HOME
DETAILS

വന്യമൃഗ ശല്യം രൂക്ഷം കണ്ടാമല വനാതിര്‍ത്തിയില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന്

  
backup
April 13, 2017 | 5:34 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d


പുല്‍പ്പള്ളി: വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമല വനാതിര്‍ത്തികളില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെതലയം റേഞ്ചിലെ പാതിരി നോര്‍ത്ത് സെക്ഷനോട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
 ചുള്ളിക്കാട്, നെയ്ക്കുപ്പ വനാതിര്‍ത്തികളില്‍ ആനശല്യം രൂക്ഷമാണ്. തീറ്റയും വെള്ളവും തേടി രാപ്പകലില്ലാതെ കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകരും ആശങ്കയിലാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടാമല, വേലിയമ്പം ഭാഗങ്ങളില്‍ നിത്യവും കാട്ടാന ശല്യമാണ്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിവിടം. അധികൃതരെ നേരത്തെ അറിയിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
വനം വകുപ്പിന് ഇത് സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്. കണ്ടാമല മുതല്‍ വേലിയമ്പം വരെയുള്ള മേഖലകളില്‍ മതില്‍ നിര്‍മിച്ചാല്‍ വന്യമൃഗ ശല്യം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും.
 നാഗര്‍ഹോള വനമേഖലയില്‍ നിന്ന് കബനിപുഴ കടന്ന് ചേകാടി വഴിയെത്തുന്ന ആനകളാണ് കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമലയെ അവഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
കൃഷി മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തികളിലുള്ള ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ പോലും വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
അധികൃതരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് റേഞ്ച് ഓഫിസിന് മുമ്പില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  4 days ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  4 days ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  4 days ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  4 days ago
No Image

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു; നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്ന സൂചന, സുഹൃത്ത് കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

ഞെട്ടിച്ച കെകെആർ നീക്കം; ആ താരത്തെ വിട്ടയച്ചത് തന്നെ അമ്പരപ്പിച്ചെന്ന് ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

Saudi-arabia
  •  4 days ago
No Image

ഖാന്‍ യൂനിസില്‍ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി, വീണ്ടും നനഞ്ഞ് വിറച്ച് ഗസ്സ 

International
  •  4 days ago
No Image

വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

Kerala
  •  4 days ago
No Image

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

oman
  •  4 days ago