HOME
DETAILS

എറണാകുളം ആണെന്നു കരുതി ചാലക്കുടിയില്‍ പോയി വോട്ട് ചോദിച്ച് കണ്ണന്താനം; പ്രചാരണം തുടങ്ങിയത് ട്രോളര്‍മാര്‍ക്ക് പുതിയ വിഭവമൊരുക്കി

  
backup
March 24, 2019 | 4:19 AM

bjp-leader-kannanthanam-mistakenly-went-to-chalakkudy-and-seek-votes

 

കൊച്ചി: ട്രോളര്‍മാരുടെ പ്രധാന ഇരയാണ് കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രിക്കുപ്പായവുമിട്ട് ആദ്യമായി കേരളത്തില്‍ കാലുകുത്തിയപ്പോഴും കണ്ണന്താനം ട്രോളര്‍മാര്‍ക്കുള്ള വിഭവം ഒരുക്കിയിരുന്നു. തന്റെ മണ്ഡലമായ എറണാകുളം ആണെന്നു കരുതി ചാലക്കുടി മണ്ഡലത്തില്‍ പോയി വോട്ട്‌ചോദിച്ചാണ് ട്രോളര്‍മാര്‍ക്കു പുതിയ ട്രോൡനുള്ള വകുപ്പ് കണ്ണന്താനം ഉണ്ടാക്കിക്കൊടുത്തത്.

ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കണ്ണന്താനം കെ.എസ്.ആര്‍.ടി.സി ബസ്സിലാണു സ്വന്തം മണ്ഡലത്തിലേക്കു പോയത്. പക്ഷേ ബസ്സിറങ്ങിയത്, ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ആലുവയില്‍. ആലുവയിലിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു തുടങ്ങിയതോടെ ഇതു നിങ്ങളുടെ മണ്ഡലമല്ലെന്ന് വോട്ടര്‍മാര്‍ പറഞ്ഞതോടെയാണ് മണ്ഡലം മാറിയതായി കണ്ണന്താനത്തിനും പിടികിട്ടിയത്.

വിമാനത്താവളത്തിനു പുറത്തിറങ്ങിയതു മുതല്‍ തന്നെ കണ്ണന്താനം വോട്ടഭ്യര്‍ഥന തുടങ്ങിയിരുന്നു. എന്നാല്‍, ആദ്യം വോട്ട് ചോദിച്ചതാവട്ടെ കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളോട്. പിന്നീട് ബന്ധുക്കളെ സ്വീകരിക്കാനായി അവിടെ എത്തിയവരോടും വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു. ഇതിനു ശേഷമാണ് വിമാനത്താവളത്തില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസില്‍ ആലുവയിലിലേക്കു പോയത്. ബസ്സില്‍ വച്ചും കണ്ണന്താനം ആളുകളോട് വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു.

പറവൂര്‍ കവലയിലെത്തിയപ്പോള്‍ ബസില്‍ നിന്നു കണ്ണന്താനവും കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും ഇറങ്ങി. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാരോടു തനിക്ക് വോട്ട്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം മണ്ഡലം മാറിയതായി നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് കണ്ണന്താനത്തിനു കാര്യം മനസ്സിലായത്. അതുവരെയും ഇതുനമ്മുടെ മണ്ഡലമല്ലെന്നു കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിയെ അറിയിച്ചതുമില്ല. പിന്നീട് പാര്‍ട്ടിക്കാര്‍ കൊണ്ടു വന്ന കാറില്‍ കണ്ണന്താനം തന്റെ യഥാര്‍ത്ഥ ണ്ഡലത്തിലേക്കു പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിവികെയിൽ പൊട്ടിത്തെറി; പദവി ലഭിക്കാത്തതിൽ മനംനൊന്ത് വനിതാ നേതാവും യുവജന നേതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  22 days ago
No Image

'ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു'; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്ന് ലാലി ജെയിംസ്

Kerala
  •  22 days ago
No Image

സ്വര്‍ണവില കുതിക്കുന്നു; ആശങ്ക ഒഴിയാതെ വിവാഹ വിപണി

Kerala
  •  22 days ago
No Image

ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് കീവിൽ റഷ്യയുടെ മിസൈൽ വർഷം; സമാധാന ചർച്ചകൾക്ക് മേൽ നിഴൽ വീഴ്ത്തി കനത്ത ആക്രമണം

International
  •  22 days ago
No Image

റോഡരികില്‍ നിന്ന് നിസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിന്റെ ശരീരത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രാഈല്‍ സൈനികന്‍

National
  •  22 days ago
No Image

പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; കെപിസിസി നേതാവ് എൻ. സുബ്രഹ്മണ്യൻ പൊലിസ് കസ്റ്റഡിയിൽ

crime
  •  22 days ago
No Image

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെന്ന വ്യാജേന 'ഹണിട്രാപ്പ്'; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണം കവർന്ന ആറംഗ സംഘം പിടിയിൽ

crime
  •  22 days ago
No Image

ശ്രീലേഖ ഇടഞ്ഞുതന്നെ, അനുനയ ശ്രമങ്ങൾ പാളി; ബിജെപിയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

Kerala
  •  22 days ago
No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  22 days ago
No Image

ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം

crime
  •  22 days ago