HOME
DETAILS

നിലമ്പൂര്‍ കരുളായിയിലെ യുവാവ് മരിച്ചത് ജിന്ന് ചികിത്സാ കേന്ദ്രത്തിലെ പീഡനം മൂലമെന്ന് പരാതി

  
backup
March 03, 2019 | 9:17 PM

nilambur-news-04-03-2019

 

നിലമ്പൂര്‍: കരുളായിയില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് മുജാഹിദ് മൂന്നാം ഗ്രൂപ്പായ ജിന്ന് വിഭാഗത്തിന്റെ ചികിത്സാ കേന്ദ്രത്തിലെ കൊടിയ പീഡനം മൂലം. മരിക്കുന്നതിന് മുന്‍പ് യുവാവ് സുഹൃത്തിന് അയച്ച ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുദിവസം മുന്‍പാണ് കരുളായി സ്വദേശിയായ ഫിറോസ് (38) മരണമടഞ്ഞത്.


കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. സഊദി അറേബ്യയില്‍ 18വര്‍ഷമായി ജോലിചെയ്തുവരുന്ന ഫിറോസിന് ലിവര്‍ സീറോസിസ് (കരള്‍ രോഗം) പിടിപെടുകയും നാട്ടിലെത്തി അലോപതി ചികിത്സ തുടരുകയുമായിരുന്നു. രോഗത്തിന് ശമനമില്ലാത്തതിനെ തുടര്‍ന്ന് അലോപതിയില്‍നിന്ന് ആയുര്‍വേദത്തിലേക്ക് മാറി.


ആയുര്‍വേദം കൊണ്ട് സുഖപ്പെട്ടു വരികയായിരുന്നു. ഇതിനിടെയാണ് ചിലര്‍ ബന്ധുക്കളെ സ്വാധീനിച്ച് മഞ്ചേരി ചെരണിയിലെ ജിന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചത്. കരള്‍ രോഗമില്ലെന്നും വയറ്റില്‍ ഗണപതിയാണെന്നും അതിനെ ഇല്ലാതാക്കാന്‍ കേന്ദ്രത്തില്‍ നിര്‍ത്തി ചികിത്സിപ്പിക്കണമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചു. ഒരു ദിവസത്തിന് 10,000 രൂപയാണ് പണം വാങ്ങിയിരുന്നത്.


26 ദിവസം അവിടെ നിര്‍ത്തി ഭക്ഷണം നല്‍കാതെയും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഫിറോസിന്റെ ഓഡിയോ സന്ദേശത്തിലുണ്ട്. ചുമയും കഫക്കെട്ടും മൂര്‍ച്ഛിച്ചതോടെ ഇയാള്‍ മരുന്ന് ആവശ്യപ്പെട്ടു കരഞ്ഞുവെങ്കിലും നല്‍കിയില്ല. രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സിദ്ധനും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലം പിടിച്ചു വീണ്ടും മുറിയില്‍ കൊണ്ടിട്ടു. രോഗം മൂര്‍ച്ഛിച്ച് മരണാസന്നനായതോടെ വീട്ടിലേക്ക് തിരിച്ചയച്ചു. ആരോഗ്യവാനായിരുന്ന അവസ്ഥയിലാണ് ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയിരുന്നത്.


എന്നാല്‍ നടക്കാനോ ഇരിക്കാനോ പറ്റാതെ ക്ഷീണിച്ച അവസ്ഥയിലാണ് വീട്ടിലെത്തിച്ചത്. തന്റെ ജിദ്ദയിലെ സുഹൃത്തായ ഷാജിക്കാണ് മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് ഫിറോസ് ഓഡിയോ അയച്ചുകൊടുത്തത്.


ആരും ഇനി ചതിയില്‍പ്പെടരുതെന്നും, ചികിത്സകനെതിരേ നടപടിയെടുക്കാന്‍ ശ്രമിക്കണമെന്നും ഓഡിയോയില്‍ ഫിറോസ് പറയുന്നുണ്ട്. വിഡിയോയും അയച്ചുകൊടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഫിറോസ് മരണപ്പെട്ടത്. സിദ്ധനെതിരേ പരാതിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  2 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  3 hours ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  3 hours ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  3 hours ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  3 hours ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  4 hours ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  4 hours ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  4 hours ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  4 hours ago