HOME
DETAILS

വന്യമൃഗ ശല്യം രൂക്ഷം കണ്ടാമല വനാതിര്‍ത്തിയില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന്

  
backup
April 13, 2017 | 5:34 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d


പുല്‍പ്പള്ളി: വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമല വനാതിര്‍ത്തികളില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെതലയം റേഞ്ചിലെ പാതിരി നോര്‍ത്ത് സെക്ഷനോട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
 ചുള്ളിക്കാട്, നെയ്ക്കുപ്പ വനാതിര്‍ത്തികളില്‍ ആനശല്യം രൂക്ഷമാണ്. തീറ്റയും വെള്ളവും തേടി രാപ്പകലില്ലാതെ കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകരും ആശങ്കയിലാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടാമല, വേലിയമ്പം ഭാഗങ്ങളില്‍ നിത്യവും കാട്ടാന ശല്യമാണ്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിവിടം. അധികൃതരെ നേരത്തെ അറിയിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
വനം വകുപ്പിന് ഇത് സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്. കണ്ടാമല മുതല്‍ വേലിയമ്പം വരെയുള്ള മേഖലകളില്‍ മതില്‍ നിര്‍മിച്ചാല്‍ വന്യമൃഗ ശല്യം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും.
 നാഗര്‍ഹോള വനമേഖലയില്‍ നിന്ന് കബനിപുഴ കടന്ന് ചേകാടി വഴിയെത്തുന്ന ആനകളാണ് കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമലയെ അവഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
കൃഷി മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തികളിലുള്ള ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ പോലും വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
അധികൃതരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് റേഞ്ച് ഓഫിസിന് മുമ്പില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago