HOME
DETAILS

എറണാകുളം ആണെന്നു കരുതി ചാലക്കുടിയില്‍ പോയി വോട്ട് ചോദിച്ച് കണ്ണന്താനം; പ്രചാരണം തുടങ്ങിയത് ട്രോളര്‍മാര്‍ക്ക് പുതിയ വിഭവമൊരുക്കി

  
backup
March 24, 2019 | 4:19 AM

bjp-leader-kannanthanam-mistakenly-went-to-chalakkudy-and-seek-votes

 

കൊച്ചി: ട്രോളര്‍മാരുടെ പ്രധാന ഇരയാണ് കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രിക്കുപ്പായവുമിട്ട് ആദ്യമായി കേരളത്തില്‍ കാലുകുത്തിയപ്പോഴും കണ്ണന്താനം ട്രോളര്‍മാര്‍ക്കുള്ള വിഭവം ഒരുക്കിയിരുന്നു. തന്റെ മണ്ഡലമായ എറണാകുളം ആണെന്നു കരുതി ചാലക്കുടി മണ്ഡലത്തില്‍ പോയി വോട്ട്‌ചോദിച്ചാണ് ട്രോളര്‍മാര്‍ക്കു പുതിയ ട്രോൡനുള്ള വകുപ്പ് കണ്ണന്താനം ഉണ്ടാക്കിക്കൊടുത്തത്.

ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കണ്ണന്താനം കെ.എസ്.ആര്‍.ടി.സി ബസ്സിലാണു സ്വന്തം മണ്ഡലത്തിലേക്കു പോയത്. പക്ഷേ ബസ്സിറങ്ങിയത്, ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ആലുവയില്‍. ആലുവയിലിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു തുടങ്ങിയതോടെ ഇതു നിങ്ങളുടെ മണ്ഡലമല്ലെന്ന് വോട്ടര്‍മാര്‍ പറഞ്ഞതോടെയാണ് മണ്ഡലം മാറിയതായി കണ്ണന്താനത്തിനും പിടികിട്ടിയത്.

വിമാനത്താവളത്തിനു പുറത്തിറങ്ങിയതു മുതല്‍ തന്നെ കണ്ണന്താനം വോട്ടഭ്യര്‍ഥന തുടങ്ങിയിരുന്നു. എന്നാല്‍, ആദ്യം വോട്ട് ചോദിച്ചതാവട്ടെ കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളോട്. പിന്നീട് ബന്ധുക്കളെ സ്വീകരിക്കാനായി അവിടെ എത്തിയവരോടും വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു. ഇതിനു ശേഷമാണ് വിമാനത്താവളത്തില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസില്‍ ആലുവയിലിലേക്കു പോയത്. ബസ്സില്‍ വച്ചും കണ്ണന്താനം ആളുകളോട് വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു.

പറവൂര്‍ കവലയിലെത്തിയപ്പോള്‍ ബസില്‍ നിന്നു കണ്ണന്താനവും കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും ഇറങ്ങി. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാരോടു തനിക്ക് വോട്ട്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം മണ്ഡലം മാറിയതായി നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് കണ്ണന്താനത്തിനു കാര്യം മനസ്സിലായത്. അതുവരെയും ഇതുനമ്മുടെ മണ്ഡലമല്ലെന്നു കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിയെ അറിയിച്ചതുമില്ല. പിന്നീട് പാര്‍ട്ടിക്കാര്‍ കൊണ്ടു വന്ന കാറില്‍ കണ്ണന്താനം തന്റെ യഥാര്‍ത്ഥ ണ്ഡലത്തിലേക്കു പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമകത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

Kerala
  •  5 days ago
No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  5 days ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  5 days ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  5 days ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  5 days ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  5 days ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  5 days ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  5 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  5 days ago