
കൊച്ചി നഗരസഭ ബജറ്റ് ചര്‍ച്ച:മെട്രൊയ്ക്ക് സമീപത്തെ കെട്ടിടങ്ങള്‍ക്കുള്ള നികുതി നിര്‍ദേശത്തിനെതിരേ വിമര്‍ശനം
കൊച്ചി: മെട്രൊ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിനെതിരേ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ബജറ്റ് ചര്‍ച്ചയില്‍ വിമര്‍ശനം. ശനിയാഴ്ച്ച ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അവതരിപ്പിച്ച കൊച്ചി നഗരസഭാ ബജറ്റിലാണ് മെട്രൊ പരിസര വാസികള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നതായി നിര്‍ദേശമുണ്ടായത്. മെട്രൊ ഓടിത്തുടങ്ങുന്നതോടെ ഡെവലപ്പ്‌മെന്റ് ചാര്‍ജ് ഇനത്തില്‍ നികുതി വര്‍ധിപ്പിക്കാനായിരുന്നു നീക്കം.
ഭരണകക്ഷി അംഗവും ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബുവു തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. മെട്രൊ കടന്നു പോകുന്നതു കൊണ്ട് സമീപ വാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് കരുതുന്നില്ല. കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന തരത്തില്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മെട്രൊ കടന്നു പോയാല്‍ പരിസരവാസികള്‍ നികുതി കൊടുക്കണെന്ന് പറയുന്നത് ന്യായമല്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ചന്ദ്രന്‍ പറഞ്ഞു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിനിയോഗിക്കുന്നതില്‍ നഗരസഭ ഗുരുതര വീഴ്ച്ച വരുത്തിയതായി ചര്‍ച്ചയില്‍ അംഗങ്ങള്‍ രാപിച്ചു. 2015-2016ല്‍ പദ്ധതി ചെലവ് 545കോടിയായി വിഭാവനം ചെയ്തത് 2016-2017ല്‍ പുതുക്കി അവതരിപ്പിച്ചപ്പോള്‍ 243 കോടിയിലേക്ക് ചുരുങ്ങി. ഏകദേശം 300കോടി രൂപയുടെ ഫണ്ട് വെട്ടി കുറച്ചത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ വിഹിതം സമയബന്ധിതമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാലാണെന്ന് വി.പി ചന്ദ്രന്‍ പറഞ്ഞു.
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായി അനുവദിച്ച ഫണ്ടും യഥാസമയം വിനിയോഗിക്കാത്തതിനാല്‍ പോയ വര്‍ഷം അനുവദിച്ച 12.5കോടിക്ക് പകരം 8.14കോടി മാത്രമാണ് അനുവദിച്ചത്. റോഡിതര നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഫണ്ടിലും 3.75കോടിയുടെ കുറവ് വന്നു. ഇത് ഗുരുതര വീഴ്ച്ചയാണെന്നും ചന്ദ്രന്‍ ആരോപിച്ചു.
നടപ്പാക്കാന്‍ സാധിക്കാത്ത കേബിള്‍ ടി.വി നികുതി തനത് വരുമാനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത് വന്‍ അബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആരോപിച്ചു. കോക്കേഴ്‌സ് തീയറ്റര്‍ ഏറ്റെടുക്കാതെ തന്നെ അവിടെ ഫിലിം സിറ്റി സ്ഥാപിക്കാന്‍ ഒരുകോടി രൂപ വകയിരുത്തിയതിനെതിരെയും പരസ്യ നികുതി, മട്ടാഞ്ചേരി അറവ്ശാല എന്നീ വിഷയങ്ങളിലും വിമര്‍ശനമുണ്ടായി.
അതേസമയം പെട്ടിക്കടകളെ നിയന്ത്രിക്കാനുള്ള ബജറ്റ് നിര്‍ദേശം നല്ലതാണെങ്കിലും ജീവിക്കാനായി ഒരു വാഹനവുമായി നഗരത്തിലെത്തുന്നവരെ നിയന്ത്രിക്കരുതെന്ന് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു പറഞ്ഞു.
കൗണ്‍സിലര്‍മാരായ ബെനഡിക്ട് ഫെര്‍ണാണ്ടസ്, ഷീബലാല്‍, എലിസബത്ത് സെബാസ്റ്റ്യന്‍, വത്സലാ ഗിരീഷ്, സുനിത അഷറഫ്, ഒ.പി സുനില്‍, പി.എസ് ഷൈന്‍, ഡോ. പൂര്‍ണ്ണിമ നാരായണന്‍, കെ.കെ രവികുട്ടന്‍, പി.എസ് പ്രകാശ്, കെ.ജെ ബേസില്‍, സുനില ശെല്‍വന്‍, എലിസബത്ത് ഇടിക്കുള, ശ്യാമള പ്രഭു, ജിമിനി, കെ.വി.പി കൃഷ്ണകുമാര്‍, ടി.കെ അഷ്‌റഫ്, പി.എം ഹാരിസ്, വി.കെ മിനിമോള്‍, ഗ്രേസി ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബഹളമയമാക്കി
'സരിതയും ശശീന്ദ്രനും'
കൊച്ചി: ബജറ്റ് ചര്‍ച്ചക്കിടെ സരിത, ശശീന്ദ്രന്‍ വിഷയങ്ങള്‍ ബഹളത്തിനിടയാക്കി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ലൈംഗീക ചുവയുള്ള സംഭാഷണം ഭരണ കക്ഷി കൗണ്‍സിലര്‍മാര്‍ സംസാര വിഷയമക്കിയതോടെ പ്രതിപക്ഷ കൗണ്‍സിലര്‍ ഒ.പി സുനില്‍ സരിത വിഷയം ഉന്നയിച്ചു.
പ്രസ്താവന നിരുപാധികം പിന്‍വലിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ ചര്‍ച്ച വഴി വിട്ടു. വാക് പോരിനൊടുവില്‍ ബഹളം ശമിച്ച ശേഷമാണ് ചര്‍ച്ച തുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു
Kerala
• 7 days ago
മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Kerala
• 7 days ago
കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം
International
• 7 days ago
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി
crime
• 7 days ago
സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി
Saudi-arabia
• 7 days ago
നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു
International
• 7 days ago
ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹം കടന്നു
uae
• 7 days ago
സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല
Kerala
• 7 days ago
കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
crime
• 7 days ago
വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ
crime
• 7 days ago
ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ
International
• 7 days ago
സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യുഎഇ കോടതി
uae
• 7 days ago
നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു
International
• 7 days ago
4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി
uae
• 7 days ago
സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു, മരണം 14 ആയി, നൂറിലധികം പേര്‍ക്ക് പരുക്ക്
Kerala
• 7 days ago
വിപഞ്ചിക കേസില്‍ വഴിത്തിരിവ്; ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
uae
• 7 days ago
ചെങ്കടലിലെ കേബിൾ തകരാർ; സ്റ്റാർലിങ്കിന്റെ സാധ്യതകൾ പരിശോധിച്ച് യുഎഇ
uae
• 7 days ago
ഇടുക്കിയില്‍ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Kerala
• 7 days ago
ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി
National
• 7 days ago
കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം
National
• 7 days ago
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി
International
• 7 days ago