HOME
DETAILS

ഗള്‍ഫില്‍ നിന്നുള്ള കപ്പലുകളുടെ മടക്കം നീളുന്നു

  
backup
May 07, 2020 | 2:07 AM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa


കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കടല്‍മാര്‍ഗം ഒഴിപ്പിച്ചു കൊണ്ടുവരാനുള്ള തീരുമാനം നീളുന്നു. അതേസമയം മാല ദ്വീപില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘവുമായി രണ്ടു നാവികസേന യുദ്ധക്കപ്പലുകള്‍ അടുത്തയാഴ്ചയോടെ എത്തുമെന്നും നാവികസേന അധികൃതര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഈ കപ്പലുകള്‍ നാളെ അവിടെ നിന്നും പുറപ്പെടും.
ദുബൈയിലേക്ക് പോയ കപ്പലുകള്‍ക്ക് അവിടെ നങ്കൂരമിടാന്‍ അനുവാദം ലഭിച്ചില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവികസേന കമാന്‍ഡ് വിശദീകരിച്ചു.
ഉള്‍ക്കടലില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഗള്‍ഫ്, മാല ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളെ ഒഴിപ്പിച്ചുകൊണ്ടുവരാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. നിര്‍ദേശം അനുസരിച്ച് കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളും ഇന്ത്യന്‍ സര്‍ക്കാരും ചേര്‍ന്നെടുക്കുന്ന തീരുമാനത്തിനനുസരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും നാവികസേനാ അധികൃതര്‍ വ്യക്തമാക്കി.
കടല്‍പ്പാലം എന്നര്‍ഥം വരുന്ന 'സമുദ്ര സേതു' എന്നാണ് പ്രവാസികളെ കടല്‍മാര്‍ഗം ഒഴിപ്പിച്ചു കൊണ്ടുവരാനുള്ള പദ്ധതിക്ക് നാവികസേന പേരിട്ടിരിക്കുന്നത്. സേനയുടെ പശ്ചിമ കമാന്‍ഡിനാണ് ചുമതല. ഇതിന്റെ ആദ്യ ഘട്ടമായാണ് ജലാശ്വ, മഗര്‍ എന്നീ യുദ്ധക്കപ്പലുകള്‍ മാല ദ്വീപിലേക്ക് പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  4 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  5 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  5 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  6 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  5 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  6 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  6 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  6 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  6 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  7 hours ago