HOME
DETAILS

യു.ഡി.എഫ് യോഗം നാളെ; രാജ്യസഭാ സീറ്റ് തര്‍ക്കം ചര്‍ച്ചയായേക്കില്ല

  
backup
June 23, 2018 | 6:01 PM

udf

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം തിങ്കളാഴ്ച ചേരും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ പേരിലുണ്ടായ കലഹങ്ങള്‍ കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തര്‍ക്കത്തിനു തുടക്കമിട്ട കോണ്‍ഗ്രസ് നേതാക്കള്‍ ശാന്തരായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വിഷയം കാര്യമായ ചര്‍ച്ചയാവില്ലെന്നാണ് സൂചന. കഴിഞ്ഞ യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
രാജ്യസഭാ സീറ്റ് തര്‍ക്കം കോണ്‍ഗ്രസില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തില്‍ ഈ മാസം എട്ടിനാണ് കഴിഞ്ഞ യു.ഡി.എഫ് യോഗം ചേര്‍ന്നത്. യു.ഡി.എഫിനു കിട്ടുന്ന ഏക സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയ തീരുമാനത്തെ യോഗത്തില്‍ സുധീരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊട്ടുമുന്‍പ് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം യു.ഡി.എഫിലേക്കു തിരിച്ചുപോകാന്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് മാണി യു.ഡി.എഫ് യോഗത്തിനെത്തിയപ്പോഴായിരുന്നു സുധീരന്റെ ഇറങ്ങിപ്പോക്ക്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടാകുകയും മറ്റു മുതിര്‍ന്ന നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയും ചെയ്തു. സുധീരന് പരസ്യമായി മറുപടി പറയേണ്ടതില്ലെന്ന നിലപാടാണ് എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചത്.
ഇതിനെ തുടര്‍ന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കളും വിവാദത്തില്‍നിന്ന് പിന്മാറിയതോടെയാണ് തര്‍ക്കം കെട്ടടങ്ങിത്തുടങ്ങിയത്. ഈ സാഹചര്യത്തില്‍ നാളത്തെ യോഗത്തില്‍ ഈ വിഷയം പരാമര്‍ശിക്കേണ്ടതില്ലെന്ന നിലപാടിലാണ് സുധീരന്‍.
സംസ്ഥാന സര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട സമരങ്ങളെക്കുറിച്ചായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ചയെന്ന് അറിയുന്നു. നിയമസഭയുടെ നടപ്പു സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളിലായിരിക്കും സമരങ്ങള്‍.
ഇതില്‍ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി, പൊലിസുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ എന്നിവയ്ക്കായിരിക്കും മുന്‍തൂക്കം. ഉച്ചയ്ക്കു ശേഷം മൂന്നിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരിക്കും യോഗമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  a day ago
No Image

വീണ്ടും പാക് ചാരൻ വലയിൽ; അറസ്റ്റിലായത് പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ്; അതിർത്തികളിലെ അതീവ പ്രതിരോധനീക്കങ്ങൾ ചോർത്തി

National
  •  a day ago
No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  a day ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  a day ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  a day ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  a day ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  a day ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  a day ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  a day ago