HOME
DETAILS

മത്സ്യങ്ങളില്‍ ഹാനികരമായ രാസപദാര്‍ഥങ്ങള്‍ തടയും: ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍

  
backup
April 11, 2017 | 1:00 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be

കൊച്ചി: മത്സ്യങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് തടയുമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ഡോ. നവജോത് ഖോസ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസസ് കോളജില്‍ നടന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സി.എം.എഫ്.ആര്‍.ഐയില്‍ സ്ഥിതിചെയ്യുന്ന നാഷനല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സും (നാസ്) സെന്റ് തെരേസസ് കോളജിലെ ഫുഡ് പ്രോസസിങ്് ടെക്‌നോളജി വൊക്കേഷനല്‍ സ്റ്റഡീസും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വടക്കന്‍ കേരളത്തിലാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതലായി നടക്കുന്നത്. ഇത് തടയുന്നതിന് ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് റാപിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളും അറവുശാലകളും വൃത്തിയായി സൂക്ഷിക്കാന്‍ തയ്യാറാകണമെന്നും ഡോ. നവജോത് അഭ്യര്‍ഥിച്ചു.
സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ഗുണനിലവാരം ഉറപ്പുവരുത്തി ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തെ കുറിച്ച് പലരും അജ്ഞരാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടങ്ങളിലാണ് കീടനാശിനികളുടെ ഉപയോഗം കൂടുതലെന്ന് സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിപണിയില്‍ കീടനാശിനികളുടെ ഉപയോഗം താരതമ്യേന കുറവാണ്. കാന്‍സറിന് കാരണമായേക്കാവുന്ന രാസപദാര്‍ഥങ്ങളാണ് ജീരകങ്ങളില്‍ ഉപയോഗിക്കുന്നതെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
എന്നാല്‍ ചൈനീസ് മുട്ട ഇന്ത്യയില്‍ വിപണിയില്‍ ലഭ്യമല്ലെന്നും ഇത്തരം തെറ്റിദ്ധാരണപരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നും ആവശ്യമുയര്‍ന്നു.
ഡോ. ശ്രീനിവാസ ഗോപാല്‍, ഡോ. സുധീര്‍ കെ.പി, ഡോ. ജോര്‍ജ് ടി. ഉമ്മന്‍, ഡോ. എസ്. നസീമ ബീവി, ഡോ. അശോക് കുമാര്‍, ഡോ. പി.ഐ ഗീവര്‍ഗീസ്, ഡോ. ജെസ്റ്റോ ജോര്‍ജ്, സെന്റ് തെരേസസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജി മോള്‍ അഗസ്റ്റിന്‍, ഡോ. സിസ്റ്റര്‍ വിനിത സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  6 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  6 days ago
No Image

ബുള്‍ഡോസര്‍ രാജി മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  6 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  6 days ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  6 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  6 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  6 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  6 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  6 days ago