HOME
DETAILS

നിലമ്പൂര്‍ കരുളായിയിലെ യുവാവ് മരിച്ചത് ജിന്ന് ചികിത്സാ കേന്ദ്രത്തിലെ പീഡനം മൂലമെന്ന് പരാതി

  
Web Desk
March 03 2019 | 21:03 PM

nilambur-news-04-03-2019

 

നിലമ്പൂര്‍: കരുളായിയില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് മുജാഹിദ് മൂന്നാം ഗ്രൂപ്പായ ജിന്ന് വിഭാഗത്തിന്റെ ചികിത്സാ കേന്ദ്രത്തിലെ കൊടിയ പീഡനം മൂലം. മരിക്കുന്നതിന് മുന്‍പ് യുവാവ് സുഹൃത്തിന് അയച്ച ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുദിവസം മുന്‍പാണ് കരുളായി സ്വദേശിയായ ഫിറോസ് (38) മരണമടഞ്ഞത്.


കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. സഊദി അറേബ്യയില്‍ 18വര്‍ഷമായി ജോലിചെയ്തുവരുന്ന ഫിറോസിന് ലിവര്‍ സീറോസിസ് (കരള്‍ രോഗം) പിടിപെടുകയും നാട്ടിലെത്തി അലോപതി ചികിത്സ തുടരുകയുമായിരുന്നു. രോഗത്തിന് ശമനമില്ലാത്തതിനെ തുടര്‍ന്ന് അലോപതിയില്‍നിന്ന് ആയുര്‍വേദത്തിലേക്ക് മാറി.


ആയുര്‍വേദം കൊണ്ട് സുഖപ്പെട്ടു വരികയായിരുന്നു. ഇതിനിടെയാണ് ചിലര്‍ ബന്ധുക്കളെ സ്വാധീനിച്ച് മഞ്ചേരി ചെരണിയിലെ ജിന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചത്. കരള്‍ രോഗമില്ലെന്നും വയറ്റില്‍ ഗണപതിയാണെന്നും അതിനെ ഇല്ലാതാക്കാന്‍ കേന്ദ്രത്തില്‍ നിര്‍ത്തി ചികിത്സിപ്പിക്കണമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചു. ഒരു ദിവസത്തിന് 10,000 രൂപയാണ് പണം വാങ്ങിയിരുന്നത്.


26 ദിവസം അവിടെ നിര്‍ത്തി ഭക്ഷണം നല്‍കാതെയും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഫിറോസിന്റെ ഓഡിയോ സന്ദേശത്തിലുണ്ട്. ചുമയും കഫക്കെട്ടും മൂര്‍ച്ഛിച്ചതോടെ ഇയാള്‍ മരുന്ന് ആവശ്യപ്പെട്ടു കരഞ്ഞുവെങ്കിലും നല്‍കിയില്ല. രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സിദ്ധനും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലം പിടിച്ചു വീണ്ടും മുറിയില്‍ കൊണ്ടിട്ടു. രോഗം മൂര്‍ച്ഛിച്ച് മരണാസന്നനായതോടെ വീട്ടിലേക്ക് തിരിച്ചയച്ചു. ആരോഗ്യവാനായിരുന്ന അവസ്ഥയിലാണ് ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയിരുന്നത്.


എന്നാല്‍ നടക്കാനോ ഇരിക്കാനോ പറ്റാതെ ക്ഷീണിച്ച അവസ്ഥയിലാണ് വീട്ടിലെത്തിച്ചത്. തന്റെ ജിദ്ദയിലെ സുഹൃത്തായ ഷാജിക്കാണ് മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് ഫിറോസ് ഓഡിയോ അയച്ചുകൊടുത്തത്.


ആരും ഇനി ചതിയില്‍പ്പെടരുതെന്നും, ചികിത്സകനെതിരേ നടപടിയെടുക്കാന്‍ ശ്രമിക്കണമെന്നും ഓഡിയോയില്‍ ഫിറോസ് പറയുന്നുണ്ട്. വിഡിയോയും അയച്ചുകൊടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഫിറോസ് മരണപ്പെട്ടത്. സിദ്ധനെതിരേ പരാതിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  5 days ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  5 days ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  5 days ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  5 days ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  5 days ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  5 days ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  5 days ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  5 days ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  5 days ago