HOME
DETAILS

വൈദ്യുതിയില്ല: വെന്തുരുകി അങ്കണവാടി കുഞ്ഞുങ്ങള്‍

  
backup
April 05, 2019 | 4:51 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%95

ഉരുവച്ചാല്‍: ശക്തമായ ചൂടില്‍ നാടു വെന്തുരുകുമ്പോഴും വൈദ്യുതിയും ഫാനുമില്ലാതെ അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് പിഞ്ചു കുട്ടികള്‍ക്ക് ദുരിതമാകുന്നു. മാലൂര്‍ പഞ്ചായത്തിലെ 26 അങ്കണവാടികളില്‍ ഏറെയും വൈദ്യുതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അനുദിനം താപനില ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടൊപ്പം കുട്ടികള്‍ക്കുള്ള ക്യാംപുകള്‍ക്ക് പോലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ മൂന്ന് വയസിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികള്‍ പഠനത്തിന് എത്തിച്ചേരുന്ന അങ്കണവാടികള്‍ക്ക് ഇക്കാലയളവില്‍ യാതൊരു ഇളവും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയുള്ള സമയങ്ങളില്‍ കടുത്ത ചൂട് സഹിച്ചാണ് കുട്ടികള്‍ അങ്കണ വാടികളില്‍ കഴിയുന്നത്. കെട്ടിടം നിര്‍മിക്കുമ്പോള്‍ അങ്കണവാടികളില്‍ വൈദ്യുതിയോ ഫാനോ സ്ഥാപിക്കാത്തതാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത്. മാലൂര്‍ പഞ്ചായത്തിലെ 26 അങ്കണ വാടികളില്‍ ഒന്നു ഒഴികെ മറ്റു എല്ലാം അങ്കണവാടികളും സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശിവപുരം കരൂഞ്ഞി അങ്കണവാടിയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ചില അങ്കണവാടി കെട്ടിടത്തില്‍ വയറിങ് പൂര്‍ത്തീകരിക്കുകയും ഫാന്‍ ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നുവെങ്കിലും വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാന്‍ തയാറായില്ല. ഫാനില്ലാത്തതിനാല്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ വിയര്‍ത്തൊലിച്ചാണ് കുട്ടികള്‍ അങ്കണവാടികളില്‍ കഴിയേണ്ടി വരുന്നത്. ഇത് കുട്ടികളില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുകയാണ്.  അതിനാല്‍ ചൂട് കൂടിയതോടെ കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് അങ്കണവാടികളില്‍ അനുഭവപ്പെടുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളോട് സ്വന്തം വകുപ്പ് പോലും നീതി കാണിക്കാത്ത അവസ്ഥയാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍;  പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  11 days ago
No Image

കേരളം 'കൈ'പ്പിടിയില്‍; നൂറിനടുത്ത് സീറ്റുകളില്‍ യുഡിഎഫ് കുതിപ്പ്; എല്‍ഡിഎഫ് 40ല്‍ താഴെ

Kerala
  •  11 days ago
No Image

തമിഴകം കീഴടക്കി 'ദളപതി' , ടി.വി.കെ നൂറുകടന്നു; പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു

National
  •  11 days ago
No Image

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിന്നില്‍; തളിപ്പറമ്പില്‍ വിമതന്‍ മുന്നേറുന്നു; പേരാവൂരില്‍ 'ടീച്ചര്‍' പടയോട്ടം

Kerala
  •  11 days ago
No Image

ഇടതുകോട്ടകളെല്ലാം തൂക്കി യു.ഡി.എഫ്; 100 സീറ്റുകള്‍ കടന്ന് മുന്നോട്ട്; ക്യാപുകളില്‍ ആഘോഷം

Kerala
  •  11 days ago
No Image

'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു

National
  •  11 days ago
No Image

ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു

National
  •  11 days ago
No Image

വോട്ടിങ് കഴിഞ്ഞപ്പോള്‍ 80 ശതമാനത്തില്‍ താഴെ, വോട്ടെണ്ണാന്‍ എടുത്തപ്പോള്‍ ഇ.വി.എം യന്ത്രത്തില്‍ 99 ശതമാനം ചാര്‍ജ്; കോഴിക്കോട് സൗത്തില്‍ സംശയം ഉന്നയിച്ച് യു.ഡി.എഫ് കൗണ്ടിങ് ഏജന്റ്

Kerala
  •  11 days ago
No Image

സംഘര്‍ഷാവസ്ഥയ്ക്കിടയിലും കരുത്തോടെ ദുബൈ വിമാനത്താവളം; കടന്നുപോയത് 60 ലക്ഷം യാത്രക്കാര്‍; ഏറ്റവും വലിയ വിപണി ഇന്ത്യ

uae
  •  11 days ago
No Image

വിദ്വേഷത്തെ ചേര്‍ത്തു പിടിച്ചവര്‍ക്ക് മലപ്പുറത്തിന്റെ മറുപടി; മുഴുവന്‍ സീറ്റിലും മുന്നേറി യു.ഡി.എഫ്

Kerala
  •  11 days ago