HOME
DETAILS

വന്യമൃഗ ശല്യം രൂക്ഷം കണ്ടാമല വനാതിര്‍ത്തിയില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന്

  
backup
April 13, 2017 | 5:34 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d


പുല്‍പ്പള്ളി: വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമല വനാതിര്‍ത്തികളില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെതലയം റേഞ്ചിലെ പാതിരി നോര്‍ത്ത് സെക്ഷനോട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
 ചുള്ളിക്കാട്, നെയ്ക്കുപ്പ വനാതിര്‍ത്തികളില്‍ ആനശല്യം രൂക്ഷമാണ്. തീറ്റയും വെള്ളവും തേടി രാപ്പകലില്ലാതെ കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകരും ആശങ്കയിലാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടാമല, വേലിയമ്പം ഭാഗങ്ങളില്‍ നിത്യവും കാട്ടാന ശല്യമാണ്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിവിടം. അധികൃതരെ നേരത്തെ അറിയിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
വനം വകുപ്പിന് ഇത് സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്. കണ്ടാമല മുതല്‍ വേലിയമ്പം വരെയുള്ള മേഖലകളില്‍ മതില്‍ നിര്‍മിച്ചാല്‍ വന്യമൃഗ ശല്യം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും.
 നാഗര്‍ഹോള വനമേഖലയില്‍ നിന്ന് കബനിപുഴ കടന്ന് ചേകാടി വഴിയെത്തുന്ന ആനകളാണ് കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമലയെ അവഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
കൃഷി മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തികളിലുള്ള ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ പോലും വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
അധികൃതരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് റേഞ്ച് ഓഫിസിന് മുമ്പില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു'; ദുബൈ റെസ്റ്റോറന്റിൽ അപ്രതീക്ഷിത സന്ദർശനവുമായി ശൈഖ് മുഹമ്മദ്, അതിശയിച്ച് താമസക്കാർ

uae
  •  2 days ago
No Image

വ്യാവസായിക കുതിപ്പിന് ഒരു ബില്യൺ ദിർഹത്തിന്റെ ദേശീയ ഫണ്ട്; നിർണ്ണായക പ്രഖ്യാപനങ്ങളുമായി ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡനം: ഗർഭിണിയായതോടെ യുവതിയെ കൈവിട്ടു; 19-കാരനായ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ

Kerala
  •  2 days ago
No Image

ചരിത്രത്തെ ക്യാമറയിൽ തടവിലാക്കിയ മാന്ത്രികൻ; ഇന്ത്യയുടെ ആത്മാവ് പകർത്തിയ ക്യാമറക്കണ്ണുകൾക്ക് വിട; In-Depth Story

National
  •  2 days ago
No Image

കൊളംബിയയിൽ ബസ് പൊട്ടിത്തെറിച്ചു: 13 പേർ മരിച്ചു; അഞ്ച് കുട്ടികളടക്കം 38 പേർക്ക് ഗുരുതര പരുക്ക്; ഭീകരാക്രമണമെന്ന് സൈന്യം

International
  •  2 days ago
No Image

റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്രോഫ് ദുബൈയിൽ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

uae
  •  2 days ago
No Image

തലശ്ശേരിയിൽ കണ്ടെത്തിയത് വ്യാജ ബോംബുകൾ; എം-സാൻഡും കല്ലും നിറച്ച 'ഡമ്മികൾ' എന്ന് ബോംബ് സ്ക്വാഡ്

Kerala
  •  2 days ago
No Image

ബാഴ്‌സലോണ ആരാധകരുടെ സ്വപ്നം തകർത്തതാര്? മെസ്സിയുടെ മടങ്ങിവരവ് തടഞ്ഞ ക്ലബ്ബ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് സാവി

Football
  •  2 days ago
No Image

ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് എം.പിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് കത്ത് നല്‍കി എ.എ.പി

National
  •  2 days ago
No Image

കോഴിക്കോട്ട് പൊലിസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; മകളുടെ മാല കവർന്നു, വസ്ത്രം വലിച്ചുകീറി

Kerala
  •  2 days ago