HOME
DETAILS

ആഗോള ഖത്‍മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധി സംഗമത്തിന് ഉജ്ജ്വല സമാപനം, പരീക്ഷണങ്ങളെ അതിജയിക്കാൻ ദൈവീക മാർഗ്ഗത്തിലേക്ക് മടങ്ങുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

  
backup
May 23, 2020 | 11:22 AM

sic-global-meet-on-ramdan-last-day-thangal-speach-1

      റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവ്, സഊദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ, ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ഖത്മുൽ ഖുർആൻ പ്രാർത്ഥനാ വേദിയും, ഗ്ലോബൽ പ്രതിനിധിസംഗമവും ശ്രദ്ധേയമായി. എസ്‌ഐസി സഊദി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ''പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'' എന്ന റമദാൻ കാമ്പയിൻ സമാപനത്തോടനുബന്ധിച്ചു നടന്ന, ഖത്മുമൽഖുർആൻ പ്രാർത്ഥനക്കു സമസ്ത പ്രസിഡന്റ്, സയ്യിദ് ജിഫ്‌രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകി.

    പാപ പ്രേരണകൾക്കു വശം വദരാകാതെ, ദൈവീക സ്മരണയിൽ വ്യാപൃതരാകണമെന്നും, അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കാൻ, ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയും അത്യാഗ്രഹങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്നും സയ്യിദ് ജിഫ്രി തങ്ങൾ പറഞ്ഞു. പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ക്ഷമയവലംബിക്കുക എന്ന ഖുർആൻ ശാസന ഉൾക്കൊള്ളുക തന്നെയാണ് ഇന്നു ലോകം നേരിടുന്ന മഹാവിപത്തുകളുടെ ഈ പരീക്ഷണഘട്ടത്തിലും നാം അനുവർത്തിക്കേണ്ടതെന്നും, പ്രവാചക സമൂഹത്തിന്റെയും സച്ചരിതരായ പൂർവഗാമികളുടെയും മാർഗം അവലംബിക്കാൻ തയാറാകണമെന്നും തങ്ങൾ ഉദ്‌ബോധിപ്പിച്ചു. ഖുർആൻ പാരായണത്തിന് സവിശേഷ പ്രാധാന്യം കല്പിക്കപ്പെടുന്ന റമദാൻ മാസത്തിൽ, എസ്‌ഐസി കാമ്പയിൻ ഭാഗമായി നടന്ന ബോധവത്കരണഫലമായി ഖത്മുൽ ഖുർആൻ സംരംഭത്തിൽ അനേകം ആളുകൾ പങ്കുചേർന്നു. വിപുലമായൊരുക്കിയ സമൂഹ മാധ്യമ സംവിധാനങ്ങൾ മുഖേന, സമാപന പ്രാർത്ഥനാ സംഗമത്തിലും അനുബന്ധ ഗ്ലോബൽ സംഗമത്തിലും, വിവിധ രാജ്യങ്ങളിൽ നിന്നായി പരസഹസ്രം ആളുകൾ തത്സമയം സംബന്ധിച്ചു.

     മക്ക സമയം രാത്രി പത്ത് മണിയോടെ ആരംഭിച്ച സംഗമം പുലർച്ചെ സുബ്ഹിവരെ നീണ്ടുനിന്നു. സമസ്‌ത നേതാക്കൾ, വിവിധ രാജ്യങ്ങളിലെ സമസ്‌ത സംഘടന ഭാരവാഹികൾ, സമസ്‌ത പ്രധാന പ്രവർത്തകർ സമ്മേളിച്ച ആഗോള സംഗമം ഏറെ ശ്രദ്ധേയവും നിലവിലെ കോവിഡ് കാലത്ത് നീറുന്ന മനസുകൾക്ക് ആത്മീയ ആശ്വാസം നൽകുന്നതുമായി മാറി.

    സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ്. ഐ. സി. സഊദി നാഷണൽ വൈസ് ചെയർമാൻ സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി തങ്ങൾ (ബുറൈദ) പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. ദുബൈ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മോയിൻകുട്ടി മാസ്‌റ്റർ എന്നിവർ സന്ദേശങ്ങൾ നൽകി. "റമദാൻ വിടപറയുമ്പോൾ" എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ദുബൈ, "പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന വിഷയത്തിൽ സിംസാറുൽഹഖ് ഹുദവിയും എന്നിവർ പ്രഭാഷണം നിർവ്വഹിച്ചു. "പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന ഖുർആൻ മുസാബഖ 2020 ഖുർആൻ പാരായണ മത്സരത്തിലെ ദേശീയ വിജയികളെ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. എസ്.‌ഐ.സി. സഊദി ദേശീയ ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും, മസ്കറ്റ് സുന്നി സെന്റർ ചെയർമാൻ സൈദ് ഹാജി പൊന്നാനി നന്ദിയും പറഞ്ഞു. മുഹമ്മദ്‌ യാസീൻ എടപ്പറ്റ (ജിദ്ദ) ഖിറാഅത്ത് നിർവ്വഹിച്ചു.

     തുടർന്ന് നടന്ന രണ്ടാം സെഷനിൽ സമസ്ത ഗ്ലോബൽ പ്രിതിനിധികൾ പങ്കെടുത്ത സൂം വെബ് മീറ്റിൽ "പ്രവാസലോകത്ത് കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ" വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചകൾ ഏറെ ശ്രദ്ധേയമായിരുന്നു. സയ്യിദ് ശുഐബ് തങ്ങൾ യു.എ.ഇ. ഉദ്ഘാടനം ചെയ്‌ത സെഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അവിടെയുള്ള സാഹചര്യങ്ങൾ വിശദീകരിക്കുകയും കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ ഏത് തരത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നുമുള്ള കാര്യങ്ങൾ പങ്കു വെക്കുകയും വിശകലനം ചെയ്യുകയും ചെയ്‌തു.

    അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (കുവൈത്ത്), എ.വി. അബൂബക്കർ അൽ-ഖാസിമി (ഖത്തർ), സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ (ബഹ്‌റൈൻ), ഹംസ അൻവരി മോളൂർ (മനാമ), സലാം ഹാജി വാണിമേൽ (ഒമാൻ), ഡോ:അബ്ദുറഹ്മാൻ ഒളവട്ടൂർ (യുഎഇ), അബ്ദുൽ വാഹിദ് (മനാമ), ഹനീഫ ഹാജി (മലേഷ്യ), സഈദ് ഹുദവി (നൈജീരിയ), ഇസ്‌ഹാഖ്‌ ഹുദവി (തുർക്കി), ത്വാഹ ടി.സി.എസ്. (യുഎസ്എ),അബ്ദുൽ കരീം തുവ്വക്കാട് (ലണ്ടൻ), ശഫീഖ് ഹുദവി (സിംഗപ്പൂർ), അബ്ദുൽ കരീം ബാഖവി പൊന്മള (സഊദി നാഷണൽ കമ്മിറ്റി ട്രഷറർ), അബൂബക്കർ ഹുദവി (ഹാദിയ) സംസാരിച്ചു. എസ്.‌ഐ.സി. സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ആമുഖ പ്രഭാഷണവും, മജീദ് ഹുദവി ഖത്തർ (ഇസ്‌ലാംഓൺവെബ്.നെറ്റ്) നന്ദിയും പറഞ്ഞു. നിയാസ് ഹുദവി (ഖത്തർ), മുഹമ്മദ്‌ റാഫി ഹുദവി (സഊദി), ഷിയാസ് (യു.എ.ഇ), ആഷിഖ് റഹ്മാൻ (സഊദി), ജാബിർ നാദാപുരം (സഊദി), അബ്ദുല്ല തോട്ടക്കാട് (സഊദി) എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ: യു.എ.ഇ ഇന്ത്യയിൽ എട്ട് എക്സാഫ്ലോപ്സ് വമ്പൻ സൂപർ കംപ്യൂട്ടർ സ്ഥാപിക്കും

uae
  •  3 minutes ago
No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  6 hours ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  7 hours ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  7 hours ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  8 hours ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  8 hours ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  8 hours ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  8 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  9 hours ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  9 hours ago

No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  10 hours ago
No Image

വിവാഹവാഗ്ദാനം നൽകി പീഡനം: തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ പിടിയിൽ; ഇരയായത് 15-ഓളം യുവതികൾ

crime
  •  10 hours ago
No Image

കൂടെയുണ്ടാകുമെന്ന് പറഞ്ഞു, പക്ഷേ ഞാൻ ഇന്നും തെരുവിൽ; ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

Kerala
  •  10 hours ago
No Image

'ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല'; വയനാട് ചികിത്സാ പിഴവിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി

Kerala
  •  11 hours ago