HOME
DETAILS

വൈദ്യുതിയില്ല: വെന്തുരുകി അങ്കണവാടി കുഞ്ഞുങ്ങള്‍

  
backup
April 05, 2019 | 4:51 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%95

ഉരുവച്ചാല്‍: ശക്തമായ ചൂടില്‍ നാടു വെന്തുരുകുമ്പോഴും വൈദ്യുതിയും ഫാനുമില്ലാതെ അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് പിഞ്ചു കുട്ടികള്‍ക്ക് ദുരിതമാകുന്നു. മാലൂര്‍ പഞ്ചായത്തിലെ 26 അങ്കണവാടികളില്‍ ഏറെയും വൈദ്യുതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അനുദിനം താപനില ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടൊപ്പം കുട്ടികള്‍ക്കുള്ള ക്യാംപുകള്‍ക്ക് പോലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ മൂന്ന് വയസിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികള്‍ പഠനത്തിന് എത്തിച്ചേരുന്ന അങ്കണവാടികള്‍ക്ക് ഇക്കാലയളവില്‍ യാതൊരു ഇളവും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയുള്ള സമയങ്ങളില്‍ കടുത്ത ചൂട് സഹിച്ചാണ് കുട്ടികള്‍ അങ്കണ വാടികളില്‍ കഴിയുന്നത്. കെട്ടിടം നിര്‍മിക്കുമ്പോള്‍ അങ്കണവാടികളില്‍ വൈദ്യുതിയോ ഫാനോ സ്ഥാപിക്കാത്തതാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത്. മാലൂര്‍ പഞ്ചായത്തിലെ 26 അങ്കണ വാടികളില്‍ ഒന്നു ഒഴികെ മറ്റു എല്ലാം അങ്കണവാടികളും സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശിവപുരം കരൂഞ്ഞി അങ്കണവാടിയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ചില അങ്കണവാടി കെട്ടിടത്തില്‍ വയറിങ് പൂര്‍ത്തീകരിക്കുകയും ഫാന്‍ ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നുവെങ്കിലും വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാന്‍ തയാറായില്ല. ഫാനില്ലാത്തതിനാല്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ വിയര്‍ത്തൊലിച്ചാണ് കുട്ടികള്‍ അങ്കണവാടികളില്‍ കഴിയേണ്ടി വരുന്നത്. ഇത് കുട്ടികളില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുകയാണ്.  അതിനാല്‍ ചൂട് കൂടിയതോടെ കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് അങ്കണവാടികളില്‍ അനുഭവപ്പെടുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളോട് സ്വന്തം വകുപ്പ് പോലും നീതി കാണിക്കാത്ത അവസ്ഥയാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  3 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  3 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  3 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  3 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  3 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  3 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  3 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  3 days ago