HOME
DETAILS

കാലവര്‍ഷം; ജാഗ്രത വേണം

  
backup
June 15, 2018 | 3:26 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82


സംസ്ഥാനത്തൊട്ടാകെ നാശം വിതച്ചു കൊണ്ട് പേമാരി തകര്‍ത്തു പെയ്യുകയാണ്. തോടുകളും പുഴകളും നിറഞ്ഞൊഴുകുന്നു. വന്‍തോതില്‍ കൃഷി നാശവും ആള്‍നാശവും. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ വര്‍ഷം കനത്ത മഴ ഉണ്ടാകുമെന്നും ജൂണ്‍ മാസത്തിനു മുമ്പെ കാലവര്‍ഷം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. മഴക്കാല രോഗങ്ങളായ പകര്‍ച്ചപ്പനികള്‍ തടയുവാന്‍ ഒരളവോളം ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉതകുമെങ്കിലും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങള്‍ കാലവര്‍ഷത്തോടൊപ്പം പടര്‍ന്നുപിടിക്കുന്ന കാഴ്ചയാണ് വര്‍ഷങ്ങളായി കണ്ടുവരുന്നത്.
ഇതിനെല്ലാറ്റിനുമുപരിയായി കാലവര്‍ഷാരംഭത്തോടൊപ്പം തന്നെ സ്‌കൂളുകളും തുറക്കുന്നു. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോടൊപ്പം തന്നെ കാലവര്‍ഷവും ആരംഭിക്കുന്നു. ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കൊച്ചു കുട്ടികള്‍ക്കൊപ്പം തന്നെ എല്‍.കെ.ജിയിലും യു.കെ.ജി യിലും പ്രവേശനം നേടുന്ന കുരുന്നുകളും ഈ മഴക്കാലത്ത് തന്നെയാണ് ഭാരിച്ച പുസ്തക സഞ്ചികളുമായി സ്‌കൂളുകളിലേക്കും അങ്കണവാടികളിലേക്കും പോകുന്നത്.
എന്നാല്‍, ഇവരുടെ യാത്രാ സുരക്ഷിതത്വത്തെക്കുറിച്ച് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല ഇപ്പോഴും എന്നത് എന്ത് മാത്രം പരിതാപകരവും ക്രൂരവുമാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ ഭാരമേറിയ പുസ്തക സഞ്ചികളുമായി ദുര്‍ഘട പാതകള്‍ താണ്ടുന്ന കാഴ്ചകള്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വന്നുകൊണ്ടിരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. കുത്തിയൊഴുകുന്ന പുഴകളിലൂടെയും തോടുകളിലൂടെയും കൊച്ചു കുഞ്ഞുങ്ങളെ കുത്തിനിറച്ചു പോകുന്ന തോണികളും നൂല്‍പ്പാലങ്ങള്‍ പോലെയുള്ള മുളപ്പാലങ്ങളിലൂടെയും കുട്ടികള്‍ ബാലന്‍സിലൂടെ യാത്ര ചെയ്യുന്നത് ശ്വാസമടക്കിപ്പിടിച്ച് കാണാനെ സാധിക്കൂ. ഈ കാഴ്ച അത്യന്തം വേദനാജനകമാണ്.
ഇതിനു പുറമെയാണ് സ്വകാര്യബസുകാരുടെ ആട്ടും തുപ്പുമേറ്റ് യാത്ര ചെയ്യേണ്ട കുട്ടികളുടെ ദുരവസ്ഥ. കയറണമെങ്കില്‍ കിളി കനിയണം. കയറിയാല്‍ ഇരിക്കാന്‍ പാടില്ല. നഴ്‌സറികളിലേക്കും സ്‌കൂളുകളിലേക്കും കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളും ജീപ്പുകളും കൊള്ളാവുന്നതിന്റെ മൂന്നും നാലും ഇരട്ടികുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്.
മുകളില്‍ പറഞ്ഞതിനൊന്നും ക്രിയാത്മകമായ ഒരു പരിഹാര നടപടികളും അധികൃതഭാഗത്ത് നിന്നുണ്ടാകുന്നില്ല. എന്തെങ്കിലും അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രസ്താവനകളുമായി മന്ത്രിമാര്‍ ചാടിപ്പുറപ്പെടും. ചില ഏച്ചു കൂട്ടല്‍ പരിഹാരങ്ങളുമായി ബന്ധപ്പെട്ട അധികൃതരും ഇറങ്ങും. എല്ലാം ദിവസങ്ങള്‍ കൊണ്ട് കെട്ടടങ്ങുമ്പോള്‍ വീണ്ടും പഴയപടി ആവര്‍ത്തിക്കുകയും ചെയ്യും.
ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികള്‍ മരണപ്പെട്ടത്. മരട് കിഡ്‌സ് വേള്‍ഡ് പ്ലേ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥികളായ ആദിത്യന്‍ എസ്. നായര്‍ വിദ്യാലക്ഷ്മി എന്നീ രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടം വരുത്തിയത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമായിരുന്നു. ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ടെങ്കിലും കുട്ടികള്‍ നഷ്ടപ്പെട്ട ആ അച്ഛനമ്മമാരുടെ ദുഃഖം ഏതെങ്കിലും കാലത്ത് തീരുമോ. ഡ്രൈവറുടേതുപോലെ തന്നെ തെറ്റുകാരല്ലേ ഇത്തരം ആളുകളെ സ്‌കൂള്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരാക്കി നിയമിക്കുന്ന സ്‌കൂള്‍ അധികൃതരും. കാര്യപ്രാപ്തിയും പക്വതയുമുള്ളവരെ വേണം സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരായി നിയമിക്കുവാന്‍. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും മരടിലെ വാന്‍ അപകടം എല്ലാവരും മറന്നു. മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളൊഴികെ.
അപകടവും അത്യാഹിതങ്ങളും സംഭവിക്കുന്നതിനു മുമ്പ് (ഇനിയങ്ങനെയൊന്നു സംഭവിക്കാതിരിക്കട്ടെ) അവ ഉണ്ടാകാതിരിക്കുവാന്‍ എന്ത് ചെയ്യണമെന്നാണ് ഇനിയെങ്കിലും സര്‍ക്കാര്‍ ആലോചിക്കേണ്ടത്.
നിയമം പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കുക, കുട്ടികളെ കുത്തിനിറച്ചു ഓടുന്ന ഓട്ടോറിക്ഷകളുടെയും ജീപ്പുകളുടെയും പെര്‍മിറ്റുകള്‍ റദ്ദാക്കുക, കുട്ടികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുക, കുട്ടികളെ കൊണ്ടുപോകുന്ന തോണികളുടെ അപകടകരമായ യാത്രക്ക് നിരോധനം കൊണ്ടുവരിക, സ്‌കൂളുകളിലേക്കുള്ള കേടുവന്ന നടപ്പാലങ്ങള്‍ നന്നാക്കുക.
സര്‍വോപരി ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് ഒരവബോധം ഉണ്ടാകുവാന്‍ സ്‌കൂള്‍ അധികൃതര്‍ക്കും സ്വകാര്യ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കും പഠനക്ലാസ് നല്‍കുക. അപകടം വന്നതിന് ശേഷം ഏതാനും നടപടികള്‍ സ്വീകരിക്കുകയും പിന്നീടത് വിസ്മരിക്കുകയും ചെയ്യുന്ന പതിവ് രീതികള്‍ക്ക് ഇനിയെങ്കിലും ഒരവസാനമുണ്ടാകണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  a month ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  a month ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  a month ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  a month ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  a month ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  a month ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  a month ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  a month ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  a month ago