HOME
DETAILS

ഉണ്ണിയേശു ഭവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഭിഭാഷക കമ്മിഷനെ ചുമതലപ്പെടുത്തി

  
Web Desk
May 23 2018 | 20:05 PM

%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%af%e0%b5%87%e0%b4%b6%e0%b5%81-%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d

കൊച്ചി: സ്‌കൂളില്‍ നിന്ന് തങ്ങളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപണമുന്നയിച്ച വിദ്യാര്‍ഥിനികളും അമ്മയും ധ്യാനത്തിനു പോയ കോയമ്പത്തൂര്‍ മധുക്കരൈയിലെ ഉണ്ണിയേശു ഭവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മിഷനെ ചുമതലപ്പെടുത്തി.
ഇപ്പോള്‍ എസ്.എന്‍.വി സദനത്തില്‍ കഴിയുന്ന അമ്മയും മക്കളും എട്ട് തവണ കൗണ്‍സലിംഗിന് വിധേയരാകണമെന്നും ഇക്കാലയളവില്‍ ഇവര്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുതെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കൗണ്‍സലിംഗിനു ശേഷമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കാമെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ഹരജി ജൂണ്‍ 26 നു പരിഗണിക്കാന്‍ മാറ്റി.
ഹേബിയസ് ഹര്‍ജിയെത്തുടര്‍ന്ന് അമ്മയെയും കുട്ടികളെയും പൊലിസ് കണ്ടെത്തിയെങ്കിലും 2012 മുതല്‍ 2017 ജനുവരി വരെ പല ദിനങ്ങളിലും മയക്കുമരുന്ന് കലര്‍ന്ന മിഠായി നല്‍കിയശേഷം തങ്ങളെ സ്‌കൂള്‍ വാനില്‍ കയറ്റി കാക്കനാട് സെന്റ് തോമസ് മൗണ്ട്, ദേജാവൂ, എറണാകുളത്തെ ബിഷപ്പ് ഹൗസ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്ന സെബാസ്റ്റ്യന്‍ കുണ്ടുകുളം സമാന്തര പള്ളി നടത്തുകയാണെന്നും ഇയാള്‍ കുട്ടികളെക്കൊണ്ട് വ്യാജ പരാതി പറയിക്കുന്നതാണെന്നുമാണ് പൊലിസിന്റെ നിലപാട്. കോയമ്പത്തൂര്‍ മധുക്കരൈയിലെ ധ്യാനകേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലിസ് വ്യക്തമാക്കിയിരുന്നു.
കോയമ്പത്തൂരിലെ ഉണ്ണിയേശു ഭവനത്തില്‍ ധ്യാനത്തിനു പോയ ഭാര്യയും മൂന്നു മക്കളും തിരികെ വന്നില്ലെന്നാരോപിച്ച് എറണാകുളം ചിറ്റൂര്‍ സ്വദേശി നല്‍കിയ ഹരജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസില്‍ അന്വേഷണം നടത്താന്‍ കോയമ്പത്തൂര്‍ എസ്.പി, മധുക്കരൈ ഡിവൈ.എസ്.പി എന്നിവരെ ഡിവിഷന്‍ ബെഞ്ച് കക്ഷിചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  4 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  21 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  37 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago