുമേന്തി പള്ളിക്കു മുന്നില്‍ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനം; വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, സംഘര്‍ഷം 

National
  •  13 days ago
No Image

ഉപയോഗിച്ച എണ്ണയുണ്ടോ? എങ്കില്‍ കളയാന്‍ വരട്ടെ, ഉപയോഗിച്ച എണ്ണ ജൈവ ഇന്ധനമാക്കാം; ഒപ്പം സമ്പാദിക്കുകയും ചെയ്യാം

latest
  •  13 days ago