HOME
DETAILS

വന്യമൃഗ ശല്യം രൂക്ഷം കണ്ടാമല വനാതിര്‍ത്തിയില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന്

  
backup
April 13, 2017 | 5:34 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d


പുല്‍പ്പള്ളി: വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമല വനാതിര്‍ത്തികളില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെതലയം റേഞ്ചിലെ പാതിരി നോര്‍ത്ത് സെക്ഷനോട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
 ചുള്ളിക്കാട്, നെയ്ക്കുപ്പ വനാതിര്‍ത്തികളില്‍ ആനശല്യം രൂക്ഷമാണ്. തീറ്റയും വെള്ളവും തേടി രാപ്പകലില്ലാതെ കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകരും ആശങ്കയിലാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടാമല, വേലിയമ്പം ഭാഗങ്ങളില്‍ നിത്യവും കാട്ടാന ശല്യമാണ്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിവിടം. അധികൃതരെ നേരത്തെ അറിയിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
വനം വകുപ്പിന് ഇത് സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്. കണ്ടാമല മുതല്‍ വേലിയമ്പം വരെയുള്ള മേഖലകളില്‍ മതില്‍ നിര്‍മിച്ചാല്‍ വന്യമൃഗ ശല്യം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും.
 നാഗര്‍ഹോള വനമേഖലയില്‍ നിന്ന് കബനിപുഴ കടന്ന് ചേകാടി വഴിയെത്തുന്ന ആനകളാണ് കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമലയെ അവഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
കൃഷി മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തികളിലുള്ള ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ പോലും വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
അധികൃതരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് റേഞ്ച് ഓഫിസിന് മുമ്പില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  2 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  2 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  2 days ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  2 days ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  2 days ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  2 days ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കണ്ണുകളിൽ സൂചികയറ്റിയും ആസിഡ് ഒഴിച്ചും പൊലിസ് ക്രൂരത: ഭഗൽപൂരിലെ ഇരുളടഞ്ഞ ഓർമകൾക്ക് നാലര പതിറ്റാണ്ട്

National
  •  2 days ago