HOME
DETAILS

ഭൂഗര്‍ഭ ജലവിതരണ പൈപ്പ് പൊട്ടി സംസ്ഥാനപാത തകര്‍ന്നു പെരുമ്പിലാവ്-നിലമ്പൂര്‍ പാതയില്‍ ഗതാഗതം നിരോധി

  
backup
April 21, 2017 | 10:01 PM

%e0%b4%ad%e0%b5%82%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad-%e0%b4%9c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa

ച്ചു
ചങ്ങരംകുളം:  ജില്ലാ അതിര്‍ത്തിയിലെ പെരുമ്പിലാവ് അറക്കലില്‍ ജലവിതരണ പൈപ്പ് പൊട്ടി. പെരുമ്പിലാവ് -നിലമ്പൂര്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസപെട്ടു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം  പുനഃസ്ഥാപിക്കാന്‍ മൂന്ന് ദിവസം കഴിയും.  പാവറട്ടി ശുദ്ധജല വിതരണത്തിന്റെ പ്രധാന വിതരണ  പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പെരുമ്പിലാവ്  നിലമ്പൂര്‍ സംസ്ഥാന  പാതയില്‍ അറക്കല്‍ പാടശേഖരത്തിന് സമീപത്തായി 700 എം.എം കാസ്റ്റ് അയേണ്‍ പൈപ്പ് പൊട്ടിയത്.  ഇതോടെ കുന്നംകുളം ഗുരുവായൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കടവല്ലൂര്‍ തുടങ്ങി മൂന്ന്  നഗരസഭകളിലേയും16 പഞ്ചായത്തുകളിലേയും ജലവിതരണം പൂര്‍ണമായും തടസപെട്ടു. പൈപ്പ്  പൊട്ടിയതോടെ ജലം പുറത്തേക്കൊഴുകി  പരിസരത്തെ വീടുകളും, റോഡും വെള്ളത്തിലായി. റോഡ്  പൂര്‍ണമായും തകര്‍ന്നതിനാല്‍ വാഹനഗതാഗതവും സ്തംഭിച്ചു. കുന്നംകുളം പൊലിസും,  ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വാഹനങ്ങളെ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു.
പാവറട്ടി  ജല വിതരണ പദ്ധതിയുടെ പമ്പിങ് സ്രോതസായ തൃത്താലയില്‍ നിന്നും പമ്പ് ചെയ്‌തെടുക്കുന്ന ജലം  ശേഖരിക്കുന്ന ടാങ്കില്‍ നിന്നും ജല സമ്മര്‍ദ്ദം മാത്രം ഉപയോഗിച്ച് ജലമെത്തിക്കുന്ന പൈപ്പാണ് 700  എം.എം ലൈന്‍. ഈ വര്‍ഷം ആദ്യമായണ് ഈ ലൈനില്‍ വിള്ളലുണ്ടാകുന്നത്. വാട്ടര്‍ അതോററ്റി  കരാറുകാരുടെ കുടിശ്ശിക നല്‍കാത്തതിനാല്‍ കരാറുകാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും തല്‍ക്കാലം  മാറിനില്‍ക്കുകയാണെന്നതിനാല്‍ ചെറിയ രീതിയിലുള്ള ചേര്‍ച്ചകളൊന്നും അറ്റുകുറ്റ പണികള്‍ നടക്കാറില്ല.  സാധാരണ കരാറുകാര്‍ ലൈന്‍ കൃത്യമായി പരിശേധന നടത്തുന്നതിനാലാണ് വലിയ ലൈനുകളില്‍  ചോര്‍ച്ചയുണ്ടാകാത്തത്. എന്നാല്‍ നിലവില്‍ കരാറുകാരില്ലാത്തതിനാല്‍ വലിയ തരത്തിലുള്ള പൊട്ടലുകള്‍  ഉണ്ടാകുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ അറിയാറുള്ളൂ. ഇത്തരം സംഭവങ്ങള്‍ പരിശോധിച്ചുറപ്പു  വരുത്തതിനായുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇത് സാധ്യമാകാറില്ല. നിലവില്‍ ഗുരുവായൂര്‍ അസി.  എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള തൊഴിലാളികളെ നിര്‍ത്തി പ്രവര്‍ത്തനം  ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അതിന് ശേഷം റോഡിന്റെ പൊളിഞ്ഞ ഭാഗങ്ങള്‍ നന്നാക്കിയശേഷം മാത്രമേ വാഹനഗതാഗതം സാധ്യമാവുകയുള്ളൂ.  നിലവില്‍ പട്ടാമ്പി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്ലുപുറത്ത് നിന്നും ചാലിശ്ശേരിയിലേക്കും, തിപ്പലശ്ശേരി  വഴി അറക്കല്‍ ജങ്ഷനിലേക്കും തിരിച്ചുവിടുകയാണ്. വലിയ വാഹനങ്ങള്‍ ചാലിശ്ശേരി ചങ്ങരംകുളം  റോഡിലൂടെ സംസ്ഥാന പാതയിലേക്കും വഴി തിരിച്ചു വിടുന്നുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  a month ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  a month ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  a month ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  a month ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  a month ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  a month ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  a month ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  a month ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  a month ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  a month ago