HOME
DETAILS

ഭൂഗര്‍ഭ ജലവിതരണ പൈപ്പ് പൊട്ടി സംസ്ഥാനപാത തകര്‍ന്നു പെരുമ്പിലാവ്-നിലമ്പൂര്‍ പാതയില്‍ ഗതാഗതം നിരോധി

  
backup
April 21, 2017 | 10:01 PM

%e0%b4%ad%e0%b5%82%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad-%e0%b4%9c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa

ച്ചു
ചങ്ങരംകുളം:  ജില്ലാ അതിര്‍ത്തിയിലെ പെരുമ്പിലാവ് അറക്കലില്‍ ജലവിതരണ പൈപ്പ് പൊട്ടി. പെരുമ്പിലാവ് -നിലമ്പൂര്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസപെട്ടു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം  പുനഃസ്ഥാപിക്കാന്‍ മൂന്ന് ദിവസം കഴിയും.  പാവറട്ടി ശുദ്ധജല വിതരണത്തിന്റെ പ്രധാന വിതരണ  പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പെരുമ്പിലാവ്  നിലമ്പൂര്‍ സംസ്ഥാന  പാതയില്‍ അറക്കല്‍ പാടശേഖരത്തിന് സമീപത്തായി 700 എം.എം കാസ്റ്റ് അയേണ്‍ പൈപ്പ് പൊട്ടിയത്.  ഇതോടെ കുന്നംകുളം ഗുരുവായൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കടവല്ലൂര്‍ തുടങ്ങി മൂന്ന്  നഗരസഭകളിലേയും16 പഞ്ചായത്തുകളിലേയും ജലവിതരണം പൂര്‍ണമായും തടസപെട്ടു. പൈപ്പ്  പൊട്ടിയതോടെ ജലം പുറത്തേക്കൊഴുകി  പരിസരത്തെ വീടുകളും, റോഡും വെള്ളത്തിലായി. റോഡ്  പൂര്‍ണമായും തകര്‍ന്നതിനാല്‍ വാഹനഗതാഗതവും സ്തംഭിച്ചു. കുന്നംകുളം പൊലിസും,  ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വാഹനങ്ങളെ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു.
പാവറട്ടി  ജല വിതരണ പദ്ധതിയുടെ പമ്പിങ് സ്രോതസായ തൃത്താലയില്‍ നിന്നും പമ്പ് ചെയ്‌തെടുക്കുന്ന ജലം  ശേഖരിക്കുന്ന ടാങ്കില്‍ നിന്നും ജല സമ്മര്‍ദ്ദം മാത്രം ഉപയോഗിച്ച് ജലമെത്തിക്കുന്ന പൈപ്പാണ് 700  എം.എം ലൈന്‍. ഈ വര്‍ഷം ആദ്യമായണ് ഈ ലൈനില്‍ വിള്ളലുണ്ടാകുന്നത്. വാട്ടര്‍ അതോററ്റി  കരാറുകാരുടെ കുടിശ്ശിക നല്‍കാത്തതിനാല്‍ കരാറുകാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും തല്‍ക്കാലം  മാറിനില്‍ക്കുകയാണെന്നതിനാല്‍ ചെറിയ രീതിയിലുള്ള ചേര്‍ച്ചകളൊന്നും അറ്റുകുറ്റ പണികള്‍ നടക്കാറില്ല.  സാധാരണ കരാറുകാര്‍ ലൈന്‍ കൃത്യമായി പരിശേധന നടത്തുന്നതിനാലാണ് വലിയ ലൈനുകളില്‍  ചോര്‍ച്ചയുണ്ടാകാത്തത്. എന്നാല്‍ നിലവില്‍ കരാറുകാരില്ലാത്തതിനാല്‍ വലിയ തരത്തിലുള്ള പൊട്ടലുകള്‍  ഉണ്ടാകുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ അറിയാറുള്ളൂ. ഇത്തരം സംഭവങ്ങള്‍ പരിശോധിച്ചുറപ്പു  വരുത്തതിനായുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇത് സാധ്യമാകാറില്ല. നിലവില്‍ ഗുരുവായൂര്‍ അസി.  എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള തൊഴിലാളികളെ നിര്‍ത്തി പ്രവര്‍ത്തനം  ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അതിന് ശേഷം റോഡിന്റെ പൊളിഞ്ഞ ഭാഗങ്ങള്‍ നന്നാക്കിയശേഷം മാത്രമേ വാഹനഗതാഗതം സാധ്യമാവുകയുള്ളൂ.  നിലവില്‍ പട്ടാമ്പി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്ലുപുറത്ത് നിന്നും ചാലിശ്ശേരിയിലേക്കും, തിപ്പലശ്ശേരി  വഴി അറക്കല്‍ ജങ്ഷനിലേക്കും തിരിച്ചുവിടുകയാണ്. വലിയ വാഹനങ്ങള്‍ ചാലിശ്ശേരി ചങ്ങരംകുളം  റോഡിലൂടെ സംസ്ഥാന പാതയിലേക്കും വഴി തിരിച്ചു വിടുന്നുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  2 months ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  2 months ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  2 months ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  2 months ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  2 months ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  2 months ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  2 months ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  2 months ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  2 months ago
No Image

'നെറ്റിയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ്'; കോളജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,അന്വേഷണം

Kerala
  •  2 months ago