HOME
DETAILS

അറസ്റ്റിലായ 'പുല്‍വാമ സൂത്രധാരന്‍' ഡല്‍ഹിയില്‍ ഷാള്‍ കച്ചവടക്കാരന്‍, സജ്ജാദ് അഹമ്മദ് ഖാന്‍ നിരപരാധിയെന്നും പിതാവ്

  
Web Desk
March 25 2019 | 12:03 PM

our-son-was-already-in-police-custody-family-alleges

 


ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ ആസൂത്രകനെന്നാരോപിച്ച് അറസ്റ്റ് ചെയത കശ്മീരി യുവാവ് സജ്ജാദ് അഹമ്മദ് ഖാന്‍ ഒരു മാസത്തിലധികമായി പോലിസിന്റെ കസ്റ്റഡിയിലായിരുന്നുവെന്ന് പിതാവ് ഗുലാംനബി ഖാന്‍. 27കാരനായ സജ്ജാദിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തുവെന്നും ഡല്‍ഹിയില്‍ ജയ്‌ഷെ മുഹമ്മദിന്റെ സ്ലീപ്പര്‍ സെല്ലുണ്ടാക്കാനാണ് സജ്ജാദ് വന്നതെന്നുമാണ് ദേശീയ അന്വേഷണ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എന്‍.ഐ.എ നുണ പറയുകയാണെന്ന് ഗുലാംനബി ഖാന്‍ പറയുന്നു. ഡല്‍ഹിയില്‍ കശ്മീരി ഷാള്‍ കച്ചവടം നടത്തിവരികയായിരുന്ന സജ്ജാദ് അഹമ്മദ് ഖാനെ ഫെബ്രുവരി 16ന് ഡല്‍ഹി ഗേറ്റിനടുത്ത് വച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഖാന്‍ പറയുന്നു. പുല്‍വാമ ആക്രമണം നടന്നത് ഫെബ്രുവരി 14നാണ്. തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ നിന്ന് നിരവധി കശ്മീരി യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളാണ് സജ്ജാദ്.

മകന്‍ അറസ്റ്റിലായതറിഞ്ഞ് താന്‍ ഡല്‍ഹിയിലെത്തി മകനെ കാണാന്‍ ശ്രമിച്ചുവെന്നും ഗുലാംനബി വ്യക്തമാക്കി. ലോധി ഗാര്‍ഡനിലെ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേത്തിയ തന്നോട് മകന്‍ അവരുടെ കസ്റ്റഡിയിലുള്ള കാര്യം പോലിസ് സമ്മതിച്ചു. എന്നാല്‍ കാണാന്‍ സമ്മതിച്ചില്ല. കാണണമെങ്കില്‍ നാളെ വരാന്‍ പറഞ്ഞു. പിറ്റേന്ന് ചെന്നപ്പോഴും ഇത് ആവര്‍ത്തിച്ചു. ഒരു മാസമായി ഇതുതന്നെയാണ് നടക്കുന്നതെന്നും തനിക്ക് അവനെ കാണാന്‍ കഴിഞ്ഞില്ലെന്നും പിതാവ് പറഞ്ഞു. തന്റെ മകന് ജയ്ഷുമായി ബന്ധമില്ല. അവന്റെ രണ്ടു സഹോദരങ്ങള്‍ സായുധസംഘടനാംഗങ്ങളായിരുന്നു. അവര്‍ കശ്മീരില്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണ്. അതിനര്‍ത്ഥം സജ്ജാദും സായുധസംഘടനയില്‍ അംഗമാണെന്നല്ല. സജ്ജാദിനെ നാളെ വിടാമെന്നാണ് ഓരോ തവണ ചെല്ലുമ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരുന്നതെന്നും ഗുലാംനബി പറഞ്ഞു. പിതാവ് പറഞ്ഞതിനെക്കുറിച്ച് മാധ്യമങ്ങള്‍ എന്‍ഐ.എയോട് ആരാഞ്ഞെങ്കിലും അവര്‍ പ്രതികരിച്ചില്ല.

ഈ മാസം 22നാണ് സജ്ജാദ് അറസ്റ്റിലായതെന്നാണ് എന്‍.ഐ.എ വാദം. പുല്‍വാമയിലെ ഹാങ്്ദ്വാര സ്വദേശിയായ സജ്ജാദിന് ജയ്ഷിന്റെ ഉന്നത നേതൃത്വവുമായി ബന്ധമുണ്ടെന്നും ഡല്‍ഹിയില്‍ അവര്‍ക്ക് രഹസ്യതാവളമൊരുക്കാനാണ് സജ്ജാദിനെ അയച്ചതെന്നുമാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്. യുഎപിഎ പ്രകാരം അറസ്റ്റിലായ സജ്ജാദിനെ കോടതി 29വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  33 minutes ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  42 minutes ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  an hour ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്‍; 32 പേര്‍ ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ തുടരുന്നു

Kerala
  •  an hour ago
No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  an hour ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  an hour ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  2 hours ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  2 hours ago