HOME
DETAILS

കെ.എം.ഷാജിയെ കുരുക്കാന്‍ വിജിലന്‍സ് കേസ്, പകപോക്കലെന്നു ഷാജി

  
backup
April 17, 2020 | 10:15 AM

km-shaji-against-vigilance-case-1234-2020

തിരുവനന്തപുരം: കെ.എം ഷാജി എംഎല്‍എയെ കുരുക്കാന്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. 2017 -ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ ആണ് നടപടി.


മുഖ്യമന്ത്രിക്കെതിരേ കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് രൂക്ഷമായ ഭാഷയില്‍ പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ഇതിനോട് കെ.എം ഷാജിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഷാജിയെ പിന്തുണച്ച് പാര്‍ട്ടി നേത്ാക്കളും പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത് എന്നതിനാല്‍ അങ്ങാടിയാല്‍ തോറ്റതിനു അമ്മയോടെന്ന പോലെയായി ഇതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതേ സമയം വിജിലന്‍സ് കേസ് പകപോക്കലാണെന്നാണ് കെ.എം ഷാജിയുടെയും പ്രതികരണം. കേസിനെ കുറിച്ച് ഒന്നും അറിയില്ല. പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയതിനാല്‍ ഇതില്‍ പലതും പ്രതീക്ഷിച്ചിരുന്നതാണെന്നും കെ.എം ഷാജി പ്രതികരിച്ചു.


വിജിലന്‍സ് കേസും ഇന്നോവാ കാറും എല്ലാം പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ പ്രാദേശിക ഘടകത്തിനോ മുസ്ലിംലീഗിനോ ഒരു പരാതിയും ഇല്ലെന്നും കെ.എം ഷാജി പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയ കേസാണിതെന്നും ഷാജി പറയുന്നു.

എന്നാല്‍ പരാതിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പദ്മനാഭനാണ് പരാതിക്കാരന്‍. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. 2012-13 കാലയളവില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്‌മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. അന്ന് ഈ തുക നല്‍കേണ്ടതില്ലെന്ന് കെ.എം ഷാജി മാനേജ്‌മെന്റിനോട് പറഞ്ഞു.

എന്നാല്‍ 2017 ല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെ.എം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് നല്‍കിയെന്നും പദ്മനാഭന്റെ പരാതിയില്‍ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  3 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  3 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  3 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  3 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  3 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  3 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  3 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago