HOME
DETAILS

വാനി രക്തസാക്ഷി: നവാസ് ശരീഫ്

  
Web Desk
July 16 2016 | 12:07 PM

%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0

ഇസ്‌ലാമാബാദ്: കശ്മിരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ 'രക്തസാക്ഷി'യെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യയ്‌ക്കെതിരേ കടുത്ത നിലപാടുകളുമായാണ് കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്റെ ഇടപെടല്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ഈ മാസം 19ന് കരിദിനം ആചരിക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് ബുര്‍ഹാന്‍ വാനി സുരക്ഷാ സൈനികരുടെ വെടിയേറ്റു മരിച്ചത്. വാനിയുടേത് നിയമവിരുദ്ധമായ കൊലപാതകമാണെന്ന് നേരത്തെ പാകിസ്താന്‍ ആരോപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച രക്തസാക്ഷിയെന്നാണ് വാനിയെ കുറിച്ച് ഒടുവില്‍ പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കശ്മിര്‍ വിഷയത്തിലെ പാകിസ്താന്റെ സമീപകാലത്തെ ഏറ്റവും വലിയ കടന്നുകയറ്റമാണിത്. കശ്മിരിലെ വിഘടനവാദികള്‍ക്ക് രാഷ്ട്രീയവും നയതന്ത്രപരവും ധാര്‍മികവുമായ പിന്തുണ നല്‍കുമെന്നും പാക് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. കശ്മിരികള്‍ക്ക് സ്വയം നിര്‍ണയാവകാശം തുടങ്ങിയ പ്രകോപനപരമായ വാദങ്ങളും റേഡിയോ പാകിസ്താനിലൂടെ നവാസ് ശരീഫ് നടത്തിയ പ്രസ്്താവനയിലുണ്ട്.
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖാജ എം.ആസിഫും ഇന്ത്യയ്‌ക്കെതിരേ തുടര്‍ച്ചയായ ട്വീറ്റുകള്‍ നടത്തി. കശ്മിരിനെയും ഗുജറാത്തിലെ കൂട്ടക്കൊലയെയും ബന്ധിപ്പിച്ചാണ് ട്വീറ്റുകള്‍. താഴ്്‌വരയില്‍ കൂട്ടക്കൊലയും വംശഹത്യയും നടക്കുന്നുവെന്നും ഗുജറാത്തില്‍ സമുദായിക നിര്‍മാര്‍ജനം നടക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞദിവസം യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോഥിയും കശ്മിര്‍ വിഷയം യു.എന്നില്‍ ഉന്നയിച്ചിരുന്നു. വാനിയുടെ കൊല നിയമവിരുദ്ധമാണെന്നായിരുന്നു ലോഥിയുടെ വാദം. എന്നാല്‍ യു.എന്നിനെ പാകിസ്താന്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്്ബറുദ്ദീന്‍ പറഞ്ഞു. കശ്മിരിന്റെ ചരിത്രത്തില്‍ ആദ്യമായി അനന്താഗ്, ഫല്‍ഗാം ഉള്‍പ്പെടെ 10 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  4 days ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  4 days ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  4 days ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  4 days ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  4 days ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  4 days ago
No Image

ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം

National
  •  4 days ago
No Image

ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

uae
  •  4 days ago
No Image

വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ

Kerala
  •  4 days ago
No Image

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

bahrain
  •  4 days ago