HOME
DETAILS

എറണാകുളം ആണെന്നു കരുതി ചാലക്കുടിയില്‍ പോയി വോട്ട് ചോദിച്ച് കണ്ണന്താനം; പ്രചാരണം തുടങ്ങിയത് ട്രോളര്‍മാര്‍ക്ക് പുതിയ വിഭവമൊരുക്കി

  
backup
March 24, 2019 | 4:19 AM

bjp-leader-kannanthanam-mistakenly-went-to-chalakkudy-and-seek-votes

 

കൊച്ചി: ട്രോളര്‍മാരുടെ പ്രധാന ഇരയാണ് കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രിക്കുപ്പായവുമിട്ട് ആദ്യമായി കേരളത്തില്‍ കാലുകുത്തിയപ്പോഴും കണ്ണന്താനം ട്രോളര്‍മാര്‍ക്കുള്ള വിഭവം ഒരുക്കിയിരുന്നു. തന്റെ മണ്ഡലമായ എറണാകുളം ആണെന്നു കരുതി ചാലക്കുടി മണ്ഡലത്തില്‍ പോയി വോട്ട്‌ചോദിച്ചാണ് ട്രോളര്‍മാര്‍ക്കു പുതിയ ട്രോൡനുള്ള വകുപ്പ് കണ്ണന്താനം ഉണ്ടാക്കിക്കൊടുത്തത്.

ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കണ്ണന്താനം കെ.എസ്.ആര്‍.ടി.സി ബസ്സിലാണു സ്വന്തം മണ്ഡലത്തിലേക്കു പോയത്. പക്ഷേ ബസ്സിറങ്ങിയത്, ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ആലുവയില്‍. ആലുവയിലിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു തുടങ്ങിയതോടെ ഇതു നിങ്ങളുടെ മണ്ഡലമല്ലെന്ന് വോട്ടര്‍മാര്‍ പറഞ്ഞതോടെയാണ് മണ്ഡലം മാറിയതായി കണ്ണന്താനത്തിനും പിടികിട്ടിയത്.

വിമാനത്താവളത്തിനു പുറത്തിറങ്ങിയതു മുതല്‍ തന്നെ കണ്ണന്താനം വോട്ടഭ്യര്‍ഥന തുടങ്ങിയിരുന്നു. എന്നാല്‍, ആദ്യം വോട്ട് ചോദിച്ചതാവട്ടെ കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളോട്. പിന്നീട് ബന്ധുക്കളെ സ്വീകരിക്കാനായി അവിടെ എത്തിയവരോടും വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു. ഇതിനു ശേഷമാണ് വിമാനത്താവളത്തില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസില്‍ ആലുവയിലിലേക്കു പോയത്. ബസ്സില്‍ വച്ചും കണ്ണന്താനം ആളുകളോട് വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു.

പറവൂര്‍ കവലയിലെത്തിയപ്പോള്‍ ബസില്‍ നിന്നു കണ്ണന്താനവും കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും ഇറങ്ങി. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാരോടു തനിക്ക് വോട്ട്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം മണ്ഡലം മാറിയതായി നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് കണ്ണന്താനത്തിനു കാര്യം മനസ്സിലായത്. അതുവരെയും ഇതുനമ്മുടെ മണ്ഡലമല്ലെന്നു കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിയെ അറിയിച്ചതുമില്ല. പിന്നീട് പാര്‍ട്ടിക്കാര്‍ കൊണ്ടു വന്ന കാറില്‍ കണ്ണന്താനം തന്റെ യഥാര്‍ത്ഥ ണ്ഡലത്തിലേക്കു പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  6 minutes ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  8 minutes ago
No Image

കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും

crime
  •  26 minutes ago
No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  an hour ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  an hour ago
No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  an hour ago
No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  an hour ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  2 hours ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  2 hours ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  2 hours ago