HOME
DETAILS

വൈദ്യുതിയില്ല: വെന്തുരുകി അങ്കണവാടി കുഞ്ഞുങ്ങള്‍

  
Web Desk
April 05 2019 | 04:04 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%95

ഉരുവച്ചാല്‍: ശക്തമായ ചൂടില്‍ നാടു വെന്തുരുകുമ്പോഴും വൈദ്യുതിയും ഫാനുമില്ലാതെ അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് പിഞ്ചു കുട്ടികള്‍ക്ക് ദുരിതമാകുന്നു. മാലൂര്‍ പഞ്ചായത്തിലെ 26 അങ്കണവാടികളില്‍ ഏറെയും വൈദ്യുതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അനുദിനം താപനില ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടൊപ്പം കുട്ടികള്‍ക്കുള്ള ക്യാംപുകള്‍ക്ക് പോലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ മൂന്ന് വയസിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികള്‍ പഠനത്തിന് എത്തിച്ചേരുന്ന അങ്കണവാടികള്‍ക്ക് ഇക്കാലയളവില്‍ യാതൊരു ഇളവും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയുള്ള സമയങ്ങളില്‍ കടുത്ത ചൂട് സഹിച്ചാണ് കുട്ടികള്‍ അങ്കണ വാടികളില്‍ കഴിയുന്നത്. കെട്ടിടം നിര്‍മിക്കുമ്പോള്‍ അങ്കണവാടികളില്‍ വൈദ്യുതിയോ ഫാനോ സ്ഥാപിക്കാത്തതാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത്. മാലൂര്‍ പഞ്ചായത്തിലെ 26 അങ്കണ വാടികളില്‍ ഒന്നു ഒഴികെ മറ്റു എല്ലാം അങ്കണവാടികളും സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശിവപുരം കരൂഞ്ഞി അങ്കണവാടിയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ചില അങ്കണവാടി കെട്ടിടത്തില്‍ വയറിങ് പൂര്‍ത്തീകരിക്കുകയും ഫാന്‍ ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നുവെങ്കിലും വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കാന്‍ തയാറായില്ല. ഫാനില്ലാത്തതിനാല്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ വിയര്‍ത്തൊലിച്ചാണ് കുട്ടികള്‍ അങ്കണവാടികളില്‍ കഴിയേണ്ടി വരുന്നത്. ഇത് കുട്ടികളില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുകയാണ്.  അതിനാല്‍ ചൂട് കൂടിയതോടെ കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് അങ്കണവാടികളില്‍ അനുഭവപ്പെടുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളോട് സ്വന്തം വകുപ്പ് പോലും നീതി കാണിക്കാത്ത അവസ്ഥയാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  22 minutes ago
No Image

യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ

International
  •  23 minutes ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  35 minutes ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  41 minutes ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  an hour ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 hours ago