HOME
DETAILS

എറണാകുളം ആണെന്നു കരുതി ചാലക്കുടിയില്‍ പോയി വോട്ട് ചോദിച്ച് കണ്ണന്താനം; പ്രചാരണം തുടങ്ങിയത് ട്രോളര്‍മാര്‍ക്ക് പുതിയ വിഭവമൊരുക്കി

  
backup
March 24, 2019 | 4:19 AM

bjp-leader-kannanthanam-mistakenly-went-to-chalakkudy-and-seek-votes

 

കൊച്ചി: ട്രോളര്‍മാരുടെ പ്രധാന ഇരയാണ് കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രിക്കുപ്പായവുമിട്ട് ആദ്യമായി കേരളത്തില്‍ കാലുകുത്തിയപ്പോഴും കണ്ണന്താനം ട്രോളര്‍മാര്‍ക്കുള്ള വിഭവം ഒരുക്കിയിരുന്നു. തന്റെ മണ്ഡലമായ എറണാകുളം ആണെന്നു കരുതി ചാലക്കുടി മണ്ഡലത്തില്‍ പോയി വോട്ട്‌ചോദിച്ചാണ് ട്രോളര്‍മാര്‍ക്കു പുതിയ ട്രോൡനുള്ള വകുപ്പ് കണ്ണന്താനം ഉണ്ടാക്കിക്കൊടുത്തത്.

ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കണ്ണന്താനം കെ.എസ്.ആര്‍.ടി.സി ബസ്സിലാണു സ്വന്തം മണ്ഡലത്തിലേക്കു പോയത്. പക്ഷേ ബസ്സിറങ്ങിയത്, ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ആലുവയില്‍. ആലുവയിലിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു തുടങ്ങിയതോടെ ഇതു നിങ്ങളുടെ മണ്ഡലമല്ലെന്ന് വോട്ടര്‍മാര്‍ പറഞ്ഞതോടെയാണ് മണ്ഡലം മാറിയതായി കണ്ണന്താനത്തിനും പിടികിട്ടിയത്.

വിമാനത്താവളത്തിനു പുറത്തിറങ്ങിയതു മുതല്‍ തന്നെ കണ്ണന്താനം വോട്ടഭ്യര്‍ഥന തുടങ്ങിയിരുന്നു. എന്നാല്‍, ആദ്യം വോട്ട് ചോദിച്ചതാവട്ടെ കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളോട്. പിന്നീട് ബന്ധുക്കളെ സ്വീകരിക്കാനായി അവിടെ എത്തിയവരോടും വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു. ഇതിനു ശേഷമാണ് വിമാനത്താവളത്തില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസില്‍ ആലുവയിലിലേക്കു പോയത്. ബസ്സില്‍ വച്ചും കണ്ണന്താനം ആളുകളോട് വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു.

പറവൂര്‍ കവലയിലെത്തിയപ്പോള്‍ ബസില്‍ നിന്നു കണ്ണന്താനവും കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും ഇറങ്ങി. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാരോടു തനിക്ക് വോട്ട്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം മണ്ഡലം മാറിയതായി നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് കണ്ണന്താനത്തിനു കാര്യം മനസ്സിലായത്. അതുവരെയും ഇതുനമ്മുടെ മണ്ഡലമല്ലെന്നു കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിയെ അറിയിച്ചതുമില്ല. പിന്നീട് പാര്‍ട്ടിക്കാര്‍ കൊണ്ടു വന്ന കാറില്‍ കണ്ണന്താനം തന്റെ യഥാര്‍ത്ഥ ണ്ഡലത്തിലേക്കു പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  10 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  10 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  10 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  10 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  10 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  10 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  10 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  10 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  10 days ago