HOME
DETAILS

യു.ഡി.എഫ് യോഗം നാളെ; രാജ്യസഭാ സീറ്റ് തര്‍ക്കം ചര്‍ച്ചയായേക്കില്ല

  
backup
June 23, 2018 | 6:01 PM

udf

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം തിങ്കളാഴ്ച ചേരും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ പേരിലുണ്ടായ കലഹങ്ങള്‍ കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തര്‍ക്കത്തിനു തുടക്കമിട്ട കോണ്‍ഗ്രസ് നേതാക്കള്‍ ശാന്തരായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വിഷയം കാര്യമായ ചര്‍ച്ചയാവില്ലെന്നാണ് സൂചന. കഴിഞ്ഞ യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
രാജ്യസഭാ സീറ്റ് തര്‍ക്കം കോണ്‍ഗ്രസില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തില്‍ ഈ മാസം എട്ടിനാണ് കഴിഞ്ഞ യു.ഡി.എഫ് യോഗം ചേര്‍ന്നത്. യു.ഡി.എഫിനു കിട്ടുന്ന ഏക സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയ തീരുമാനത്തെ യോഗത്തില്‍ സുധീരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊട്ടുമുന്‍പ് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം യു.ഡി.എഫിലേക്കു തിരിച്ചുപോകാന്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് മാണി യു.ഡി.എഫ് യോഗത്തിനെത്തിയപ്പോഴായിരുന്നു സുധീരന്റെ ഇറങ്ങിപ്പോക്ക്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടാകുകയും മറ്റു മുതിര്‍ന്ന നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയും ചെയ്തു. സുധീരന് പരസ്യമായി മറുപടി പറയേണ്ടതില്ലെന്ന നിലപാടാണ് എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചത്.
ഇതിനെ തുടര്‍ന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കളും വിവാദത്തില്‍നിന്ന് പിന്മാറിയതോടെയാണ് തര്‍ക്കം കെട്ടടങ്ങിത്തുടങ്ങിയത്. ഈ സാഹചര്യത്തില്‍ നാളത്തെ യോഗത്തില്‍ ഈ വിഷയം പരാമര്‍ശിക്കേണ്ടതില്ലെന്ന നിലപാടിലാണ് സുധീരന്‍.
സംസ്ഥാന സര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട സമരങ്ങളെക്കുറിച്ചായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ചയെന്ന് അറിയുന്നു. നിയമസഭയുടെ നടപ്പു സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളിലായിരിക്കും സമരങ്ങള്‍.
ഇതില്‍ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി, പൊലിസുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ എന്നിവയ്ക്കായിരിക്കും മുന്‍തൂക്കം. ഉച്ചയ്ക്കു ശേഷം മൂന്നിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരിക്കും യോഗമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

Saudi-arabia
  •  4 days ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  4 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  4 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  4 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  4 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  4 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  4 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  4 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  4 days ago